🌹നമ്മുടെ സ്നേഹം ആരോട് ? ആർക്കു വേണ്ടി 🌹
💥 ഇബ്നു മസ്ഊദ് പറയുന്നു: 'ഹംസ(റ)വിന്റെ പേരില്‍ നബി തിരുമേനി കരയുന്നതുപോലെ മറ്റാരുടെ പേരിലും അവിടുന്നു കരയുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.
💥 അബൂ സഈദില്‍ ഖുദ്രിയുടെ പിതാവ് മാലിക്ബിന് സിനാന് തിരുമേനിയുടെ കവിളിലെ മുറിവില്‍നിന്ന് രക്തം ഉറുഞ്ചിയെടുത്ത് അതു ശുദ്ധിയാക്കി. റസൂല്‍(സ) പറഞ്ഞു: 'അത് തുപ്പിക്കളയൂ' അദ്ദേഹം: 'ഞാനത് ഒരിക്കലും തുപ്പിക്കളയില്ല'. പിന്നീടദ്ദേഹം യുദ്ധക്കളത്തിലേക്ക് തിരിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: 'സ്വര്‍ഗവാസിയെ കാണാനാഗ്രഹിക്കുന്നവര്‍ ഇദ്ദേഹത്തെ നോക്കുക:' അതില്‍ അദ്ദേഹം രക്തസാക്ഷിയായി.
💥 യുദ്ധത്തിനിടയില്‍ ഖതാദയുടെ ഒരു കണ്ണ് അമ്പേറ്റ് കവിളിലേക്ക് തുറിച്ചപ്പോള്‍ തിരുമേനി അത് പൂര്‍വസ്ഥിതിയില്‍ തന്നെ സ്ഥാപിച്ചു. പിന്നീട് അതായിരുന്നു മറ്റേ കണ്ണിനേക്കാള്‍ കാഴ്ചയുണ്ടായിരുന്നത്.
💥 അബൂദുജാന തന്റെ മുതുക് ഒരു പരിചയാക്കിമാറ്റി നബി തിരുമേനിക്ക് നേരെ വന്ന അമ്പുകള്‍ ഏറ്റുവാങ്ങി.
💥 ജനങ്ങളുടെ നിലപാട് അറിയാന്‍ നബി(സ) അവരുടെ ഭാഗത്തേക്ക് എത്തിനോക്കിയാല്‍ അബൂത്വല്‍ഹ പറയും: 'എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. 'താങ്കള്‍ അങ്ങനെ നോക്കരുത്, ശത്രുക്കളുടെ അമ്പ് താങ്കളുടെ ശരീരത്തില്‍ പതിക്കാന്‍ ഇടയാകും. ഞാന്‍ എന്റെ മാറിടം കൊണ്ട് അങ്ങയുടെ മാറിടത്തെ പ്രതിരോധിച്ചു കൊള്ളാം.
💥 റസൂല്‍(സ)ക്ക് കവിളില്‍ ഏറുകൊണ്ടത് കാരണം അവിടുന്ന് ശിരസിലണിഞ്ഞിരുന്ന ഇരുമ്പുതൊപ്പിയുടെ രണ്ടുവട്ടക്കണ്ണികള്‍ അവിടുത്തെ കവിളില്‍ താഴ്ന്നുപോയിരുന്നു. അത് പറിച്ചെടുക്കാന്‍ വേണ്ടി ഞാന്‍ മുതിര്‍ന്നപ്പോള്‍ അബുഉബൈദ് പറഞ്ഞു: "അല്ലാഹുവില്‍ ഞാന്‍ സത്യം ചെയ്യുന്നു, അബൂബക്കര്‍, അതെനിക്കു വിട്ടുതരണം: തുടര്‍ന്നദ്ദേഹം, വളരെ സാവധാനത്തില്‍, നബി(സ)ക്ക് വേദനയാകാതെ തന്റെ പല്ലുകള്‍കൊണ്ട് അവപറിച്ചെടുത്തു: അപ്പോഴേക്കും അദ്ദേഹത്തിന്റെ മുന്പല്ലു പൊഴിഞ്ഞുവീണു, അടുത്ത വട്ടക്കണ്ണി പറിച്ചെടുക്കാന്‍ ഞാന്‍ മുതിര്‍ന്നപ്പോള്‍ നേരത്തെ പറഞ്ഞതുപോലെ അബൂ ഉബൈദ വീണ്ടും പറയുകയും അടുത്തതും തിരുമേനിക്ക് വേദനയാകാതെ തന്റെ ദന്തങ്ങള്‍കൊണ്ട് പറിച്ചെടുക്കുകയും ചെയ്തു. അപ്പോഴേക്കും അടുത്തപല്ലും പൊഴിഞ്ഞു.
