Wednesday, March 6, 2019

പള്ളി എങ്ങനെ ഭരിക്കണം, ആര് ഭരിക്കണം?

പള്ളി എങ്ങനെ ഭരിക്കണം, ആര് ഭരിക്കണം?



✅ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പ്രസ്താവിച്ചു. പള്ളികള്‍ ഭൂമിയില്‍ അല്ലാഹുവിന്റെ വീടുകളാകുന്നു. ഭൂനിവാസികള്‍ക്ക് ആകാശത്തിലെ നക്ഷത്രങ്ങള്‍ പ്രകാശിതങ്ങളാകുന്നതു പോലെ, ആകാശനിവാസികള്‍ക്ക് അവ (പള്ളികള്‍) പ്രകാശിതങ്ങളാകുന്നു. (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/7).

✅ ഇബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: തീര്‍ച്ചയായും ഭൂമിയില്‍ അല്ലാഹുവിന്റെ വീടുകള്‍ പള്ളികളാണ്. തീര്‍ച്ചയായും അവ സന്ദര്‍ശിക്കുന്നവനെ അല്ലാഹു ആദരിക്കാതിരിക്കില്ല (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/22).

✅ അനസുബ്‌നു മാലിക്(റ) നിവേദനം ചെയ്യുന്നു. നിശ്ചയമായും റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: എന്റെ സമുദായത്തിനു പിന്നീട് ഒരു കാലഘട്ടം വരും. അന്ന് അവര്‍ പള്ളികളുടെ കാര്യത്തില്‍ പരസ്പരം അഭിമാനം കൊള്ളും. വളരെ അപൂര്‍വ്വമായിട്ടല്ലാതെ അവയെ യഥാവിധി അവര്‍ പരിപാലിക്കുകയില്ലെന്നിരിക്കെ (ബുഖാരി).

✅ നബി തിരുമേനി(സ) പ്രസ്താവിച്ചതായി അനസ്(റ) ഉദ്ധരിക്കുന്നു. അല്ലാഹു പറയുന്നു: എന്റെ പ്രതാപവും എന്റെ മഹത്വവും തന്നെ സത്യം. ഞാന്‍ ഭൂനിവാസികളെ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്നു. തദവസരം എന്റെ ഭവനങ്ങളുടെ പരിപാലകരെയും എന്റെ പേരില്‍ പരസ്പരം സ്‌നേഹിക്കുന്നവരെയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ മാപ്പിരക്കുന്നവരെയും ഞാന്‍ നോക്കുമ്പോള്‍ ആ ശിക്ഷയെ അവരില്‍ നിന്ന് ഞാന്‍ തിരിച്ചു കളയുന്നു (തഫ്‌സീര്‍ ഇബ്‌നു കസീര്‍ 2/35).

✅ അലി(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) പ്രവചിച്ചു: ജനങ്ങള്‍ക്ക് ഒരു കാലഘട്ടം വരുക വിദൂരമല്ല. അന്ന് ഇസ്‌ലാമിന്റെ പേരല്ലാതെ മറ്റൊന്നും അവശേഷിക്കുകയില്ല. ഖുര്‍ആന്റെ ലിപിയല്ലാതെ മറ്റൊന്നും നിലവിലുണ്ടാവുകയുമില്ല. അവരുടെ പള്ളികള്‍ നിബിഡസുന്ദരങ്ങളായിരിക്കും, അവ ഭക്തിശൂന്യങ്ങളായിരിക്കെ. അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിനു ചുവടെയുള്ളവരില്‍ ഏറ്റവും ദുഷ്ടരായിരിക്കും, അവരുടെ പക്കല്‍ നിന്ന് കുഴപ്പം ആവിര്‍ഭവിക്കും. അവരിലേക്കു തന്നെ ആ കുഴപ്പം തിരിച്ചു പോവുകയും ചെയ്യും. (ശുഅബുല്‍ ഈമാന്‍: ബൈഹഖീ, മിശ്കാത്ത് 276).

✅ അബൂബക്ര്‍ സിദ്ധീഖ്(റ) നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: വല്ല വ്യക്തിയും മുസ്‌ലിംകളുടെ കാര്യത്തില്‍ നിന്ന് വല്ലതും ഏറ്റെടുക്കുകയും എന്നിട്ട് അവരുടെ മേല്‍ പക്ഷപാതം കാണിച്ചുകൊണ്ട് ഒരാളെ അധികാരസ്ഥനാക്കുകയും ചെയ്താല്‍ അവന് അല്ലാഹുവിന്റെ കോപമുണ്ടായിരിക്കും. അവന്റെ പക്കല്‍ നിന്ന് നിര്‍ബന്ധമോ ഐച്ഛികമോ ആയ ഒരു ധര്‍മ്മവും അല്ലാഹു സ്വീകരിക്കുകയില്ല. അങ്ങനെ അവനെ അല്ലാഹു നരകത്തില്‍ പ്രവേശിപ്പിക്കുന്നതാണ് (ഹാകിം, അഹ്മദ്: സവാജിര്‍ 2/113).

💥 ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നിസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും സകാത്ത് കൊടുത്തു വീട്ടുകയും അല്ലാഹുവെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത്. എന്നാല്‍ അക്കൂട്ടര്‍ സന്മാര്‍ഗം പ്രപിച്ചവരുടെ കൂട്ടത്തില്‍ പെട്ടവരായേക്കാം” (9: 18).

❓അപ്പോള്‍ മതനിഷ്ഠയും ധര്‍മ്മനിഷ്ഠയുമാണ് പള്ളിപരിപാലകരുടെ പ്രഥമയോഗ്യത. ഈ യോഗ്യതയില്ലാത്തവരെ പള്ളിഭരണത്തിനും പരിപാലനത്തിനും ഏല്‍പ്പിക്കാവതല്ല. മുസ്‌ലിംകളുടെ ഏതെങ്കിലും ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം ഒരു അക്രമിയെയോ അധര്‍മ്മിയെയോ ഏല്‍പ്പിക്കുന്നത് വന്‍കുറ്റങ്ങളില്‍ പെട്ടതാണെന്ന് ആധികാരിക ശാഫിഈ കര്‍മ്മശാസ്ത്രപണ്ഡിതനായ ഇബ്‌നു ഹജര്‍ ഹൈതമി അദ്ദേഹത്തിന്റെ സവാജിര്‍ എന്ന ഗന്ഥത്തില്‍ (2: 113) രേഖപ്പെടുത്തിയിട്ടുണ്ട്.

👆ജനങ്ങള്‍ പള്ളികളെ തങ്ങളുടെ അഭിമാനചിഹ്നങ്ങളായി കാണും. ആവശ്യത്തിലധികം അവ പൊക്കുന്നതിലും വലുതാക്കുന്നതിലും അനാവശ്യമായ അലങ്കാരപ്പണികള്‍ നടത്തുന്നതിലും അവര്‍ മത്സരം തന്നെ നടത്തും. പള്ളികള്‍ അത്യുന്നതങ്ങളും സുന്ദരസുമോഹനങ്ങളും ജനനിബിഡങ്ങളുമായിരിക്കും. പക്ഷെ, അവിടെ ഒന്നു മാത്രം ഉണ്ടായിരിക്കുകയില്ല. ജനമനങ്ങളെ നയിക്കേണ്ട, ജനനായകരെ നിയന്ത്രിക്കേണ്ട ഭക്തി എന്ന അമൂല്യസമ്പാദ്യം. ഇസ്‌ലാമിന്റെ പേരും ഖുര്‍ആന്റെ ലിപിയും മാത്രം അവശേഷിക്കുന്ന കാലഘട്ടത്തിലെ ചിത്രമാണിത്. ഈ ചിത്രമാണ് ആറാം നമ്പറിലെ തിരുവചനം വരച്ചു കാണിച്ചിട്ടുള്ളത്.

🔰ഭരണകര്‍ത്താക്കള്‍ പള്ളികളുടെ കെട്ടിടങ്ങളും സമ്പത്തും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും പള്ളിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറുന്നതിന് ആവശ്യമായ ഖത്തീബ്, ഇമാം, മുഅദ്ദിന്‍, ക്ലീനര്‍ ആദിയായവരെ നീതിനിഷ്ഠമായി നിയമിക്കുകയും അവര്‍ക്ക് മാന്യമായ ശമ്പളം നല്‍കുകയും ചെയ്യേണ്ടതാണ്. ഖത്തീബ്, ഇമാം, മുഅദ്ദിന്‍ എന്നിവരാണ് പള്ളിയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. അവരെ അവലംബിച്ചാണ് പള്ളിയിലെ മുഖ്യാരാധനകള്‍ നടക്കുന്നത്. അതുകൊണ്ട് ഈ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ ഒരിക്കലും പക്ഷപാതിത്വമോ ലഘുസമീപനമോ സ്വീകരിക്കാന്‍ പാടില്ല.

❓പള്ളിയില്‍ നിയുക്തനാകുന്ന മുഅദ്ദിന്‍ പ്രായപൂര്‍ത്തി വന്ന വിശ്വസ്തനായ സമയവിവരമുള്ള മുസ്‌ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. ഈ ഉപാധി ലംഘിച്ചാല്‍ നിയമനം അസാധുവാകും. പ്രസ്തുത മുഅദ്ദിന്‍ ധര്‍മ്മനിഷ്ഠനും ഉച്ചസ്വരനും ശബ്ദഭംഗിയുള്ളവനുമായിരിക്കല്‍ സുന്നത്താണ്. അപ്പോള്‍ നിയമനത്തില്‍ അങ്ങനെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഏതു സദാചാരിയെയും ദുരാചാരിയെയും തുടര്‍ന്നു നിസ്‌കരിക്കാമെങ്കിലും ഇമാമുകളുടെ നിലവാര വ്യത്യാസമനുസരിച്ച് ജമാഅത്തിന്റെ പ്രതിഫലത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നതാണ്.

✅ ഇമാം ഹാകിം ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് കാണുക. നിങ്ങളുടെ നിസ്‌കാരം സ്വീകരിക്കപ്പെടുക എന്നത് നിങ്ങള്‍ക്കു സന്തോഷകരമെങ്കില്‍ നിങ്ങളില്‍ ഉത്തമന്മാര്‍ നിങ്ങളുടെ നിസ്‌കാരത്തിനു നേതൃത്വം നല്‍കട്ടെ. കാരണം ഇമാമുകള്‍ നിങ്ങളുടെയും നിങ്ങളുടെ രക്ഷിതാവിന്റെയും ഇടക്കുള്ള നിവേദകരാണ് (തുഹ്ഫ 2/294).

