*നോമ്പിനു പറ്റിയ ആഹാര രീതികൾ* :
11 മാസത്തെ ആഹാരജീവിത രീതികൊണ്ട് നമ്മുടെ ശരീരത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കുകയും, വരുന്ന 11 മാസത്തേക്ക് നമ്മുടെ ശരീരത്തെ ആരോഗ്യ സജ്ജമാക്കുകയും ചെയ്യുക എന്നതാണ് നോമ്പിന്റെ ആരോഗ്യ മാനം.
പ്രകൃതിയോടും ദൈവത്തോടും അടുത്തുവസിക്കുക എന്നാണ് ഉപവസിക്കുക (നോമ്പ്) എന്നതിന്നർത്ഥം. ഉപവാസസമയത്ത് ശരീരത്തിലെ 'രോഗകോശങ്ങളെ' ശരീരം സ്വയം ഇല്ലായ്മ ചെയ്തു കൊണ്ട്, മാരകരോഗങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തെലിനാണു 2016 ൽ ജപ്പാൻകാരനായ Yoshinori Ohosumi ക്കു നോബൽ സമ്മാനം ലഭിച്ചത്.
എല്ലാ മതങ്ങളിലും വ്യത്യസ്ഥമായ രീതിയിൽ ഉപവാസം ഉണ്ട്. എന്നാൽ കാലം പിന്നിട്ടപ്പോൾ ഉപവാസത്തിന്റെ ലക്ഷ്യത്തെ തകിടം മറിക്കുന്ന
ആഹാര രീതികളാണു ജനങ്ങൾ പലപ്പോഴും സ്വീകരിക്കുന്നത്. അതുകൊണ്ട് നോമ്പ് കഴിയുന്നതോടെ പലരും രോഗികളായി മാറുന്ന സ്ഥിതിയുണ്ട്.
*നോമ്പിൽ സ്വീകരിക്കാവുന്ന ആഹാര രീതികൾ*:-
1) രാവിലെ മുതൽ വൈകീട്ട് വരെ ദൈർഘ്യമേറിയ ഉപവാസം അവസാനിപ്പിക്കുമ്പോൾ എളുപ്പം ദഹിക്കാവുന്ന ആഹാരമാണു നല്ലത്. ഉദാ: കാരക്ക / പച്ചവെള്ളം / ഇളനീർ / പഴങ്ങൾ എന്നിവ.
പഴങ്ങൾക്ക് ഒപ്പം എണ്ണയിൽ പൊരിച്ചത്, മറ്റു വേവിച്ച അഹാരങ്ങൾ എന്നിവ കഴിക്കാതിരിക്കുക. പഞ്ചസാര കലർത്തിയ പാനീയങ്ങളായ ജ്യൂസ്, സർബത്ത്, ചായ, കാപ്പി എന്നിവ ദോഷകരമാണ്. തിളപ്പിച്ച വെള്ളം ഗുണമില്ല. ജ്യൂസിനെക്കാൾ നല്ലത് പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ്.
2) അടുത്ത ആഹാരം ഒരു മണിക്കൂർ കഴിഞ്ഞ് മതി (മഗ്‌രിബ് നിസ്കാര ശേഷം) അപ്പോഴും നല്ലത് പഴങ്ങൾ തന്നെ.
എന്നാൽ വേവിച്ച ആഹാരം വേണമെന്നുള്ളവർ മൈദ കൊണ്ടുള്ള ആഹാരം, തവിടില്ലാത്ത അരി കൊണ്ടുള്ള ആഹാരം, ബ്രോയിലർ ചിക്കൻ എന്നിവ പൂർണ്ണമായി ഒഴിവാക്കുക. എണ്ണയിൽ വറുത്തത് നോമ്പുകാരനു ദോഷം ചെയ്യും. അതുകൊണ്ട് അവ പൂർണ്ണമായി ഒഴിവാക്കുകയോ തീരെ കുറക്കുകയോ ചെയ്യുക. ഇറച്ചിയും മീനും 11 മാസം അടിച്ചു പൊളിച്ചു തിന്നവർക്കു ഈ ഒരു മാസമെങ്കിലും അവ ഒഴിവാക്കാവുന്നതാണ്. മാംസം നിർബ്ബന്ധമെങ്കിൽ അളവു നന്നായി കുറക്കുക. കൂടെ ധാരാളം പച്ചക്കറികളും ഇലക്കറികളും കഴിച്ചു കൊണ്ട് നാരുകളുടെ കുറവു നികത്തുക. നാരുകളുടെ കുറവു കൊണ്ടാണു മലബന്ധം, മുടികൊഴിച്ചിൽ, കാഴ്ച്ചക്കുറവ്, പല്ലുവേദന, തണ്ടെല്ലുവേദന, പ്രമേഹം, മുതൽ കാൻസർ വരെയുള്ള മിക്ക രോഗങ്ങളും ഉണ്ടാകുന്നത്.