💥റസൂല്‍(സ) പറഞ്ഞത് തിര്‍മിദി രേഖപ്പെടുത്തുന്നു: "ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരു രക്തസാക്ഷിയെ ആര്‍ക്കെങ്കിലും കാണണമെന്നുണ്ടെങ്കില്‍ അവര്‍ ത്വല്‍ഹത്തുബിന്‍ ഉബൈദുല്ലയെ നോക്കട്ടെ!''
💥 വിശ്രുത പണ്ഡിതൻ അബൂബക്കർ ശിബ് ലി (റ) പറയുന്നു. എന്റെ അയൽവാസിയെ ഞാൻ മരണാനന്തരം സ്വപ്നം കണ്ടു ഞാൻ അദ്ദേഹത്തോട് ബർസഖിയായ ജീവിതത്തെ കുറിച്ച് അന്വേഷിച്ചു അദ്ദേഹം പറഞ്ഞു അല്ലയോ ശിബ് ലി.... ഭീതിതമായ പല അവസ്ഥകളും കഴിഞ്ഞു ഖബ്റിലെ ചോദ്യം സമയത്ത് ഞാനാകെ കുഴങ്ങിപ്പോയി.... ഉത്തരം പറയാൻ കഴിയാതെ ഞാനാകെ വിഷമിച്ചു ഉത്തരം മുട്ടി ഞാൻ ചിന്തിച്ചു എങ്ങിനെയാണീ നാശം എനിക്ക് വന്നുപെട്ടത്? മുസ് ലിമായിട്ടല്ലെ ഞാൻ മരിച്ചത് ?അപ്പോൾ ഒരു വിളിയാളം കേട്ടു ഇത് നീ നിന്റെ നാവിനെ സൂക്ഷിക്കാത്തതുകൊണ്ട് വന്ന വിപത്താണ് അങ്ങിനെ മലക്കുകൾ എന്നെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ സുന്ദരനായൊരു മനുഷ്യൻ എന്റെയും മലക്കുകളുടെയും ഇടയിൽ മറയായി നിന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കസ്തൂരിയുടെ പരിമളം അടിച്ചു വീശുന്നു അദ്ദേഹം എനിക്ക് ഉത്തരം പറഞ്ഞു തന്നു ഞാനത് പറഞ്ഞു. ശേഷം ഞാൻ പറഞ്ഞു താങ്കൾക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ താങ്കൾ ആരാണ്..? അദ്ദേഹം പറഞ്ഞു നീ തിരുനബി ﷺ യുടെ മേൽ ചൊല്ലിയ സ്വലാത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ആളാണ് ഞാൻ ഏതു വിഷമഘട്ടത്തിലും നിന്നെ സഹായിക്കാൻ എനിക്ക് നിർദ്ദേശമുണ്ട്.
( ഖൗലുൽ ബദീഅ് ) ശർഹുറാത്തിബിൽ ഹദ്ദാദ്, 195...
💥 മഹ്ഷറാ സഭയിൽ ഞാൻ വരുന്നത് ബുറാഖിലൂടെയാണ്, എന്റെ മകൾ ഫാത്വിമ(റ) എന്റെ ഒട്ടകത്തിന്റെ മുകളിലൂടെ എന്റെ മുന്നിൽ ഉണ്ടാകുന്നതാണ്.
എന്റെ വലതും ഇടതുമായി സിദ്ധീഖ് തങ്ങളും ഉമർ തങ്ങളും ഉണ്ടാവുന്നതാണ്
ബാങ്കൊലി മുഴക്കി കൊണ്ട് സയ്യദിനാ ബിലാൽ തങ്ങൾ വരും ആ ബാങ്കിന്റെ ജവാബ് പറഞ്ഞ് കൊണ്ട് എല്ലാ മുഹ്മിനീങ്ങളും വരുന്നതാണ് ..