👆മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളെല്ലാം അവഗണിച്ചു കൊണ്ട് സ്വേച്ഛാനുസാരമോ പക്ഷപാതപരമായോ പള്ളി ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും സ്വേച്ഛാനുസാരം ശരിയായ കാരണമില്ലാതെ അവരെ പിരിച്ചുവിടുകയും ചെയ്യുന്ന പ്രവണത പല പള്ളി ഭരണകര്‍ത്താക്കളിലും കണ്ടു വരുന്നു. ഇത്തരക്കാരോടാണ് ഏഴാം നമ്പര്‍ ഹദീസിലെ ഊഷ്മളമായ താക്കീത്: വല്ല വ്യക്തിയും മുസ്‌ലിംകളുടെ കാര്യങ്ങളില്‍ നിന്ന് വല്ലതും ഏറ്റെടുക്കുകയും എന്നിട്ട് പക്ഷപാതപരമായി നിയമനം നടത്തുകയും ചെയ്താല്‍ അവന്‍ ശാപാര്‍ഹനാണെന്നും അവന്റെ സകലകര്‍മ്മങ്ങളും അസ്വീകാര്യങ്ങളാണെന്നും അവസാനം അവന്‍ നരകത്തില്‍ പ്രവേശിക്കേണ്ടിവരുമെന്നുമാണ് പ്രസ്തുത ഹദീസ് നല്‍കുന്ന മുന്നറിയിപ്പ്.

❌ പള്ളിയോ പള്ളിയുടെ വസ്തുവകകളോ വാഖിഫിന്റെ അല്ലെങ്കില്‍ സ്ഥാപകന്റെ ഉപാധികള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കാന്‍ പാടില്ല. വാചികമായോ ലിഖിതമായോ ഉപാധി വെച്ചിട്ടില്ലെങ്കില്‍ അയാളുടെ കാലത്തുള്ള മതവിരുദ്ധമല്ലാത്ത കീഴ്‌വഴക്കവും നാട്ടാചാരവും ഉപാധിയായി കാണേണ്ടതാണ് (തുഹ്ഫ 6/284, 6/60). അപ്പോള്‍ സുന്നികളായ പൂര്‍വ്വീകര്‍ സ്ഥാപിച്ച പള്ളികള്‍ സുന്നി വിരുദ്ധര്‍ക്ക് ഭരിക്കുവാനോ അവരുടെ ആചാരങ്ങള്‍ അവിടെ നടപ്പിലാക്കുവാനോ അതിനു മറ്റുള്ളവര്‍ അംഗീകാരം നല്‍കുവാനോ ഒരു കാരണവശാലും പാടുള്ളതല്ല. ഇവ്വിധം ബിദ്അത്തുകാര്‍ കയ്യേറിയ ധാരാളം പള്ളികള്‍ കേരളത്തിലുണ്ട്. അവരുടെ ഭരണം പൂര്‍ണ്ണമായും കയ്യേറ്റവും അപഹരണവുമാണ്. സുന്നിവിരുദ്ധമായി അവരവിടെ നടത്തുന്ന എല്ലാ ആരാധനകളും കുറ്റകരമാണ്.

✅ ഭരണകര്‍ത്താക്കള്‍ പള്ളിയുടെ സമ്പത്ത് ദുരുപയോഗപ്പെടാതെയും അന്യാധീനപ്പെടാതെയും കാത്തുസൂക്ഷിക്കേണ്ടതാണ്. അവിഹിതമായി ഒരു നാണയത്തുട്ടു പോലും ചെലവഴിക്കാന്‍ പാടില്ല. അപ്രകാരം തന്നെ അവിഹിതമായി ഒന്നും പള്ളിക്കു വേണ്ടി സ്വീകരിക്കാനും പാടില്ല. പളളിയുടെ ധനത്തിന് സകാത്തില്ല എന്നതു പോലെ തന്നെ സകാത്തുധനം പള്ളിക്കു വേണ്ടി സ്വീകരിക്കാനും പാടില്ല. എന്നാല്‍ പള്ളി നിര്‍മ്മാണം പോലെയുള്ള പൊതു ആവശ്യത്തിന് കടം വാങ്ങിയവന് അവന്‍ ധനികനെങ്കിലും ആ കടം വീട്ടുന്നതിന് സകാത്ത് കൊടുക്കാവുന്നതും വാങ്ങാവുന്നതുമാണ് (ഫത്ഹുല്‍ മുഈന്‍ പേജ്: 114, 120, 121).

🍇 പള്ളികള്‍ അനാവശ്യമായി അടച്ചുപൂട്ടാന്‍ പാടില്ല. കാരണം പള്ളി സദാസമയത്തും തുറന്നിടുന്നതാണ് സുന്നത്ത്. എന്നാല്‍ പള്ളിക്ക് നിന്ദനം വരുമെന്നോ അതിലെ സാധനങ്ങള്‍ വല്ലതും നഷ്ടപ്പെടുമെന്നോ ആശങ്കയുണ്ടാവുകയും തുറന്നിടേണ്ട ആവശ്യമില്ലാതിരിക്കുകയും ചെയ്താല്‍ പള്ളിയുടെയും പള്ളി ഉപകരണങ്ങളുടെയും സുരക്ഷക്കു വേണ്ടി നിസ്‌കാരസമയമല്ലാത്തപ്പോള്‍ പള്ളി അടക്കുന്നതിന് വിരോധമില്ല. ഉദാഹരണമായി മേല്‍പ്പറഞ്ഞ ആവശ്യത്തിന് ഇശാ നിസ്‌കാരാനന്തരം പള്ളി അടക്കാനാവുന്നതാണ് (ഗായതു തല്‍ഖീസില്‍ മുറാദ് മിന്‍ ഫതാവാ ഇബ്‌നു സിയാദ് പേജ്: 14).

✅ അകാരണമായി പള്ളി അടക്കാന്‍ പാടില്ലെങ്കിലും ചില വ്യക്തികളെ പള്ളി പ്രവേശത്തില്‍ നിന്ന് തടയാവുന്നതാണ്. കുഷ്ഠരോഗി, വെള്ളപ്പാണ്ട് രോഗി, ദുര്‍ഗന്ധം വമിക്കുന്നവന്‍ എന്നിവരെ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയേണ്ടതാണ് (അല്‍ ഫതാവല്‍ കുബ്‌റാ: ഇബ്‌നു ഹജര്‍ 1/240).

❓അപ്രകാരം തന്നെ സംശയവിധേയരായ ആളുകളെ അസമയത്ത് പള്ളിപ്രവേശം നടത്തുന്നതില്‍ നിന്ന് തടയാവുന്നതാണ്. മഹാനായ ഇബ്‌നു മസ്ഊദ്(റ) രാത്രി സമയത്ത് പള്ളിയില്‍ രക്ഷാടനം നടത്താറുണ്ടായിരുന്നു. നിസ്‌കരിക്കുന്ന പുരുഷനല്ലാത്ത ഏതൊരു വ്യക്തിയെ കണ്ടാലും അയാളെ അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്താക്കുമായിരുന്നു (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/24).

✅ സമ്മതമില്ലാതെ അനാവശ്യമായി അവിശ്വാസികള്‍ പള്ളിയില്‍ കയറുന്നത് തടയേണ്ടതാണ്. ആവശ്യത്തിനു വേണ്ടി പ്രായപൂര്‍ത്തിയായ ഒരു മുസ്‌ലിമിന്റെ അനുവാദത്തോടു കൂടി അവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാവുന്നതാണ്. അപ്പോള്‍ പള്ളി ജീര്‍ണോദ്ധാരണം, പെയ്ന്റിംഗ് മുതലായ ആവശ്യങ്ങള്‍ക്കു വേണ്ടി അമുസ്‌ലിംകളെ പള്ളിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്. (തുഹ്ഫ & ശര്‍വാനി 1/272-273).

👆 പ്രവാചകരുടെ കാലത്ത് നടന്ന ഒരു സംഭവം ഇതിനു തെളിവായി വര്‍ത്തിക്കുന്നു. സഖീഫു ഗോത്രത്തിലെ ഒരു നിവേദകസംഘം ഒരു റമളാനില്‍ റസൂലുല്ലാഹി(സ)യെ സമീപിച്ചു. അപ്പോള്‍ തിരുമേനി അവര്‍ക്കായി പള്ളിയില്‍ ഒരു കൂടാരം നിര്‍മ്മിച്ചു കൊടുത്തു. അങ്ങനെ അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. തിരുമേനിയോടൊപ്പം നോമ്പനുഷ്ഠിച്ചു(ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/28).

❓ചില ഉപാധികളോടെ പള്ളിയില്‍ പ്രഭാഷണങ്ങള്‍ നടത്താമെങ്കിലും കെട്ടുകഥകളോ വ്യാജഹദീസുകളോ ഉദ്ധരിച്ചു പള്ളിയില്‍ സംസാരിക്കുന്നതിനു അനുമതി നല്‍കാവതല്ല.

പല പ്രസംഗകരും പലപ്പോഴും അടിസ്ഥാന രഹിതമായ കഥകളും ഹദീസുകളും ഉദ്ധരിച്ചു പ്രസംഗിക്കുന്നതു കേള്‍ക്കാം. ഇതു നിരോധിക്കേണ്ടത് ഭാരവാഹികളുടെയും അറിവുള്ളവരുടെയും ബാധ്യതയാണ്. മഹാനായ സൈനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ പറയുന്നു: ”വ്യാജനിര്‍മ്മിതങ്ങളോ ദുര്‍ബലങ്ങളോ ആയ ഹദീസുകളും പ്രവാചകന്മാരെ സംബന്ധിച്ചു ചില കഥാകാരന്മാര്‍ പറഞ്ഞിട്ടുള്ള അടിസ്ഥാന രഹിതങ്ങളായ കഥകളും വാര്‍ത്തകളും ഉദ്ധരിച്ചു കൊണ്ടു പള്ളികളില്‍ പ്രസംഗിക്കുന്നതിനെ സംബന്ധിച്ചു അതു പള്ളിയില്‍ അനുവദനീയമാണോ? അഥവാ അതു വിലക്കുകയും നിരോധിക്കുകയും ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചു.

തദവസരം ശൈഖുനാ ഇബ്‌നു ഹജര്‍(റ) ഇപ്രകാരം മറുപടി നല്‍കി: വ്യാജ നിര്‍മ്മിതങ്ങളായി ഗണിക്കപ്പെടുന്ന ഹദീസുകള്‍, അവയുടെ സ്വഭാവം വിവരിക്കാതെ, ഉദ്ധരിക്കല്‍ കഠിനമായ ഹറാമാണ്. അവ ഉദ്ധരിക്കുന്നവരെ നിരോധിക്കലും വിലക്കലും കഴിയുന്നവര്‍ക്കൊക്കെ നിര്‍ബന്ധമാണ്. എന്നാല്‍ ദുര്‍ബല ഹദീസുകള്‍, അതിന്റെ ദൗര്‍ബല്യം വ്യക്തമായോ സൂചന രീതിയിലോ ഉണര്‍ത്തിക്കൊണ്ടാണുദ്ധരിക്കുന്നതെങ്കില്‍ ആ ഉദ്ധാരണം അനുവദനീയമാണ്, അങ്ങനെയല്ലെങ്കില്‍ അനനുവദനീയവും. ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടില്ലാത്ത പ്രവാചകരെക്കുറിച്ചു പറയപ്പെടുന്ന കഥകളില്‍ സിംഹഭാഗവും അടിസ്ഥാനരഹിതങ്ങളാണ്. അതുകൊണ്ട് പള്ളിയില്‍ അവ പറുയന്നവനെയും നിരോധിക്കേണ്ടതാണ് (അല്‍ അജ്‌വിബത്തുല്‍ അജീബ: പേജ് 106 ചോദ്യം നമ്പര്‍ 57).