പുളിപ്പിച്ച ആഹാരം നല്ലതല്ല. വേവിച്ച അഹാരങ്ങൾക്ക് ഒപ്പം പഴങ്ങൾ, വെള്ളം എന്നിവ കഴിക്കാതിരിക്കുക. ഉപ്പിന്റെയും എരുവിന്റെയും എണ്ണയുടെയും അംശം കുറച്ചാൽ
ആഹാരത്തോടൊപ്പമുള്ള വെള്ളംകുടിക്കൽ ഒഴിവാക്കാൻ കഴിയും.
3) ഇഷാ നിസ്കാര ശേഷം ആഹാരം പാടില്ല. കാരണം നേരത്തെ കഴിച്ച ആഹാരം തന്നെ ദഹിക്കാൻ സമയമായിട്ടില്ല. അതിനു മീതെ വീണ്ടും ആഹാരം ചെല്ലുന്നത് ദോഷമാണ്. എനാൽ പച്ചവെള്ളം എത്രയും ആകാം.
4) അത്താഴത്തിനു കഴിയുമെങ്കിൽ വേവിക്കാത്ത ആഹാരം തന്നെ കഴിക്കുന്നതാണു ഗുണം. പഴങ്ങൾ/നാളികേരം / ഈത്തപ്പഴം.
ഇനി വേവിച്ച ആഹാരം കഴിക്കണമെന്നുള്ളവർ മുകളിൽ സൂചിപിച്ച പോലെ കഴിക്കുക.
മേൽപറഞ്ഞ പ്രകാരം റമദാനിൽ ആഹാരം പരമാവധി 3 നേരമാക്കി കുറക്കുക. അതിൽ 1 നേരം മാത്രം വേവിച്ചതും ബാക്കി 2 നേരം വേവിക്കാത്തതുമാണ് (പഴങ്ങൾ/സാലാഡുകൾ) നല്ലത്. ഇടക്കിടക്ക് എന്തെങ്കിലും എടുത്തു തിന്നുന്ന ശീലം ഒഴിവാക്കുക.
ഒരു കാരണവശാലും ആഹാരം കൊണ്ട് വയർ നിറക്കരുത്. 'വയറിന്റെ മൂന്നിൽ ഒന്ന് മാത്രം ഭക്ഷണം, മൂഞ്ഞിലൊന്ന് വെള്ളം, മൂന്നിലൊന്ന് വായു' എന്ന് ഉപദേശിച്ച മതത്തിന്റെ ഏറ്റവും പുണ്യമുള്ള മാസമാണ് റമദാൻ. നിറയ്ക്കുന പാത്രത്തിൽ ഏറ്റവും മോശം നമ്മുടെ വയറാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. വയർ നിറഞ്ഞാൽ ക്ഷീണം കൂടും. ആരാധനകൾക്ക് ഉന്മേഷം കുറയും.
പകൽ ആഹാരം കഴിക്കാൻ പറ്റാത്തതിന്റെ പ്രതികാരമെന്ന നിലക്കാണു നോമ്പ് തുറന്നാൽ ചിലർ പെരുമാറുന്നത്.
വിഷപ്പിന്റെ വിലയെന്തെന്ന് മനസ്സിലാക്കാനും, പട്ടിണിപ്പാവങ്ങളുടെ വിഷമതകൾ അറിയാനും നോമ്പ് നമ്മെ പ്രാപ്തമാക്കണം. അതുകൊണ്ട് മറ്റു മാസങ്ങളെ അപേക്ഷിച്ച് നോമ്പിന്റെ മാസത്തിൽ ആഹാരത്തിന്റെ അളവു ഗണ്യമായി കുറയണം. അതുമൂലം സാമ്പത്തിക ചിലവും കുറയണം. മറിച്ചാണു സംഭവിക്കുന്നത് എങ്കിൽ നോമ്പിന്റെ ചൈതന്യം നഷ്ടമാകും.
ഈ കാര്യങ്ങൾ ഉൽബോധനം ചെയ്യേണ്ടത് 'മോഡേൺ മെഡിസിൻ' എന്ന് സ്വയം കരുതുന്ന ആരോഗ്യ പ്രവർത്തകരുടെ ബാധ്യതയാണ്. എന്നാൽ ആരോഗ്യ രംഗം ഇന്ന് വ്യവസായമായി മാറിയിട്ടുണ്ട്. ജനങ്ങൾക്ക് രോഗമില്ലാതായാൽ അവർക്ക് ഗുണമൊന്നുമില്ല. മറിച്ച് ദോഷമാണ്. ഒരാൾ രോഗവിമുക്തി കൈവരിച്ചാൽ അവർക്ക് ഒരു ക്ലൈന്റ് നഷ്ടമാകുകയാണ്. അതുകൊണ്ട് നമ്മുടെ ആരോഗ്യം നമ്മൾ തന്നെ സംരക്ഷിക്കേണ്ടി വരുന്നു.
No comments:
Post a Comment