അപ്പോൾ അവിടെയുള്ള സ്വഹാബത്ത് കരഞ്ഞ് കൊണ്ട് ചോദിച്ചു ഓ നബിയെ ഞങ്ങൾ അമലുകൾ കുറഞ്ഞവരാണ് ഞങ്ങൾക്കും അങ്ങയുടെ പിന്നിൽ അണി നിൽക്കാൻ പറ്റുമോ,,,,,,,,,,,,
ഹബീബ്(സ) പറഞ്ഞു:
അമലുകൾ കുറഞ്ഞു പോയത് കൊണ്ട് സങ്കടപ്പെടണ്ടാ.... ആര്..... എന്നെ ഖൽബിൽ പ്രിയം വെച്ചുവോ അവരൊക്കെ എന്റെ കൊടി കീഴിൽ ഉണ്ടാകും എന്ന്:
💥 തിരുനബി(സ്വ) വഫാത്തായ ശേഷം സിദ്ദീഖ്(റ) ഒരിക്കൽ മക്കത്തേക്ക് മടങ്ങി വരികയാണ്. സന്തോഷാധിക്യം കൊണ്ട് കൂടി നിൽക്കുന്നവർ തിരുനബിയുടെ കൂട്ടുകാരൻ വരുന്നു എന്നുപറഞ്ഞാവേശം കൊണ്ടു. ഇത് കേൾക്കേണ്ട താമസം മഹാനവർകളുടെ ഇരുനയനങ്ങളും ചാലിട്ടൊഴുകി.
‘എന്തേ നിങ്ങൾ കരഞ്ഞത്?’
മഹാനവർകളോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെ അബൂബക്കറേ എന്നോ അബീ ഖുഹാഫയുടെ മകനേ എന്നോ വിളിച്ചിരുന്നുവെങ്കിൽ ഞാൻ കരയുമായിരുന്നില്ല. മറിച്ച് നിങ്ങളെന്നെ പ്രവാചകരിലേക്ക് ചേർത്തു വിളിച്ചപ്പോൾ തിരുനബി ഒന്നാകെ എന്റെ മനസ്സിലേക്ക് വന്നു. അതാണ് ഞാൻ കരയാനുള്ള കാരണം.’
💥 പ്രവാചകാനുചരന്മാരുടെ പ്രണയം മനസ്സിലാവണമെങ്കിൽ മദീനയിൽ ചെന്ന് രഹസ്യങ്ങൾ ചോർത്താൻ നിയുക്തനായ ഉർവത്ത് ബ്നു മസ്ഊദിന്റെ ദൃക്സാക്ഷി വിവരണം കേട്ടാൽ മതി. അദ്ദേഹം പറയുന്നു: മുഹമ്മദ് ഒന്ന് തുപ്പിയാൽ ആദരപൂർവം അവരത് കയ്യിലേറ്റ് വാങ്ങുന്നു, മുഖത്തും മേനിയിലും പുരട്ടുന്നു. അദ്ദേഹമെന്തെങ്കിലും ഉത്തരവിട്ടാൽ ഉടനടി നിർവഹിക്കപ്പെടുന്നു. അംഗശുദ്ധി വരുത്തിയതിന്റെ ശിഷ്ടജലത്തിന് വേണ്ടിപോലും എന്തൊരു തിക്കും തിരക്കുമാണ്. എന്റെ ജനങ്ങളേ, ഞാൻ കിസ്റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും മറ്റനേകം രാജാക്കന്മാരുടെ ദർബാറുകളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാളെയും മുഹമ്മദിനെ അനുചരന്മാർ ആദരിക്കുന്നത് പോലെ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’
💥 സ്വഹാബീ വനിതകളുടെ ചരിത്രവും വ്യത്യസ്തമല്ല. ഉഹ്ദ് യുദ്ധത്തിൽ പിതാവും ഭർത്താവും സഹോദരനും നഷ്ടപ്പെട്ട അൻസ്വാരി വനിതക്ക് തന്റെ ഉറ്റവർക്ക് പിണഞ്ഞ ആപത്തിലായിരുന്നില്ല, റസൂലിന്റെ അവസ്ഥയെന്താണ് എന്നറിയാത്തതിലായിരുന്നു വേവലാതി. പരിചരണത്തിന് പോയ ബീവി ഉമ്മു അമ്മാറ(റ) രണഭൂവിൽ ശത്രുക്കൾക്കുമുമ്പിൽ ഒറ്റപ്പെട്ട പ്രവാചകർക്ക് നേരെ ചീറിപ്പാഞ്ഞു വന്ന ശരവർഷങ്ങൾക്ക് പരിചയായതും ഹബീബിനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടായിരുന്നു. സ്വഹാബികളുടെ പ്രണയ ചരിതങ്ങൾ എണ്ണിയാലൊടുങ്ങില്ല. തിരുനബിയില്ലാത്ത മദീനയിൽ തങ്ങാനാവില്ലെന്ന് പറഞ്ഞ് നാടുവിട്ട ബിലാൽ(റ) സ്വപ്നത്തിലൂടെയുള്ള തിരുദർശനം കാരണമായി വീണ്ടും മദീനയിലെത്തി. പ്രവാചക കാലത്ത് മദീനയിലെ മണൽ തരികളെ കോൾമയിർ കൊള്ളിച്ചിരുന്ന ആ ശബ്ദ മാധുരി കേൾപ്പിക്കാൻ അവർ അദ്ദേഹത്തോടപേക്ഷിച്ചു. തിരുനബി(സ്വ)യുടെ പേരമക്കൾ നിർബന്ധിച്ചപ്പോൾ അവസാനം അദ്ദേഹം തയ്യാറായി. ആ വാങ്കൊലി വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. എല്ലാവരും തിരുനബിയുടെ പുഷ്കല കാലം തിരിച്ച് വന്നിരിക്കുന്നു എന്നുപോലും കരുതി മദീനാ പള്ളിയിലേക്ക് വെച്ചുപിടിച്ചു. ബിലാലിന് ആ വാങ്ക് പൂർത്തീകരിക്കാൻ സാധിച്ചില്ല. തിരുനാമം ഉച്ചരിച്ചപ്പോൾ ബിലാൽ(റ)ന്റെ മനസ്സിലേക്ക് ഹബീബില്ലാത്ത മദീന പള്ളിയുടെ മിഅ്റാബ് ഓടി വന്നു. അദ്ദേഹം ബോധരഹിതനായി വീണു.