✅ പള്ളിയില്‍ ആരാധനകള്‍ക്ക് തടസ്സമോ സ്ഥലപരിമിതിയോ സൃഷ്ടിക്കുന്ന വിധം ഒരു ഉപകരണവും വെക്കാന്‍ പാടില്ല. ജുമുഅയില്ലാത്ത പള്ളിയില്‍ മിമ്പര്‍ വെക്കുന്നതും, ഖുര്‍ആന്‍ ഓതുന്നതിനു വേണ്ടി സ്ഥിരമായ മുസ്ഹഫ് പീഠം വെക്കുന്നതും ഈയിനത്തില്‍ പെട്ടതാണ് (ഇആനത്ത്3/186).

✅ എന്നാല്‍ പ്രസംഗകനു പള്ളിയില്‍ ഇരിക്കാനായി സ്ഥിരപീഠമോ കസേരയോ വെക്കാമോ? ശ്രോതാക്കള്‍ വര്‍ദ്ധിക്കുകയും ഒരു ഉയര്‍ന്ന പീഠത്തിലിരുന്നെങ്കിലേ എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കാനും ശ്രദ്ധിക്കാനും കഴിയൂ എന്ന അവസ്ഥയുണ്ടാവുകയും ചെയ്താല്‍ പ്രസംഗകന്‍ ഉയര്‍ന്ന ഒരു പീഠത്തിലിരിക്കല്‍ സുന്നത്താണ്, അല്ല പ്രബലമായ സുന്നത്താണ്. നബി തിരുമേനി(സ) ആദ്യകാലങ്ങളില്‍ സ്വഹാബിമാരോടൊപ്പം തറയിലിരുന്നായിരുന്നു അവര്‍ക്കു വിവരങ്ങളും ഉപദേശങ്ങളും നല്‍കിയിരുന്നത്. പിന്നീട് അനുയായികള്‍ വര്‍ദ്ധിച്ചപ്പോള്‍ തിരുമേനിക്കു വേണ്ടി, പള്ളിയില്‍ ഒരു പീഠം നിര്‍മിച്ചു. പിന്നീട് ജനങ്ങളുടെ ശ്രവണ സൗകര്യാര്‍ത്ഥം, അതിന്മേല്‍ ഇരുന്നു കൊണ്ടായിരുന്നു അവിടുന്ന് ഉപദേശം നല്‍കിയിരുന്നത് (അല്‍ അജ്‌വിബത്തുല്‍ അജീബ: പേജ് 106 ചോദ്യം നമ്പര്‍ 58).

✅ അബൂ ഹുറൈറ(റ)യില്‍ നിന്നു ഇമാം നസാഈ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ”നബി(സ) തന്റെ സ്വഹാബിമാരോടൊപ്പമിരിക്കുമായിരുന്നു. അപ്പോള്‍ വിദേശിക്കു തിരുമേനി(സ)യെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നു. അപ്പോള്‍ തിരുമേനിക്കു വേണ്ടി, കളിമണ്ണിന്റെ ഒരു പ്ലാറ്റ്‌ഫോം നിര്‍മ്മിക്കപ്പെട്ടു”. ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ശൈഖ് ഇബ്‌നു ഹജര്‍ പറയുന്നു: അധ്യാപനത്തിന്റെയും മറ്റും അനിവാര്യതയ്ക്കു വേണ്ടി, അധ്യാപകനു പ്രത്യേകമായി, പള്ളിയില്‍ ഒരു ഉയര്‍ന്ന സ്ഥലം ഏര്‍പ്പെടുത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. പക്ഷേ, ഒരു ഉപാധിയുണ്ട്. അതു കൊണ്ട് ആരാധനകള്‍ക്ക് സ്ഥലപരിമിതി നേരിടാതിരിക്കണം (അല്‍ ഫത്ഹുല്‍ മുബീന്‍: ഇബ്‌നു ഹജര്‍ പേജ്: 143).

✅ പള്ളിയില്‍ അലമാരികളും കട്ടിലുകളും (സ്ഥിര സ്വഭാവത്തില്‍) വെക്കുന്നത് ഹറാമാണ്. അതു വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണെങ്കിലും ശരി. നിസ്‌കരിക്കുന്നവര്‍ക്ക് അവകൊണ്ട് താല്‍ക്കാലിക വിഷമം ഉണ്ടായിട്ടില്ലെങ്കിലും ഹറാമുതന്നെ. കാരണം പള്ളിയില്‍ ചിലപ്പോള്‍ സംഘം വര്‍ദ്ധിക്കും. അപ്പോള്‍ പരിമിതിയും വിഷമവും നിസ്‌കരിക്കുന്നവര്‍ക്കു നേരിട്ടേക്കും. ഇതു പള്ളിയില്‍ താല്‍കാലിക കൂടാരമടിക്കുന്നതു പോലെയല്ല (അതു അനുവദനീയമാണ്, ഇത് അനുവദവനീയമല്ല) എന്തുകൊണ്ടെന്നാല്‍ അതു താല്‍ക്കാലികമാണ്, നിലനില്‍ക്കില്ല. ഇതു സ്ഥിരസ്വഭാവമുള്ളവയാണ്. (ഗായത്തു തല്‍ഖീസില്‍ മുറാദ് മിന്‍ ഫതാവാ ഇബ്‌നു സിയാദ് പേജ്: 13-14)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌
എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

Tuesday, March 5, 2019

എന്താണ് തിലാവത്തിന്റെ സുജൂദും (സജദ) , സഹ് വിന്റെ (മറവിയുടെ) സുജൂദും

🌹എന്താണ് തിലാവത്തിന്റെ സുജൂദും (സജദ) , സഹ് വിന്റെ (മറവിയുടെ) സുജൂദും🌹



🌹സഹ്‍വിന്‍റെ സുജൂദ്

💥നിസ്കാരത്തില്‍ മറതി കൊണ്ടോ മറ്റോ സംഭവിക്കുന്ന ചില കുറവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി സലാം വീട്ടുന്നതിന് മുമ്പായി ചെയ്യുന്ന രണ്ട് സുജുദുകള്‍ക്കാണ് സഹ്‍വിന്‍റെ സുജൂദ് എന്ന് പറയുന്നത്.  എല്ലാ കുറവുകളും ഈ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല.  ശാഫി മദ്‍ഹബ് പ്രകാരം പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്നത്.

ഒന്ന്, ആദ്യത്തെ അത്തഹിയ്യാത്ത് പൂര്‍ണ്ണമായോ ഭാഗിമായോ ഒഴിവാക്കുക, അല്ലെങ്കില്‍ ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക, അല്ലെങ്കില്‍ നിസ്കാരത്തിന്‍റെ ഭാഗമായി വരുന്ന ഖുനൂത് (സുബ്ഹി നിസ്കാരത്തിലും റമളാനിലെ അവസാനത്തെ പകുതിയിലെ വിത്റിലുമുള്ള ഖുനൂത്) പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കുക, അല്ലെങ്കില്‍ പ്രസ്തുത ഖുനൂതില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് പ്രത്യേകം സുന്നത്തുണ്ട്. ഒഴിവാക്കിയത് മറന്നുകൊണ്ടാണെങ്കിലും മനപ്പൂര്‍വ്വമാണെങ്കിലും സുജൂദ് ചെയ്യല്‍ സുന്നതാണ്. നിസ്കാരത്തിന്‍റെ ഭാഗമല്ലാത്ത നാസിലത്തിന്‍റെ ഖുനൂത് ഒഴിവാക്കിയാല്‍ സുജൂദ് ചെയ്യേണ്ടതില്ല, ചെയ്താല്‍ നിസ്കാരം ബാഥിലാകുന്നതുമാണ്.

രണ്ട്, നിസ്കാരത്തില്‍ മനപ്പൂര്‍വ്വം ചെയ്താല്‍ ബാഥിലാകുന്ന കാര്യം മറന്ന് ചെയ്യുക. ചെറിയ രീതിയിലുള്ള സംസാരം മറന്ന് ഉണ്ടാകും പോലെ, അല്ലെങ്കില്‍ ഫിഅ്‍ലിയ്യായ ഒരു ഫറ്‍ളിനെ മറന്ന് അധികരിപ്പിക്കും പോലെ. ചെറിയ രീതീയിലുള്ള സംസാരം മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാഥിലാകും എന്നാല്‍ മറന്ന് ചെയ്താല്‍ ബാഥിലാകില്ല, പക്ഷെ അവന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. അതു പോലെ തന്നെ ഒരാള്‍ റുകൂഓ, സുജൂദോ അനുവദിക്കപ്പെട്ടതിലുമപ്പുറം അധികരിപ്പിച്ചാല്‍ മനപ്പൂര്‍വ്വമാണെങ്കില്‍ നിസ്കാരം ബാഥിലാകുന്നതും മറന്ന് കൊണ്ടാണെങ്കില്‍ ബാഥിലാകുന്നതുമല്ല, എങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താകുന്നതാണ്. എന്നാല്‍ നിസ്കാരത്തില്‍ തിരിഞ്ഞ് നോക്കല്‍ പോലെയുള്ള, മനപ്പൂര്‍വ്വം ചെയ്താലും മറന്നു ചെയ്താലും ബാഥിലാകാത്ത കാര്യങ്ങള്‍ ചെയ്താല്‍ സുജൂദ് സുന്നത്തില്ല.   പക്ഷെ നിസ്കാരത്തില്‍ ചൊല്ലേണ്ട,  നിര്‍ബന്ധമോ സുന്നതോ ആയ സൂറതുകളും ദിക്റുകളും മറ്റും അതിന്‍റെ സ്ഥാനം തെറ്റി ചൊല്ലിയാല്‍, മനപ്പൂര്‍വ്വം ആണെങ്കില്‍ പോലും നിസ്കാരം ബാഥിലാകുന്നില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നതുണ്ട്.  തക്‍ബീറതുല്‍ ഇഹ്റാമും  സലാം വീട്ടലും ഇതില്‍ നിന്ന് വ്യത്യസ്തമാണ്.  അവ മനപ്പൂര്‍വ്വം ചൊല്ലിയാല്‍ നിസ്കാരം ബാഥിലാകുന്നതും മറന്ന് ചെയ്താല്‍ നിസ്കാരത്തിന് കുഴപ്പമില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതുമാണ്.