✅ പ്രണയികളുടെ ചരിത്രം പറഞ്ഞു തീർക്കാൻ സാധിക്കില്ല. അവിടുത്തെ ഹദീസുകളുദ്ധരിക്കുമ്പോൾ, തിരു നാമം ഉച്ചരിക്കുമ്പോൾ, പ്രവാചകരുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ണിലുടക്കുമ്പോൾ ഹൃദയം അവിടുത്തെ ഓർമകൾ കൊണ്ട് നിറഞ്ഞ് തുളുമ്പി മോഹാലസ്യപ്പെട്ട് വിഴുന്ന നിരവധി പ്രണയികളിനിയുമുണ്ട്. പൂർവസൂരികളിൽ പ്രമുഖനായ അബൂബക്കറുൽ ബഗ്ദാദി(റ) ഇതിനൊരുദാഹരണമാണ്. സ്വലാത്ത് ചൊല്ലിച്ചൊല്ലി തിരുനബി(സ്വ) മദീനയിലേക്കുള്ള പ്രവേശനം നിഷേധിച്ച വ്യക്തിയാണ് മഹാനവർകൾ. കാരണമെന്തെന്നോ? അദ്ദേഹമെങ്ങാനും മദീനയിലെത്തിയാൽ തിരുനബിക്ക് റൗളാ ശരീഫിൽ സ്വസ്ഥമായി കിടക്കാൻ സാധിക്കുകയില്ല. തന്നെ അങ്ങേയറ്റം പ്രണയിക്കുന്ന മഹാനെ സ്വീകരിക്കാൻ തിരുറൗളയിൽ നിന്നു പുറത്തിറങ്ങാൻ മാത്രം തീവ്രമാണ് ആ പരസ്പര പ്രണയം. അത്കൊണ്ടു തന്നെ തിരുനബി രാജാവിന് സ്വപ്നദർശനം നൽകി; ഇന്നാലിന്ന വ്യക്തി മദീനയിൽ പ്രവേശിക്കുന്നത് തടയണം. അങ്ങനെയാണ് അബൂബക്കറുൽ ബഗ്ദാദിയുടെ മദീനാപ്രവേശം നടക്കാതെ പോയത്.
മണ്ണും വിണ്ണും വചസ്സും വപുസ്സും എല്ലാം തിരുറൗളയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു വിടപറഞ്ഞ റബീഉൽ അവ്വലിൽ. ജന്മമാസത്തിൽ മാത്രം ഒതുക്കേണ്ടതല്ലല്ലോ തിരുപ്രണയം. കാലങ്ങൾക്കും അതിരുകൾക്കും അതീതമായി അതു പരന്നൊഴുകണം. അവിടുന്നാണ് രക്ഷപ്പെടാനുള്ള പിടിവള്ളി. സ്വലാത്തും മൗലിദും മദ്ഹും ചൊല്ലിയും അപദാനങ്ങൾ പാടിയും പറഞ്ഞും തിരു സ്നേഹം ഇനിയും വർധിപ്പിക്കണം. അങ്ങനെ അവിടുത്തോടൊപ്പം നാളെ സ്വർഗത്തിലൊരുമിച്ച് കൂടാനാകണം.
ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆
💥 ഇബ്നു മസ്ഊദ് പറയുന്നു: 'ഹംസ(റ)വിന്റെ പേരില്‍ നബി തിരുമേനി കരയുന്നതുപോലെ മറ്റാരുടെ പേരിലും അവിടുന്നു കരയുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല.
💥 അബൂ സഈദില്‍ ഖുദ്രിയുടെ പിതാവ് മാലിക്ബിന് സിനാന് തിരുമേനിയുടെ കവിളിലെ മുറിവില്‍നിന്ന് രക്തം ഉറുഞ്ചിയെടുത്ത് അതു ശുദ്ധിയാക്കി. റസൂല്‍(സ) പറഞ്ഞു: 'അത് തുപ്പിക്കളയൂ' അദ്ദേഹം: 'ഞാനത് ഒരിക്കലും തുപ്പിക്കളയില്ല'. പിന്നീടദ്ദേഹം യുദ്ധക്കളത്തിലേക്ക് തിരിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: 'സ്വര്‍ഗവാസിയെ കാണാനാഗ്രഹിക്കുന്നവര്‍ ഇദ്ദേഹത്തെ നോക്കുക:' അതില്‍ അദ്ദേഹം രക്തസാക്ഷിയായി.
💥 യുദ്ധത്തിനിടയില്‍ ഖതാദയുടെ ഒരു കണ്ണ് അമ്പേറ്റ് കവിളിലേക്ക് തുറിച്ചപ്പോള്‍ തിരുമേനി അത് പൂര്‍വസ്ഥിതിയില്‍ തന്നെ സ്ഥാപിച്ചു. പിന്നീട് അതായിരുന്നു മറ്റേ കണ്ണിനേക്കാള്‍ കാഴ്ചയുണ്ടായിരുന്നത്.
💥 അബൂദുജാന തന്റെ മുതുക് ഒരു പരിചയാക്കിമാറ്റി നബി തിരുമേനിക്ക് നേരെ വന്ന അമ്പുകള്‍ ഏറ്റുവാങ്ങി.
💥 ജനങ്ങളുടെ നിലപാട് അറിയാന്‍ നബി(സ) അവരുടെ ഭാഗത്തേക്ക് എത്തിനോക്കിയാല്‍ അബൂത്വല്‍ഹ പറയും: 'എന്റെ മാതാപിതാക്കളെ ഞാന്‍ അങ്ങേക്കു സമര്‍പ്പിക്കുന്നു. 'താങ്കള്‍ അങ്ങനെ നോക്കരുത്, ശത്രുക്കളുടെ അമ്പ് താങ്കളുടെ ശരീരത്തില്‍ പതിക്കാന്‍ ഇടയാകും. ഞാന്‍ എന്റെ മാറിടം കൊണ്ട് അങ്ങയുടെ മാറിടത്തെ പ്രതിരോധിച്ചു കൊള്ളാം.
💥 റസൂല്‍(സ)ക്ക് കവിളില്‍ ഏറുകൊണ്ടത് കാരണം അവിടുന്ന് ശിരസിലണിഞ്ഞിരുന്ന ഇരുമ്പുതൊപ്പിയുടെ രണ്ടുവട്ടക്കണ്ണികള്‍ അവിടുത്തെ കവിളില്‍ താഴ്ന്നുപോയിരുന്നു. അത് പറിച്ചെടുക്കാന്‍ വേണ്ടി ഞാന്‍ മുതിര്‍ന്നപ്പോള്‍ അബുഉബൈദ് പറഞ്ഞു: "അല്ലാഹുവില്‍ ഞാന്‍ സത്യം ചെയ്യുന്നു, അബൂബക്കര്‍, അതെനിക്കു വിട്ടുതരണം: തുടര്‍ന്നദ്ദേഹം, വളരെ സാവധാനത്തില്‍, നബി(സ)ക്ക് വേദനയാകാതെ തന്റെ പല്ലുകള്‍കൊണ്ട് അവപറിച്ചെടുത്തു: അപ്പോഴേക്കും അദ്ദേഹത്തിന്റെ മുന്പല്ലു പൊഴിഞ്ഞുവീണു, അടുത്ത വട്ടക്കണ്ണി പറിച്ചെടുക്കാന്‍ ഞാന്‍ മുതിര്‍ന്നപ്പോള്‍ നേരത്തെ പറഞ്ഞതുപോലെ അബൂ ഉബൈദ വീണ്ടും പറയുകയും അടുത്തതും തിരുമേനിക്ക് വേദനയാകാതെ തന്റെ ദന്തങ്ങള്‍കൊണ്ട് പറിച്ചെടുക്കുകയും ചെയ്തു. അപ്പോഴേക്കും അടുത്തപല്ലും പൊഴിഞ്ഞു.