മൂന്ന്, ഫിഅ്‍ലിയ്യായ ഒരു റുക്ന് (റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, ഇടയിലുള്ള ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനുള്ള ഇരുത്തം പോലുള്ളവ) ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന സംശയത്തോട് കൂടി ചെയ്യുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. ഒരാള്‍ സുജൂദ് ചെയ്തോ ഇല്ലയോ എന്ന് സംശയിച്ചാല്‍ അതിനെ ഒന്ന് കൂടി ചെയ്യുകയും സഹ്‍വിന്‍റെ സുജൂദ് ചെയ്യുകയും വേണം. ഒരാള്‍ നിസ്കാരത്തിന്‍റെ റക്അതുകളുടെ എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞത് കൊണ്ട് പിടിക്കുകയും സുജൂദ് ചെയ്യുകയും വേണം. നാല് റക്അതുകളുള്ള നിസ്കാരത്തില്‍ മൂന്നാമത്തെതാണോ നാലമത്തേതാണോ എന്ന് സംശയിച്ചാല്‍ മൂന്നാമത്തേതാണെന്ന് കരുതുകയും അങ്ങനെ നാല് റക്അതുകള്‍ പൂര്‍ത്തിയാക്കി സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. നാലമെത്തേതാണോ അഞ്ചാമത്തേതാണോ എന്ന് സംശയിച്ചാല്‍ അവിടെ നാലമത്തേതാണെന്ന് പരിഗണിച്ച് നിസ്കാരം പൂര്‍ത്തിയാക്കുകയും സുജൂദ് ചെയ്യുകയും വേണം.

ഇമാമിന്‍റെ പിന്നില്‍ നിന്ന് നിസ്കരിക്കുന്ന മഅ്മൂം അയാളുടെ സ്വന്തം മറവിക്ക് വേണ്ടി സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്ന കാര്യം വല്ലതും ഇമാമിന്‍റെ പക്കലില്‍ നിന്നും ഉണ്ടായത് ശ്രദ്ധയില്‍ പെട്ടാല്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കിലും മഅ്മൂമിന് സുജൂദ് സുന്നത്തുണ്ട്.

ഹനഫി മദ്ഹബ്കാരനായ ഇമാമിന്‍റെ പിന്നില്‍ നിന്ന് സുബ്ഹി നിസ്കരിക്കുന്ന ശാഫി മദ്ഹബ്കാരനായ മഅ്മൂം ഖുനൂത് ഓതിയാലും ഇല്ലെങ്കിലും, ആ ഇമാം ഖുനൂത് ഓതിയില്ലെങ്കില്‍ മഅ്മൂമിന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്.

സാധരണ നിസകാരത്തിലുള്ളത് പോലെ, ഇടയില്‍ ഇരുത്തത്തോട് കൂടെയുള്ള രണ്ട് സുജൂദുകളാണ് സഹ്‍വിന്‍റെ സുജൂദുകളുടെയും രൂപം. സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്റ് തന്നെയാണ് ചൊല്ലേണ്ടത്. എന്നാല്
 (سُبْحَانَ مَنْ لاَ يَنَامُ وَلاَ يَسْهُو) എന്നും ചെല്ലാവുന്നതാണ്.

സഹ്‍വിന്‍റെ സുജൂദിനുള്ള സമയം നിസ്കാരത്തില്‍ നിന്നും സലാം വീട്ടുന്നതിന്‍റെ തൊട്ട് മുമ്പാണ്. ആരെങ്കിലും സുജൂദ് ചെയ്യാതെ മനപ്പൂര്‍വ്വം സലാം വീട്ടിയാല്‍ അവനിക്ക് ആ അവസരം നഷ്ടപ്പെടും. എന്നാല്‍ മറന്ന് സലാം വീട്ടിയാല്‍ കൂടുതല്‍ സമയം ആയിട്ടില്ലെങ്കില്‍ അയാള്‍ക്ക് സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടാവുന്നതാണ്.

സഹ്‍വിന്‍റെ സുജൂദ് സുന്നത്താണെന്നത് കൊണ്ട് തന്നെ അത് ചെയ്യാന്‍ മറക്കുകയോ മനപ്പൂര്‍വ്വം ഒഴിവാക്കുകയോ ചെയ്താല്‍ നിസ്കാരത്തിന് തകരാറ് സംഭവിക്കുകയില്ല.

🌹തിലാവത്തിന്‍റെ സുജൂദ്

💥സുജൂദിനെ കുറിച്ചുള്ള പരാമര്‍ശം വരുന്ന  ചില പ്രത്യേക ആയതുകളെ സജ്ദയുടെ ആയതുകള്‍ എന്ന് പറയുന്നു. ഈ ആയതുകള്‍ പൂര്‍ണ്ണമായി ഓതുമ്പോഴോ കേള്‍ക്കുമ്പോഴോ ആണ് തിലാവതിന്‍റെ സുജൂദ് സുന്നതുള്ളത്. ഇത്തരം 15 സ്ഥലങ്ങളാണ് ഉള്ളത്. നിസ്കാരത്തിലും പുറത്തും ഇത് സുന്നതാണ്.  ഇമാമോട് കൂടെയാണ് സ്കരിക്കുന്നതെങ്കില്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കില്‍ മഅ്മൂം സുജൂദ് ചെയ്യാന്‍ പാടില്ല. സുജൂദ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം സജ്ദയുടെ ആയതുകളോ അവ അടങ്ങുന്ന സൂറതുകളോ നിസ്കാരത്തില്‍ ഓതല്‍ ഹറാം ആണെന്നും അങ്ങനെ ചെയ്യുന്നതിലൂടെ നിസ്കാരം ബാതിലാവുമെന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് തിലാവതിന്‍റെ സുജൂദും. ഒരു സുജൂദ് മാത്രമാണ് തിലാവതിന് സുന്നതുള്ളത്. നിസ്കാരത്തിലാണ് സജ്ദയുടെ ആയത് ഓതിയതെങ്കില്‍ നേരെ സുജൂദിലേക്ക് പോയി ഒരു സുജൂദ് ചെയ്ത് തിരിച്ച് നിര്‍ത്തത്തിലേക്ക് തന്നെ വരേണ്ടതും നിസ്കാരം തുടരേണ്ടതുമാണ്. നിസ്കാരത്തിന് പുറത്താണെങ്കില്‍, തിലാവതിന്‍റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത് ചെയ്ത് തക്ബീറതുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തിലെ സുജൂദ് പോലെ ഒരു സുജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുകയാണ് വേണ്ടത്.

🌹സഹ്‍വിന്റെ സുജൂദ് സലാം വീട്ടിയതിനു ശേഷം ചെയ്യാന്‍ പറ്റുമോ ?

💥സലാമിനു മുമ്പാണ് സഹ്‍വിന്‍റെ രണ്ടു സുജൂദും ചെയ്യേണ്ടത്. സഹ്‍വിന്‍റെ സുജൂദ് ചെയ്തിട്ടില്ലെങ്കിലും നിസ്കാരം സ്വഹീഹാകും. സഹ്‍വിന്റെ സുജൂദ് മനപൂര്‍വ്വം ഒഴിവാക്കിയാല്‍ സുജൂദ് നഷ്ടപ്പെട്ടു.  മറന്ന് ഒഴിവാക്കി സലാം വീട്ടിയ ഉടനെ സഹ്‍വിന്‍റെ സുജൂദ് ഉപേക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ അത് ചെയ്യാവുന്നതാണ്. സൂജൂദ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതോടെ അവന്‍ നിസ്കാരത്തിലേക്ക് തന്നെ മടങ്ങിവന്നനായി. അതു കൊണ്ട് വീണ്ടും സലാം വീട്ടലും നിര്‍ബന്ധമാവും. സലാമിനു മുമ്പ് അശുദ്ധിയുണ്ടായാല്‍ നിസ്കാരം ബാത്വിലാവുകയും ചെയ്യും. സമയം അല്പം നീണ്ടതിനു ശേഷമാണ് സഹ്‍വിന്റെ സുജൂദ് ഓര്‍മ്മ വന്നതെങ്കില്‍ അതിന്‍റെ സമയം നഷ്ടപ്പെട്ടു. പിന്നെ അതു ചെയ്യേണ്ടതില്ല. നിസ്കാരം ശരിയാവുകയും ചെയ്യും.

❗നിന്ന് നിസ്കരിക്കുന്നവനും, ഇരുന്ന് നിസ്ക്കരിക്കുന്നവനും സുജൂദ് നിര്‍ബന്ധമാണെന്നിരിക്കെ, ഇന്ന് നമ്മുടെ നാടുകളില്‍ വ്യാപകമായി കാണുന്ന, കസേരയില്‍ ഇരുന്നുള്ള നിസ്കാരം സ്വഹീഹാകുമോ? ഇത്തരക്കാര്‍ക്ക് ജുമുഅ,ജമാഅത്ത് നിര്‍ബന്ധമുണ്ടോ?

💥ജനാസയുടേതല്ലാത്ത ഏതു നിസ്കാരത്തിലും സുജൂദ് നിര്‍ബന്ധ ഘടകമാണ്. അത് ചെയ്യേണ്ടത് ഏഴു (നെറ്റി, രണ്ടു കൈ പത്തികള്‍, രണ്ടു കാല്‍ മുട്ടുകള്‍, രണ്ടു പാദങ്ങളുടെ വിരലുകളുടെ പള്ള) അവയവങ്ങള്‍ നിലത്തു വെച്ചും ചന്തിക്കെട്ട്  തലക്കു മുകളിലേക്കാക്കി, തലയില്‍ ഭാരം കൊടുത്തു ചെയ്യണം.  ഇങ്ങനെ ചെയ്യാന്‍ കഴിയാത്തവര്‍ കഴിയും വിധം ചെയ്യണം. രോഗം മൂലം നിലത്ത് മുട്ടുകള്‍ വെച്ച് ചന്തികെട്ട് മുകളിലോട്ടാക്കി നെറ്റി നിലത്തു വെക്കാന്‍ കഴിയാത്തവര്‍ക്ക് തലക്കു സമമായോ തലയുടെ താഴ്ഭാഗത്തോ വെച്ചു സുജൂദ് ചെയ്യാവുന്നതാണ്.  അങ്ങനെ ചെയ്യുമ്പോള്‍ വലിയ പ്രയാസം അനുഭവിക്കാത്തവര്‍ ശരിയായ സുജൂദ് തന്നെ ചെയ്യല്‍ നിര്‍ബന്ധമാണ്.
അസുഖം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ജുമുഅ – ജമാഅതില്‍ പങ്കെടുക്കുന്നതില്‍ ഇളവുണ്ട്. നേരിയ തലവേദന പോലെയുള്ള നിസ്സാര രോഗങ്ങള്‍ ഇത്തരം കാരണങ്ങളില്‍ പെടുകയില്ല.
❗യാത്രയില്‍ തിലാവതിന്റെ സുജൂദ് ചെയ്യാതിരിക്കുന്നതില്‍ തെറ്റുണ്ടോ? അതില്‍ എന്താണ് ചൊല്ലേണ്ടത്?

💥തിലാവതിന്റെ സുജൂദ് സുന്നതാണ്, അത് നിര്‍ബന്ധമില്ല. സുജൂദ് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا بِاَللَّهِ الْعَلِيِّ الْعَظِيمِ
എന്ന ദിക്റ് നാല് പ്രാവശ്യം പറയണമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
തിലാവത്തിന്‍റെ സുജൂദില്‍ നിസ്കാരത്തിലെ സുജൂദിലേതു പോലെ തസ്ബീഹ് ചൊല്ലല്‍ സുന്നതാണ്. അതോടൊപ്പം,
 اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
എന്ന് ചൊല്ലലും സുന്നതാണ്. പ്രവാചകര്‍ (സ) ഇങ്ങനെ ചൊല്ലിയിരുന്നതായി ചില ഹദീസുകളില്‍ കാണാം.