💥റസൂല്‍(സ) പറഞ്ഞത് തിര്‍മിദി രേഖപ്പെടുത്തുന്നു: "ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഒരു രക്തസാക്ഷിയെ ആര്‍ക്കെങ്കിലും കാണണമെന്നുണ്ടെങ്കില്‍ അവര്‍ ത്വല്‍ഹത്തുബിന്‍ ഉബൈദുല്ലയെ നോക്കട്ടെ!''
💥 വിശ്രുത പണ്ഡിതൻ അബൂബക്കർ ശിബ് ലി (റ) പറയുന്നു. എന്റെ അയൽവാസിയെ ഞാൻ മരണാനന്തരം സ്വപ്നം കണ്ടു ഞാൻ അദ്ദേഹത്തോട് ബർസഖിയായ ജീവിതത്തെ കുറിച്ച് അന്വേഷിച്ചു അദ്ദേഹം പറഞ്ഞു അല്ലയോ ശിബ് ലി.... ഭീതിതമായ പല അവസ്ഥകളും കഴിഞ്ഞു ഖബ്റിലെ ചോദ്യം സമയത്ത് ഞാനാകെ കുഴങ്ങിപ്പോയി.... ഉത്തരം പറയാൻ കഴിയാതെ ഞാനാകെ വിഷമിച്ചു ഉത്തരം മുട്ടി ഞാൻ ചിന്തിച്ചു എങ്ങിനെയാണീ നാശം എനിക്ക് വന്നുപെട്ടത്? മുസ് ലിമായിട്ടല്ലെ ഞാൻ മരിച്ചത് ?അപ്പോൾ ഒരു വിളിയാളം കേട്ടു ഇത് നീ നിന്റെ നാവിനെ സൂക്ഷിക്കാത്തതുകൊണ്ട് വന്ന വിപത്താണ് അങ്ങിനെ മലക്കുകൾ എന്നെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ സുന്ദരനായൊരു മനുഷ്യൻ എന്റെയും മലക്കുകളുടെയും ഇടയിൽ മറയായി നിന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും കസ്തൂരിയുടെ പരിമളം അടിച്ചു വീശുന്നു അദ്ദേഹം എനിക്ക് ഉത്തരം പറഞ്ഞു തന്നു ഞാനത് പറഞ്ഞു. ശേഷം ഞാൻ പറഞ്ഞു താങ്കൾക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ താങ്കൾ ആരാണ്..? അദ്ദേഹം പറഞ്ഞു നീ തിരുനബി ﷺ യുടെ മേൽ ചൊല്ലിയ സ്വലാത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ആളാണ് ഞാൻ ഏതു വിഷമഘട്ടത്തിലും നിന്നെ സഹായിക്കാൻ എനിക്ക് നിർദ്ദേശമുണ്ട്.
( ഖൗലുൽ ബദീഅ് ) ശർഹുറാത്തിബിൽ ഹദ്ദാദ്, 195...
💥 മഹ്ഷറാ സഭയിൽ ഞാൻ വരുന്നത് ബുറാഖിലൂടെയാണ്, എന്റെ മകൾ ഫാത്വിമ(റ) എന്റെ ഒട്ടകത്തിന്റെ മുകളിലൂടെ എന്റെ മുന്നിൽ ഉണ്ടാകുന്നതാണ്.
എന്റെ വലതും ഇടതുമായി സിദ്ധീഖ് തങ്ങളും ഉമർ തങ്ങളും ഉണ്ടാവുന്നതാണ്
ബാങ്കൊലി മുഴക്കി കൊണ്ട് സയ്യദിനാ ബിലാൽ തങ്ങൾ വരും ആ ബാങ്കിന്റെ ജവാബ് പറഞ്ഞ് കൊണ്ട് എല്ലാ മുഹ്മിനീങ്ങളും വരുന്നതാണ് ..
അപ്പോൾ അവിടെയുള്ള സ്വഹാബത്ത് കരഞ്ഞ് കൊണ്ട് ചോദിച്ചു ഓ നബിയെ ഞങ്ങൾ അമലുകൾ കുറഞ്ഞവരാണ് ഞങ്ങൾക്കും അങ്ങയുടെ പിന്നിൽ അണി നിൽക്കാൻ പറ്റുമോ,,,,,,,,,,,,
ഹബീബ്(സ) പറഞ്ഞു:
അമലുകൾ കുറഞ്ഞു പോയത് കൊണ്ട് സങ്കടപ്പെടണ്ടാ.... ആര്..... എന്നെ ഖൽബിൽ പ്രിയം വെച്ചുവോ അവരൊക്കെ എന്റെ കൊടി കീഴിൽ ഉണ്ടാകും എന്ന്:
💥 തിരുനബി(സ്വ) വഫാത്തായ ശേഷം സിദ്ദീഖ്(റ) ഒരിക്കൽ മക്കത്തേക്ക് മടങ്ങി വരികയാണ്. സന്തോഷാധിക്യം കൊണ്ട് കൂടി നിൽക്കുന്നവർ തിരുനബിയുടെ കൂട്ടുകാരൻ വരുന്നു എന്നുപറഞ്ഞാവേശം കൊണ്ടു. ഇത് കേൾക്കേണ്ട താമസം മഹാനവർകളുടെ ഇരുനയനങ്ങളും ചാലിട്ടൊഴുകി.
‘എന്തേ നിങ്ങൾ കരഞ്ഞത്?’
മഹാനവർകളോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെ അബൂബക്കറേ എന്നോ അബീ ഖുഹാഫയുടെ മകനേ എന്നോ വിളിച്ചിരുന്നുവെങ്കിൽ ഞാൻ കരയുമായിരുന്നില്ല. മറിച്ച് നിങ്ങളെന്നെ പ്രവാചകരിലേക്ക് ചേർത്തു വിളിച്ചപ്പോൾ തിരുനബി ഒന്നാകെ എന്റെ മനസ്സിലേക്ക് വന്നു. അതാണ് ഞാൻ കരയാനുള്ള കാരണം.’
💥 പ്രവാചകാനുചരന്മാരുടെ പ്രണയം മനസ്സിലാവണമെങ്കിൽ മദീനയിൽ ചെന്ന് രഹസ്യങ്ങൾ ചോർത്താൻ നിയുക്തനായ ഉർവത്ത് ബ്നു മസ്ഊദിന്റെ ദൃക്സാക്ഷി വിവരണം കേട്ടാൽ മതി. അദ്ദേഹം പറയുന്നു: മുഹമ്മദ് ഒന്ന് തുപ്പിയാൽ ആദരപൂർവം അവരത് കയ്യിലേറ്റ് വാങ്ങുന്നു, മുഖത്തും മേനിയിലും പുരട്ടുന്നു. അദ്ദേഹമെന്തെങ്കിലും ഉത്തരവിട്ടാൽ ഉടനടി നിർവഹിക്കപ്പെടുന്നു. അംഗശുദ്ധി വരുത്തിയതിന്റെ ശിഷ്ടജലത്തിന് വേണ്ടിപോലും എന്തൊരു തിക്കും തിരക്കുമാണ്. എന്റെ ജനങ്ങളേ, ഞാൻ കിസ്റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും മറ്റനേകം രാജാക്കന്മാരുടെ ദർബാറുകളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ഒരാളെയും മുഹമ്മദിനെ അനുചരന്മാർ ആദരിക്കുന്നത് പോലെ ആദരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.’
💥 സ്വഹാബീ വനിതകളുടെ ചരിത്രവും വ്യത്യസ്തമല്ല. ഉഹ്ദ് യുദ്ധത്തിൽ പിതാവും ഭർത്താവും സഹോദരനും നഷ്ടപ്പെട്ട അൻസ്വാരി വനിതക്ക് തന്റെ ഉറ്റവർക്ക് പിണഞ്ഞ ആപത്തിലായിരുന്നില്ല, റസൂലിന്റെ അവസ്ഥയെന്താണ് എന്നറിയാത്തതിലായിരുന്നു വേവലാതി. പരിചരണത്തിന് പോയ ബീവി ഉമ്മു അമ്മാറ(റ) രണഭൂവിൽ ശത്രുക്കൾക്കുമുമ്പിൽ ഒറ്റപ്പെട്ട പ്രവാചകർക്ക് നേരെ ചീറിപ്പാഞ്ഞു വന്ന ശരവർഷങ്ങൾക്ക് പരിചയായതും ഹബീബിനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടായിരുന്നു. സ്വഹാബികളുടെ പ്രണയ ചരിതങ്ങൾ എണ്ണിയാലൊടുങ്ങില്ല. തിരുനബിയില്ലാത്ത മദീനയിൽ തങ്ങാനാവില്ലെന്ന് പറഞ്ഞ് നാടുവിട്ട ബിലാൽ(റ) സ്വപ്നത്തിലൂടെയുള്ള തിരുദർശനം കാരണമായി വീണ്ടും മദീനയിലെത്തി. പ്രവാചക കാലത്ത് മദീനയിലെ മണൽ തരികളെ കോൾമയിർ കൊള്ളിച്ചിരുന്ന ആ ശബ്ദ മാധുരി കേൾപ്പിക്കാൻ അവർ അദ്ദേഹത്തോടപേക്ഷിച്ചു. തിരുനബി(സ്വ)യുടെ പേരമക്കൾ നിർബന്ധിച്ചപ്പോൾ അവസാനം അദ്ദേഹം തയ്യാറായി. ആ വാങ്കൊലി വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. എല്ലാവരും തിരുനബിയുടെ പുഷ്കല കാലം തിരിച്ച് വന്നിരിക്കുന്നു എന്നുപോലും കരുതി മദീനാ പള്ളിയിലേക്ക് വെച്ചുപിടിച്ചു. ബിലാലിന് ആ വാങ്ക് പൂർത്തീകരിക്കാൻ സാധിച്ചില്ല. തിരുനാമം ഉച്ചരിച്ചപ്പോൾ ബിലാൽ(റ)ന്റെ മനസ്സിലേക്ക് ഹബീബില്ലാത്ത മദീന പള്ളിയുടെ മിഅ്റാബ് ഓടി വന്നു. അദ്ദേഹം ബോധരഹിതനായി വീണു.