❗തലപ്പാവിനു മുകളില്‍ സുജൂദ് ചെയ്താല്‍ നിസ്കാരം ശരിയാവുമോ?

💥നെറ്റിയില്‍ നിന്ന് അല്‍പമെങ്കിലും നിലത്ത് തട്ടിയായിരിക്കണം സുജൂദ്. അങ്ങനെ നിലത്ത് സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ സുജൂദ് ശരിയാവും. നെറ്റിയുടെ അല്‍പം ഭാഗം പോലും നിലത്ത് സ്പര്‍ശിക്കാതെ ധരിച്ച തലപ്പാവിനു മുകളില്‍ സുജൂദ് ചെയ്താല്‍ സുജൂദ് ശരിയാവില്ല. നെറ്റിയുടെ പൂര്‍ണമായും നിലത്ത് വെക്കലാണ് ഉത്തമം. നെറ്റിയുടെ അല്‍പം മാത്രം നിലത്ത് വെച്ച് ബാക്കിയുള്ളത് ഉയര്‍ത്തി വെച്ചും അല്ലെങ്കില്‍ അല്‍പം നിലത്തും ബാക്കി തലപ്പാവ് പോലത്തതിലും സുജൂദ് ചെയ്യുന്നത് കറാഹതാണ്.

❗നിസ്കരിക്കുമ്പോള്‍ ധരിച്ച തൊപ്പിക്കോ തലപ്പാവിനോ മേലെ സുജൂദ് ചെയ്യുന്നത് കാണാം അവരെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുമോ ?

💥സുജൂദ് ചെയ്യുമ്പോള്‍ നിസ്കരിക്കുന്നവന്‍ ധരിച്ച, തന്റെ അനക്കങ്ങള്‍ കൊണ്ട് അനങ്ങും വിധത്തിലുള്ള വസ്ത്രങ്ങള്‍ നെറ്റിയുടെ അല്‍പ ഭാഗമെങ്കിലും നിലത്തു തട്ടുന്നതിന് തടസ്സം നിന്നാല്‍ സുജൂദ് ശരിയാവുകയില്ലെന്നാണ്  ശാഫിഈ മദ്ഹബ്. എന്നാല്‍ മറ്റു മദ്ഹബുകള്‍ പ്രകാരം മേല്‍പറഞ്ഞ മറയില്ലാതെ സുജൂദ് ചെയ്യലാണുത്തമമെങ്കിലും അങ്ങനെ ചെയ്താല്‍ സുജൂദ് ശരിയാവുന്നതാണ്. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട അറബി ശാഫി മദ്ഹബ് കാരനായിരിക്കാന്‍ സാധ്യതയില്ല.
ശാഫിഈ മദ്ഹബ്കാരന്‍ ഈ ഇമാമിനെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവുകയില്ല. മഅ്മൂിന്റെ വിശ്വാസപ്രകാരം ഇമാമിന്റെ നിസ്കാരം ശരിയായിരിക്കണമെന്നാണ് തുടര്‍ച്ച സാധുവാകാനുള്ള നിയമം.

❗ഖുനൂത്ത് ഒഴിവാക്കി സഹ്വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാമോ???

💥സുബ്ഹില്‍ ഖുനൂത് ഓതല്‍ സുന്നതാണ്. അത് ഓതാതിരുന്നാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നതാണ്. ഖുനൂത് ഓതാതിരുന്നാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യാതിരുന്നാലും ആ സുന്നത്തുകളുടെ പ്രതിഫലം നഷ്ടപ്പെടും. പക്ഷേ, അതു ഉപേക്ഷിച്ചതു മൂലം നിസ്കാരം ബാഥിലാകുകയില്ല. അതിനാല്‍ സഹ്‍വിന്‍റെ സുജൂദ് ചെയ്യാത്തവരെ തുടരാവുന്നതാണ്. ഇമാം ചെയ്തിട്ടില്ലെങ്കിലും മഅ്മൂമിനു സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താണ്.

❗അടുത്ത റക്അത്തിന്‍റെ തുടക്കത്തില്‍ തൊട്ടു മുന്പ് രണ്ട് സുജൂദ് ചെയ്തുവോ എന്ന സംശയം വന്നാല്‍ എന്തു ചെയ്യും?,
💥ഇനി ഒരു സുജൂദ് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന്‍ ഉറപ്പായാല്‍ സഹവിന്‍റെ സുജൂദ് കൊണ്ട് അത് പരിഹരിക്കപ്പെടുമോ.?
❗രണ്ട് സുജൂദും ഇടയിലെ ഇരുത്തവും നിസകാരത്തിന്‍റെ ഫര്‍ളുകളില്‍ പെട്ടതായത് കൊണ്ട് മടക്കി നിസ്കരിക്കേണ്ടി വരുമോ.?

💥അടുത്ത റക്അതിന്‍ തുടക്കത്തില്‍ (ഒന്നാം സുജൂദ് ചെയ്തു കഴിയുന്നതിനു മുമ്പായി)  തൊട്ടു മുമ്പുള്ള റക്അതില്‍ ഒന്നാമത്തെ സുജൂദ് മാത്രം ചെയ്ത് നേരെ നിര്‍ത്തത്തിലേക്കു വന്നോ എന്നു സംശയിച്ചാല്‍ താഴെ പറയും പ്രകാരം ചെയ്യണം.
മഅ്മൂമായി നിസ്കരിക്കുകയാണെങ്കില്‍ ഇമാം സലാം വീട്ടിയതിനു ശേഷം ഒരു റക്അത് മസ്ബൂഖിനെ പോലെ നിസ്കരിക്കണം. മറതി ഇമാമിന്‍റെ പിന്നിലായിരിക്കുമ്പോളായതു കൊണ്ട് സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതില്ല.
മഅ്മൂമല്ലെങ്കില്‍ (ഒറ്റക്കു നിസ്കരിക്കുന്നവനോ, ഇമാമോ ആണെങ്കില്‍) ഉടനെ ഇടയിലുള്ള ഇരിത്തത്തിലേക്ക് ചെന്ന് സുജൂദ് ചെയ്ത് അവിടം മുതല്‍ നിസ്കാരം തുടരണം.  സലാമിനു മുമ്പായി സ്ഹ്‍വിന്‍റെ സുജൂദും ചെയ്യല്‍ സുന്നതാണ്.
സുജൂദ് ഉപേക്ഷിച്ചെന്നു ഉറപ്പായാലും ഇതു തന്നെയാണ് ചെയ്യേണ്ടത്.
ചെയ്യാതെ പോയ റുക്‍ന് കൊണ്ടു വരാതെ സഹ്‍വിന്‍റെ സുജൂദ് മാത്രം ചെയ്താല്‍ മതിയാകുകയില്ല.  ഇതു പോലെ കൊണ്ടുവരാതെ നിസ്കാരം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അത് മടക്കി നിസ്കരിക്കണം.
റക്അതില്‍ സംശയിച്ചു, സഹ്‍വിന്‍റെ സുജൂദ് ചെയ്തതുമില്ല

റക്അതിന്‍റെ എണ്ണത്തില്‍ സംശയിച്ചാല്‍ ഏറ്റവും കുറഞ്ഞ എണ്ണം കണക്കാക്കി റക്അത് പൂര്‍ത്തിയാക്കി നിസ്കരിക്കണം. സലാമിനു മുമ്പായി സഹ്‍വിന്‍റെ രണ്ടു സുജൂദും ചെയ്യല്‍ അവനു സുന്നത്താണ്. സഹ്‍വിന്‍റെ സുജൂദ് ചെയ്തിട്ടില്ലെങ്കിലും നിസ്കാരം സ്വഹീഹാകും. സലാം വീട്ടിയ ഉടനെയാണ് സഹ്‍വിന്‍റെ സുജൂദ് ഉപേക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടതെങ്കില്‍ ഉടനെ തന്നെ അത് ചെയ്യാവുന്നതാണ്. സമയം അല്പം നീണ്ടതിനു ശേഷമാണ് ഓര്‍മ്മ വന്നതെങ്കില്‍ അതിന്‍റെ സമയം നഷ്ടപ്പെട്ടു.
റക്അതുകളുടെ എണ്ണം കുറവായോ എന്നു സംശയിക്കുകയും അതു കൊണ്ടു വരാതെ സഹ്‍വിന്‍റെ സുജൂദ് മാത്രം ചെയ്താല്‍ മതിയാകുകയില്ല. അത് കൊണ്ടുവരാന്‍ മറന്ന് സലാം വീട്ടിയാല്‍  സമയം ദീര്‍ഘിക്കുന്നതിന്‍റെ മുമ്പ് ഓര്‍മ്മ വന്നാല്‍ കുറവെന്നു സംശയിച്ച റക്അത്  നിസ്കരിക്കണം. സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്തുമാണ്. സലാം വീട്ടി കുറേ കഴിഞ്ഞാണ് ഓര്‍മ്മ വന്നതെങ്കില്‍ നിസ്കാരം മടക്കണം
കൂടുതലാവാണ് സാധ്യതയുണ്ടെന്ന വിചാരത്തോടെ റക്അത് നിസ്കാരത്തില്‍ കൊണ്ടു വരുമ്പോഴാണ് സ്ഹ്‍വിന്‍റെ സുജൂദ് സുന്നത്തുള്ളത്. ഉദാഹരണത്തിനു ളുഹ്റ് നിസ്കാരത്തില്‍ നിസ്കരിച്ചു കഴിഞ്ഞ റക്അതുകള്‍ മൂന്നോ നാലോ എന്നു സംശയിച്ചാല്‍ അത് മൂന്നെന്നു വെച്ച് ഒരു റക്അതു കൂടി കൊണ്ടുവരണം. സഹ്‍വിന്‍റെ സുജൂദും ചെയ്യണം. ഈ അവസാന റക്അത് കൊണ്ടുവരുന്നതിനിടയിലോ കൊണ്ടുവന്ന ശേഷമോ സംശയം നീങ്ങുകയും അതു നാലാമത്തെതെന്നു ഉറപ്പായാലും സഹ്‍വിന്‍റെ സുജൂദ് ചെയ്യണം. ഈ അവസാന റക്അതിലേക്ക് എഴുന്നേല്‍ക്കുന്നതിനു മുമ്പേ സംശയം നീങ്ങുകയും അത് നാലാമത്തേതെന്നു ഉറപ്പാകുകയും ചെയ്താല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്തില്ല.
സഹവിന്‍റെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടാത്ത കാര്യങ്ങള്‍ ഏതെല്ലാം?
നിസ്കാരത്തില്‍ ഫര്‍ളുകള്‍ അല്ലാത്തവ എല്ലാം സുന്നതുകളാണ്. ആ സുന്നതുകള്‍ രണ്ട് വിധമാണ്, അബ്ആള് സുന്നതുകളും ഹൈഹാത് സുന്നതുകളും. ആദ്യത്തെ അത്തഹിയാത് ഓതല്‍, അതിന് ശേഷം നബിയുടെ മേല്‍ സ്വലാത് ചൊല്ലല്‍, അത് രണ്ടിന് വേണ്ടിയും ഇരിക്കല്‍, സുബ്ഹിയിലും റമദാന്‍ അവസാനപകുതിയിലെ വിത്റിലും ഖുനൂത് ഓതല്‍, ഖുനൂതിന് ശേഷം നബിയുടെയും കുടുംബത്തിന്‍റെയും മേല്‍ സ്വലാത് ചൊല്ലല്‍, അവക്ക് വേണ്ടി നില്‍ക്കല്‍, അവസാനത്തെ അത്തഹിയാതിന് ശേഷം നബിയുടെ കുടുംബത്തിന്‍റെ മേല്‍ സ്വലാത് ചൊല്ലല്‍ എന്നീ ഏഴ് കാര്യങ്ങളാണ് അബ്ആള് സുന്നതുകള്‍.. ഇവയില്‍ ഏതെങ്കിലും ഒന്ന് മറന്നോ മനപ്പൂര്‍വ്വമോ ഒഴിവാക്കിയാല്‍ അത് അവസാനം സഹവിന്‍റെ സുജൂദ് ചെയ്യുന്നതിലൂടെ പരിഹരിക്കപ്പെടുന്നതാണ്. ഇവ അല്ലാത്ത സുന്നതുകളൊന്നും തന്നെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല. ഒഴിവാക്കിയാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കുകയില്ല...
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

വെള്ളിയാഴ്ച സ്വലാത്തോ ഖുർ'ആനോ?