✅ പ്രണയികളുടെ ചരിത്രം പറഞ്ഞു തീർക്കാൻ സാധിക്കില്ല. അവിടുത്തെ ഹദീസുകളുദ്ധരിക്കുമ്പോൾ, തിരു നാമം ഉച്ചരിക്കുമ്പോൾ, പ്രവാചകരുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ണിലുടക്കുമ്പോൾ ഹൃദയം അവിടുത്തെ ഓർമകൾ കൊണ്ട് നിറഞ്ഞ് തുളുമ്പി മോഹാലസ്യപ്പെട്ട് വിഴുന്ന നിരവധി പ്രണയികളിനിയുമുണ്ട്. പൂർവസൂരികളിൽ പ്രമുഖനായ അബൂബക്കറുൽ ബഗ്ദാദി(റ) ഇതിനൊരുദാഹരണമാണ്. സ്വലാത്ത് ചൊല്ലിച്ചൊല്ലി തിരുനബി(സ്വ) മദീനയിലേക്കുള്ള പ്രവേശനം നിഷേധിച്ച വ്യക്തിയാണ് മഹാനവർകൾ. കാരണമെന്തെന്നോ? അദ്ദേഹമെങ്ങാനും മദീനയിലെത്തിയാൽ തിരുനബിക്ക് റൗളാ ശരീഫിൽ സ്വസ്ഥമായി കിടക്കാൻ സാധിക്കുകയില്ല. തന്നെ അങ്ങേയറ്റം പ്രണയിക്കുന്ന മഹാനെ സ്വീകരിക്കാൻ തിരുറൗളയിൽ നിന്നു പുറത്തിറങ്ങാൻ മാത്രം തീവ്രമാണ് ആ പരസ്പര പ്രണയം. അത്കൊണ്ടു തന്നെ തിരുനബി രാജാവിന് സ്വപ്നദർശനം നൽകി; ഇന്നാലിന്ന വ്യക്തി മദീനയിൽ പ്രവേശിക്കുന്നത് തടയണം. അങ്ങനെയാണ് അബൂബക്കറുൽ ബഗ്ദാദിയുടെ മദീനാപ്രവേശം നടക്കാതെ പോയത്.
മണ്ണും വിണ്ണും വചസ്സും വപുസ്സും എല്ലാം തിരുറൗളയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്നു വിടപറഞ്ഞ റബീഉൽ അവ്വലിൽ. ജന്മമാസത്തിൽ മാത്രം ഒതുക്കേണ്ടതല്ലല്ലോ തിരുപ്രണയം. കാലങ്ങൾക്കും അതിരുകൾക്കും അതീതമായി അതു പരന്നൊഴുകണം. അവിടുന്നാണ് രക്ഷപ്പെടാനുള്ള പിടിവള്ളി. സ്വലാത്തും മൗലിദും മദ്ഹും ചൊല്ലിയും അപദാനങ്ങൾ പാടിയും പറഞ്ഞും തിരു സ്നേഹം ഇനിയും വർധിപ്പിക്കണം. അങ്ങനെ അവിടുത്തോടൊപ്പം നാളെ സ്വർഗത്തിലൊരുമിച്ച് കൂടാനാകണം.
ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆
No comments:
Post a Comment