🌹വെള്ളിയാഴ്ച സ്വലാത്തോ
ഖുർ'ആനോ?🌹



❓ പ്രശ്നം: വെള്ളിയാഴ്ച രാവിലും പകലിലും നബി (സ) തങ്ങളുടെ മേൽ സ്വലാത്ത്‌ പെരുപ്പിക്കണമെന്നുണ്ടല്ലോ. അതിന്റെ തോത്‌ എത്രയാണ്‌. ഖുർ'ആൻ ഓതുന്നതിനേക്കാൾ പുണ്യം സ്വലാത്ത്‌ ചൊല്ലുന്നതിനാണോ?

✅ സ്വലാത്ത്‌ വർദ്ധനവിന്‌ പരിധിയില്ല. എത്രയും വർദ്ധിപ്പിക്കൽ സുന്നത്താണ്‌. പക്ഷേ ചുരുങ്ങിയത്‌ രാത്രിയിൽ മുന്നൂറും പകലിൽ മുന്നൂറുമെങ്കിലും ചൊല്ലണം. ശർവാനി 2-478. പ്രത്യേകം സുന്നത്തായി നിർദ്ധേശിക്കപ്പെട്ട അൽകഹ്ഫ്‌ സൂറത്ത്‌ പോലുള്ളതല്ലാത്ത ഖുർ'ആൻ പാരായണത്തേക്കാൾ പുണ്യവും ശ്രേഷ്ഠവും വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത്‌ ചൊല്ലൽ തന്നെയാണ്‌. തുഹ്ഫ: 2-479.

❓ പിതാവ് കഴിഞ്ഞാല്‍ നികാഹു ചെയ്തു നൽകാൻ അധികാരം ആർക്കാണ്? പിതൃവ്യനാണോ (പിതാവിൻറ്റെ സഹോദരന്‍.)?
അല്ല അമ്മാവനാണോ?
(മാതവിൻറ്റെ സഹോദരന്‍).

✅ പിതാവ്, പിതാവ് ഇല്ലെങ്കിൽ പിതാമഹൻ (പിതാവിൻറ്റെ പിതാവ്), പിന്നെ
സ്വന്തം സഹോദരന്‍ , ഇല്ലെങ്കിൽ ഉപ്പ ഒന്നായ സഹോദരന്‍ (അതായത് നികാഹ് ചെയ്തു കൊടുക്കാൻ പോകുന്ന സ്‌ത്രീയുടെ ഉപ്പയുടെ മറ്റു ഭാര്യയിലെ ആൺ മക്കള്‍.)
ഇവര്‍ ഇല്ലെങ്കിൽ ഈ പറഞ്ഞ സഹോദരന്‍മാരുടെ ആൺ മക്കള്‍.
ഇവർ കഴിഞ്ഞാലാണ് പിതൃവ്യൻ
(ഉപ്പയുടെ സഹോദരന്‍) അധികാരം ലഭിക്കുകയുള്ളൂ.

അമ്മാവന്‍
(മാതാവിൻറ്റെ സഹോദരങ്ങൾ)ക്ക് നികാഹു ചെയ്തു കൊടുക്കാനുള്ള അധികാരമില്ല.

ഫത്‌ഹുൽ മുഈൻ
358,359 പേജ് നോക്കുക.

❓നബി ( സ) തങ്ങളുടെ മാതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് (റളിയല്ലാഹു..) ചൊല്ലുകയും പിതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നു. കാരണം വിശദീകരിച്ചാലും .

✅ അതിനു കാരണം അഞ്ജത തന്നെ. എന്തെന്നാൽ തർളിയത്തിന്റെ കാര്യത്തിൽ രണ്ടുപേരും ഒരുപോലെയാണ്. ചൊല്ലുന്നെങ്കിൽ രണ്ടുപേർക്കും ചൊല്ലണം .
നബി ( സ) യുടെ മാതാവും പിതാവും പിതാമഹാന്മാരുമെല്ലാം ശുദ്ധരും വിശ്വാസികളും ഖെെറിന്റെ അഹ് ലുകാരും ( ഗുണവാന്മാർ) ആണെന്ന് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇമാം സുയൂഥി ( റ ) , ഇബ്നു ഹജർ( റ ) പോലുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.
അൽഹാവീ ലിൽ ഫതാവാ 202 - 233 ,
അഫ്ളലുൽ ഖിറാ 1 -19 .

നബിമാരല്ലാത്ത എല്ലാ മഹാന്മാരുടെയും ഗുണവാന്മാരുടെയും പേരിൽ തർളിയത്തു ( റളിയല്ലാഹു..) ചൊല്ലലും തറഹ്ഹും ( റഹിമഹുല്ലാ..) ചൊല്ലലും സുന്നത്താണ്.
തുഹ്ഫ : 3 - 239.

❓ ജമാഅത്തായി നിസ്കരിക്കുന്നതിനിടെ തൊട്ടടുത്ത് നിസ്കരിക്കുന്ന ആള്‍ തലകറക്കം കാരണമോ മറ്റു ആരോഗ്യ പ്രശ്നത്താലോ താഴെ വീണാല്‍ വീണ ആളെ പരിപാലിക്കുന്നതാണോ നിസ്കാരം തുടരുന്നതാണോ ഉചിതം? ജുമുഅ നിസ്കാരത്തിലാണെങ്കിലോ?

✅ തീ പിടുത്തം പോലുള്ള അപകടം കണ്ടാല്‍ നിസ്കാരം ലഘുവാക്കണം. ആദരണീയ ജീവിയെ രക്ഷിക്കാൻ വേണ്ടി ഈ അവസരത്തില്‍ നിസ്കാരം ലഘുവാക്ക നിർബന്ധമാണ്‌. ആദരണീയ ജീവിയെ ലക്ഷ്യമാക്കി ഒരു അക്രമി വരുന്നത് കണ്ടാല്‍ അല്ലെങ്കിൽ അത് മുങ്ങി നശിക്കുമെന്ന് കണ്ടാല്‍ അതിനെ രക്ഷിക്കണം. ഇതിന് വേണ്ടി നിസ്കാരം പിന്തിക്കലും നിസ്കാരത്തിലാണെങ്കിൽ അതു മുറിക്കുകയും ചെയ്യൽ നിർബന്ധമാണ്‌.
നിങ്ങള്‍ ചോദിച്ച പ്രകാരം നിങ്ങള്‍ നിസ്കാരം ഉപേക്ഷിക്കാത്ത പക്ഷം അയാളുടെ ജീവന്‍ അപകടത്തിലാകുമെങ്കിൽ നിസ്കാരം ഉപേക്ഷിക്കൽ നിർബന്ധമാണ്‌.
(ഫത്ഹുൽ മുഈൻ പേജ് 118
തുഹ്ഫ 2-261 നോക്കുക.)

❓ഞാന്‍ സാധാരണ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരനാണ്. എന്നാൽ എനിക്ക് സമയത്ത് തന്നെ നിസ്കരിക്കാൻ കഴിയുന്നില്ല.
കൂടുതല്‍ ദിവസങ്ങളിലും നമസ്കാരം ഖളാ ആക്കുന്നു എനിക്ക് വല്ല മാർഗമുണ്ടോ?

✅ നിസ്കാരം ഇസ്‌ലാമിൻറ്റെ പഞ്ച സ്തംഭങ്ങളിൽ പെട്ടതും ഒരു നിലക്കും വിട്ടു വീഴ്ചയില്ലാത്തതുമായ ഇബാദത്താണ്.
ബുദ്ധി സ്ഥിരത നില നിൽക്കുന്ന കാലത്തോളം നിസ്കാരം ഒഴിവാക്കാന്‍ ഒരു മാർഗ്ഗവുമില്ല.
ഉറക്കം, മറവി പോലുള്ള കാരണം കൊണ്ടല്ലാതെ നിസ്കാരം ഖളാആക്കാൻ വകുപ്പില്ല.
ഫത്‌ഹുൽ മുഈൻ പേജ് 6 നോക്കുക

ജോലി ചെയ്യുന്ന നിങ്ങള്‍ ഭക്ഷണം കഴിക്കാനും മറ്റും സമയം കണ്ടെത്താറുണ്ടല്ലോ?
അത് പോലെ നിസ്കാരത്തിന് വേണ്ടിയും അൽപ്പ സമയം നിർബന്ധമായും കണ്ടെത്തണം.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

കൈ ചുംബിക്കൽ

🌹കൈ ചുംബിക്കൽ🌹


✅ മഹാന്മാരുടെ കൈയും കാലും തലയും ചുംബിക്കൽ സുന്നത്താണ്. ഇമാം നവവി(റ) എഴുതുന്നു: പണ്ഡിതൻ, പ്രപഞ്ചത്യാഗി, സ്വാലിഹ്, തുടങ്ങി ഉഖ്‌റവിയ്യായവരുടെ കൈചുംബിക്കൽ സുന്നത്താണ്. എന്നാൽ ഐഹികമായ സ്ഥാനം, അധികാരം, സമ്പത്ത്, ഐശ്വര്യം തുടങ്ങിയവ പരിഗണിച്ച് ഒരാളുടെ കൈചുംബിക്കുന്നത് ശക്തമായ കറാഹത്താണ്. ഇമാം മുതവല്ലി(റ) അത് അനുവദനീയമല്ലെന്ന് പറയുന്നതിലൂടെ അത് നിഷിദ്ധമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഒരാളുടെ തലയും കാലും ചുംബിക്കുന്നത് കൈ ചുംബിക്കും പോലെ തന്നെയാണ്. (ശർഹുൽ മുഹദ്ദബ്: 4/636)

💥 ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽബാരിയിൽ എഴുതുന്നു:  കൈ ചുംബിക്കുന്ന വിഷയത്തിൽ പണ്ഡിതലോകത്ത് വീക്ഷണാന്തരമുണ്ട്. ഇമാം മാലിക്(റ) അതിനെ വെറുക്കുകയും അതിനെ ബന്ധപ്പെട്ടുവന്ന രിവായത്തുകൾ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ മറ്റുള്ള പണ്ഡിതന്മാർ കൈചുംബിക്കൽ അനുവദനീയമാണെന്ന് പറയുന്നവരാണ്. ഉമർ(റ)ന്റെ തൊട്ട് ഉദ്ദരിക്കപ്പെടുന്ന ഹദീസ് അവർക്ക് രേഖയാണ്. അവർ ഒരു യുദ്ധത്തിൽനിന്ന് മടങ്ങിയപ്പോൾ ഞങ്ങൾ ഓടുന്നവരാണെന്ന് പറഞ്ഞു അവർ ഓടിയപ്പോൾ ഉമർ(റ) പറഞ്ഞു: നിങ്ങൾ യോദ്ദാക്കളാണ്. നിശ്ചയം നമ്മൾ സത്യവിശ്വാസികളാണ്. അപ്പോൾ ഉമർ(റ)ന്റെ വിന്റെ കൈ അവർ ചുംബിച്ചു. അബൂലുബാബ(റ)വും കഅ്ബുബ്നുമാലിക്കും(റ) തന്റെ രണ്ട് കൂട്ടുകാരും അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചപ്പോൾ നബി(സ) യുടെ കൈ ചുംബിക്കുകയുണ്ടായി. ഇക്കാര്യം അബ്ഹരി(റ) പരാമർശിച്ചിട്ടുണ്ട്. ഉമർ(റ) വന്നപ്പോൾ അബൂഉബയ്ദ(റ) അദ്ദേഹത്തിൻറെ കൈചുംബിക്കുകയുണ്ടായി. ഇബ്നു അബ്ബാസ്(റ) സൈദുബ്നുസാബിത്(റ) വിന്റെ കാലനയിൽ പിടിച്ചപ്പോൾ സൈദുബ്നുസാബിത്(റ) വിന്റെ കാലണയിൽ പിടിച്ചപ്പോൾ സൈദുബ്നുസാബിത്(റ) ഇബ്നുഅബ്ബാസ്(റ) യുടെ കൈചുംബിച്ചു.

✅ അബ്ഹരി(റ) പറയുന്നു: കൈചുംബിക്കുന്നത് കറാഹത്താണെന്ന്‌ ഇമാം മാലിക്(റ) പറയുന്നത് ഒരു അഹങ്കാരസ്വരത്തിൽ ആകുമ്പോൾ മാത്രമാണ്. എന്നാൽ വിജ്ഞാനം, ശ്രേഷ്ഠത, മതം, തുടങ്ങിയവ കണക്കിലെടുത്താകുമ്പോൾ അത് അനുവദനീയമാണ്.

✅ ഇബ്നുബത്ത്വാൽ പറയുന്നു: സ്വഫ്‌വാനുബ്നുഅസ്സാൽ(റ)വിനെ ഉദ്ദരിച്ച് ഇമാം തുര്മുദി(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം: രണ്ട് ജൂതന്മാർ നബി(സ)യോട് ഒമ്പത് ദൃഷ്ട്ടാന്തങ്ങളെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി... അതിന്റെ അവസാന ഭാഗത്ത് ഇങ്ങനെ കാണാം; തുടർന്ന് ആ രണ്ട് ജൂതന്മാർ നബി(സ)യുടെ കൈയും തലയും ചുംബിച്ചു. ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി(റ) പ്രസ്താവിച്ചിട്ടുണ്ട്.

(ഇബനുഹജർ(റ) പറയുന്നു: ഇബ്നു ഉമർ(റ)യുടെ ഹദീസ് ഇമാം അബൂദാവൂദും(റ) ഇമാം ബുഖാരി(റ) അദബുൽ മുഫ്രദിലും നിവേദനം ചെയ്തിട്ടുണ്ട്. കഅ്ബ്(റ) വിന്റേയും കൂട്ടുകാരുടെയും ഹദീസ് ഇബ്നുൽ മുഖ്‌രി(റ) ഉദ്ധരിച്ചിട്ടുണ്ട്. അബൂഉബയ്ദ(റ) യുടെ ഹദീസ് സുഫ്‌യാൻ(റ)  ജാമിഇൽ എടുത്തുവെച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)യുടെ ഹദീസ് ത്വബ്‌രി(റ)യും ഇബ്നുൽ മുഖ്‌രി(റ)യും പുറപ്പെടുവിച്ചിട്ടുണ്ട്.  സ്വഫ്‌വാൻ(റ)വിന്റെ ഹദീസ് നസാഈ(റ)യും ഇബ്നുമാജ(റ)യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാകിം(റ) അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. )

🌺 കൈചുംബിക്കുന്ന വിശയവുമായി  ബന്ധപ്പെട്ട് ഹാഫിള് അബൂബക്കറുബ്നുൽ മുഖ്‌രി(റ) ഒരു ഗ്രൻഥം തന്നെ രചിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രൻഥത്തിൽ തദ്വിഷയകമായി നിരവധി ഹദീസുകളും ആസാറുകളും അദ്ദേഹം എടുത്തുവെച്ചിട്ടുണ്ട്. അബുൽ ഖൈസിന്റെ നിവേദകസംഘത്തിലെ അംഗമായ സാരിഉൽ അബ്ദി(റ)യുടെ ഹദീസ് കൂട്ടത്തിൽ മെച്ചപ്പെട്ടതാണ്. അദ്ദേഹം പറയുന്നു. ഞങ്ങൾ വീടുകളിൽ നിന്ന് ഉളരി വന്ന്‌ നബി(സ)യുടെ കൈയും കാലും ചുംബിക്കാൻ തുടങ്ങി. ഈ ഹദീസ് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. മസീദത്തുൽ അസ്വ് രി(റ)യുടെ ഹദീസിലും ഇതേ പരാമർശമുണ്ട്. ഉസാമത്തുബ്നുശരീക് (റ)വിന്റെ ഹദീസിൽ ഇപ്രകാരം കാണാം. നബി(സ)യുടെ കൈ ഞങ്ങൾ എണീറ്റ് അവിടത്തെ കൈ ചുംബിച്ചു. ഇതിന്റെ പരമ്പര സുശക്തമാണ്. ജാബിർ(റ)ന്റെ ഹദീസും അതിൽ കാണാം. ഉമർ(റ) എണീറ്റ് നബി(സ)യുടെ കൈ ചുംബിച്ചു. എനിക്ക് ഒരു ദൃഷ്ട്ടാന്തം കാണിച്ചു തരൂ എന്ന് നബി(സ)യോട് ആവശ്യപ്പെട്ട അഅ്റാബിയോട് ആ നിൽക്കുന്ന മരത്തോട് നിന്നെ അല്ലാഹുവിന്റെ റസൂൽ വിളിക്കുന്നുവെന്ന് പറയാൻ നബി(സ) നിർദ്ദേശിക്കുകയും അപ്രകാരം അഅ്റാബി പറഞ്ഞപ്പോൾ മരം നബി(സ)യുടെ സമീപത്തേക്കു നടന്നു വരികയും ചെയ്ത സംഭവം വിവരിക്കുന്ന ബുറൈദ(റ)യുടെ ഹദീസിൽ ഇങ്ങനെ കാണാം. അഅ്റാബി നബി(സ)യോട്  പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അങ്ങയുടെ തലയും കാലും ചുംബിക്കാൻ എന്നെ അനുവദിച്ചാലും". അപ്പോൾ നബി(സ) അദ്ദേഹത്തിന് അതിന്നു അനുവാദം നൽകി.

🍇 അബ്ദുറഹ്‌മാനുബ്നുറസീനി(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) അദബുൽ മുഫ്‌റദിൽ രേഖപ്പെടുത്തുന്നു. സലമതുബ്നുൽ അക് വഅ്(റ) ഞങ്ങൾക്ക് താടിയുള്ള ഒരു കൈനീട്ടിത്തന്നു. അപ്പോൾ ഞങ്ങൾ എണീറ്റ് അദ്ദേഹത്തിൻറെ കൈ ചുംബിച്ചു. അനസ്(റ) വിന്റെ കൈ സാബിത്(റ) ചുംബിച്ചതായി നിവേദനം ചെയ്തിട്ടുണ്ട്.  അലി(റ) അബ്ബാസ്(റ)ന്റെ കൈയും കാലും ചുബിച്ചതായി ഇമാം ബുഖാരി(റ) അദബുൽമുഫ്‌റദിൽ ഉദ്ധരിച്ചിട്ടുണ്ട്. ഈ സംഭവം ഇബ്നുൽ മുഖ്‌രി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്. അബൂമാലികിൽ അശ്ജഈ(റ) വില നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. നബി(സ)യോട് ബൈഅത്ത് ചെയ്ത കൈ എന്നിലേക്ക്‌ നീട്ടിത്തരാൻ ഇബ്നുഅബീഔഫാ(റ) വിനോട് ഞാനാവശ്യപ്പെട്ടു. അപ്പോൾ എന്നിലേക്ക്‌ നീട്ടിത്തന്ന അദ്ദേഹത്തിൻറെ കൈ ഞാൻ ചുംബിച്ചു. (ഫത്ഹുൽബാരി. 1/18)

🍥 ഹനഫീ മദ്ഹബ്

✋ തബറുഖ് ഉദ്ദേശിച്ച് സൂക്ഷ്മതയുള്ളവരുടെയും പണ്ഡിതന്റെയും കൈ ചുംബിക്കുന്നതിന് വിരോധമില്ല. (അദ്ദുറുൽമുഖ്താർ: 5/254)

✋ അല്ലാമാ ഇബ്നു ആബിദീൻ(റ) എഴുതുന്നു: പ്രസ്തുത ചുംബനം സുന്നത്താണെന്ന് അഭിപ്രായമുണ്ട്. ഹദീസുകളിൽ നിന്ന് ലഭിക്കുന്ന പാഠം അത് സുന്നത്താണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലാമ ഐനി(റ) അതിലേക്ക് സൂചന നൽകിയിട്ടുണ്ട്. (ഹാശിയത്തു ഇബ്നുആബിദീൻ: 5/254)

🍥 ഹമ്പലീ മദ്ഹബ്

✋ അലിയ്യുബ്നു ഉബൈദില്ലാഹി സ്സാഗുനി(റ) (ഹി: 455-527) പറയുന്നു: വിജ്ഞാനം, പ്രപഞ്ചത്യാഗം, തുടങ്ങിയ മതപരമായ നന്മയും മറ്റും പരിഗണിച്ച് ജീവിച്ചിരിക്കുന്നയാളുടെ കൈചുംബിക്കൽ സുന്നത്താണ്. ഐശ്വര്യം പരിഗണിച്ചും, അധികാര ശക്തി, ഭൗതികസ്ഥാനം, തുടങ്ങിയ ഭൗതിക കാര്യങ്ങൾ കണക്കിലെടുത്തും ഒരാളുടെ കൈ ചുംബിക്കൽ കറാഹത്താണ്. (അൽഇഖ്‌നാഅ്: 2/71)

🍥 മാലികീ മദ്ഹബ്

✋ അബ്ഹരി(റ) പറയുന്നു: കൈചുംബിക്കുന്നത് കറാഹത്താണെന്ന് ഇമാം മാലിക്(റ) പറയുന്നത് അത് അഹങ്കാരസ്വരത്തിൽ ആകുമ്പോൾ മാത്രമാണ്. എന്നാൽ വിജ്ഞാനം, ശ്രേഷ്ടത, മതം തുടങ്ങിയവ കണക്കിലെടുത്താകുമ്പോൾ അത് അനുവദനീയമാണെന്ന്.

✋ അഹ്മദുബ്നു ഗുനയിമ് (റ) (ഹി: മരണം, 1125) പറയുന്നു. കൈചുംബിക്കൽ കറാഹത്താണെന്ന് ഇമാം മാലിക്(റ) പറയാൻ കാരണം അതിനെത്തുടർന്നുവരുന്ന അഹങ്കാരവും അഹന്തയും പരിഗണിച്ചാണ്. തന്നെയുമല്ല മുസ്ലിം മുസ്ലിമിന്റെ സഹോദരനാണ്. ഒരു പക്ഷെ ചുംബിക്കപ്പെടുന്നവനെക്കാൾ അല്ലാഹുവിന്റെയടുക്കൽ സ്ഥാനം ചുംബിക്കുന്നവനാകുമല്ലോ. എന്നാൽ ശ്രേഷ്ടതയുള്ളവരെ ചുംബിക്കുന്നതിനെ വിമര്ശിക്കേണ്ടതില്ല. കാരണം മുമ്പ് വിവരിച്ച ഹദീസുകളിൽ അത് വന്നിട്ടുണ്ടല്ലോ. (അൽഫവാകിഹുദ്ദാനി: 8/301)

✅ സ്വയം കൈ ചുംബിക്കൽ

മഹാന്മാരുമായി മുസ്വാഫഹത്തുചെയ്തശേഷം അവരെ ആദരിച്ച് സ്വന്തം കൈ ചുംബിക്കുന്നതിനും വിരോധമില്ല. അല്ലാമ ശർവാനി(റ) എഴുതുന്നു: മുസ്വാഫഹത്തുചെയ്തശേഷം സ്വയം കൈ ചുംബിക്കുന്ന പതിവ് ജനങ്ങൾക്കുണ്ട്. അതിനും വിരോധമില്ല. ആദാരവ് എന്ന നിലയിലാണ് അത് പതിവാക്കിയതെങ്കിൽ വിശേഷിച്ചും. (ശർവാനി: 1/285)

✅ സിയാറത്ത് ചെയ്യുമ്പോൾ

💥 ഖബ്ർ സിയാറത്ത് ചെയ്ത് പ്രാർത്ഥിക്കുമ്പോഴും കൈ ഉയർത്തൽ സുന്നത്താണ്. നബി(സ) ജന്നത്തുൽ ബഖീഅ് (മദീനയിലെ പൊതു മഖ്‌ബറ)-ൽ പോയി പ്രാർത്ഥിച്ചപ്പോൾ മൂന്നുപ്രാവശ്യം കൈഉയർത്തിയതായി ഇമാം മുസ്ലിം(ർ) നിവേദനം ചെയ്ത ഹദീസിലുണ്ട്

"അങ്ങനെ നബി(സ) ബഖീഇലെത്തി കുറെ സമയം അവിടെനിന്നു. പിന്നീട് മൂന്നു പ്രാവശ്യം അവിടുന്ന് കൈ ഉയർത്തി പിന്നെ പിരിഞ്ഞുപോയി" (മുസ്ലിം: 1619)

💥 പ്രസ്തുത ഹദീസ് വിവരിച്ച് ഇമാം നവവി(ർ) എഴുതുന്നു: സുദീർഘമായ പ്രാർത്ഥിക്കലും പ്രാർത്ഥന ആവർത്തിക്കലും പ്രാർത്ഥനയിൽ കൈഉയർത്തലും സുന്നത്താണെന്ന് ഇത് പഠിപ്പിക്കുന്നു. അതുപോലെ ഖബ്ർ സിയാറത്ത് ചെയ്യുമ്പോൾ നിന്ന് പ്രാർത്ഥിക്കുന്നതാണ് ഇരുന്നു പ്രാർത്ഥിക്കുന്നതിനേക്കാൾ പൂർണ്ണമായതെന്നും ഹദീസ് പഠിപ്പിക്കുന്നു. (ശർഹ് മുസ്ലിം: 3/401)

💥 സൽമാൻ(റ) വില നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "നിശ്ചയം നിങ്ങളുടെ രക്ഷിതാവ് ഔദാര്യവാനാണ്. അടിമ അവനിലേക്കുയർത്തിയ കാര്യങ്ങളെ വട്ടപൂജ്യമായി ഒരിക്കലും അവർ മടക്കുകയില്ല". (അബൂദാവൂദ്: 1273)

✅ കൈകൊണ്ടു മുഖം തടവൽ

💥 ഉമറുബ്നുൽ ഖത്വാബ്(റ) വില നിന്നു നിവേദനം: "നബി(സ) തങ്ങൾ പ്രാർത്ഥിക്കുമ്പോൾ രണ്ടു കരങ്ങളുയർത്തിയാൽ അവകൊണ്ടു മുഖം തടവിയ ശേഷമല്ലാതെ അവ താഴ്ത്താറില്ല". (തുർമുദി: 3308)

💥 പ്രസ്തുത ഹദീസ് വിവരിച്ച് ഇബ്നുൽ മാലിക്(റ) എഴുതുന്നു: ഇബ്നുൽമാലിക്(റ) പറയുന്നു: ദുആക്ക് ശേഷം കൈകൾ കൊണ്ട് മുഖം തടവുന്നത് ഒരു ശുഭലക്ഷണം എന്ന നിലക്കാണ്. ദുആ ചെയ്യുന്നവൻ അല്ലാഹുവിലേക്കുയർത്തിയ കൈകൾ ആകാശത്തു നിന്നുള്ള ബറകത്ത് കൾകൊണ്ടും ഇലാഹിയായ പ്രകാശങ്ങൾ കൊണ്ടും നിറക്കപ്പെട്ടതുപോലെയുണ്ട് അവകൊണ്ടു മുഖം തടവുന്നതിലൂടെ അവ മുഖത്തിനും ലഭിക്കുമല്ലോ.

💥 സുബുലസ്സലാമിൽ പറയുന്നു: ദുആ യിൽ നിന്ന്‌ വിരമിച്ച ശേഷം കൈകൾ കൊണ്ട് മുഖം തടവൽ സുന്നത്താണെന്നതിനു ഈ ഹദീസ് രേഖയാണ്. പ്രാർത്ഥനയും കൈകൊണ്ടു മുഖം തടവലും തമ്മിലുള്ള ബന്ധം ഇനിപ്പറയുന്നതാണെന്നു അഭിപ്രായമുണ്ട്. പ്രാത്ഥിക്കുന്നവൻ അല്ലാഹുവിലേക്കുയർത്തിയ കൈകൾ വട്ടപൂജ്യമായി അവൻ മടക്കുകയില്ലല്ലോ. അതിനാൽ അല്ലാഹുവിന്റയെ അനുഗ്രഹം കൈകൾക്കുലഭിച്ചതുപോലെയായി. മനുഷ്യന്റെ അവയവങ്ങളിൽ വെച്ച ഏറ്റവും കൂടുതൽ ആദർക്കപ്പെടേണ്ടതും അതി ശ്രേഷ്ട്ടവുമായ അവയവം മുഖമാണല്ലോ. അപ്പോൾ കൈകളിൽ ലഭിച്ച അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ മുഖത്തേക്ക് കൂടി ചൊരിയാനാണ് മുഖം തടവുന്നത്. (തുഹ്ഫത്തുൽ അഹ് വദി: 8/284)( സുബുലുസ്സലാം: 7/273)

✅ കൈപിടിക്കേണ്ടത്

നബി(സ) പറയുന്നു: "നിങ്ങൾ നിങ്ങളുടെ മുൻകൈകളുടെ ഉൾഭാഗം കൊണ്ട് അല്ലാഹുവോട് ചോദിക്കുക. അവയുടെ പുറം ഭാഗം കൊണ്ട് ചോദിക്കരുത്". (അബൂദാവൂദ്: 1271)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

മരണത്തെ ഓര്‍ക്കുക ഒരു നിമിഷം

🌹മരണത്തെ ഓര്‍ക്കുക ഒരു നിമിഷം🌹



💥നാം എല്ലാവരും എത്ര ഖബറിടങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു. അത് പോലെ തന്നെ എത്രയെത്ര മയ്യത്തുകള്‍ കണ്ടിരിക്കുന്നു. അപ്പോഴെങ്കിലും ഓര്‍മിചിട്ടുണ്ടോ നാളെ ആ മയ്യത്തിന്റെ സ്ഥാനത്ത് അല്ലെങ്കില്‍ ഖബറില്‍ കിടക്കേണ്ടത് ഞാന്‍ ആണെന്ന്. വളരെ വിരളം പേര്‍ മാത്രേ അങ്ങനെ ചിന്തിച്ചു കാണൂ. ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ട നാം എപ്പോഴും ഖബറിനെ പറ്റി ബോധവാന്‍മാരായിരിക്കണം.

ഒരാള്‍ മരിച്ചു കഴിഞ്ഞു അയാളെ ചുമന്നു കൊണ്ട് പോകുമ്പോള്‍ ഒരു നല്ല മനുഷ്യന്‍ ആണ്  ആ മരിച്ചതെങ്കില്‍ അയാള്‍ എന്നെ എത്രയും പെട്ടെന്ന് കൊണ്ട് പൊകൂ എന്ന് പറയും. നേരെ മറിച്ച് അയാള്‍ ഒരു ചീത്ത മനുഷ്യന്‍ ആണെങ്കില്‍ അയാള്‍ എന്നെ എങ്ങോട്ട് കൊണ്ട് പോകുന്നൂ...കൊണ്ട് പോകല്ലേ എന്ന്‍ പറഞ്ഞു കരയും. ഇത് മനുഷ്യര്‍ ഒഴികെയുള്ള എല്ലാ ജീവികളും ശ്രവിക്കുമെന്ന്‍ പണ്ഡിതന്മാര്‍ പറയുന്നു. മനുഷ്യര്‍ എങ്ങാന്‍ അത് കേട്ടിരുന്നെങ്കില്‍ അവര്‍ക്ക് ബോധക്ഷയം പോലും സംഭവിക്കാം.

ഒരു മയ്യത്ത് ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ ആദ്യം സംഭവിക്കുക "ളര്തതുല്‍ ഖബര്‍" ആണ്. അതായത് ഖബറിന്റെ ഇറുകല്‍ ആകുന്നു. ഇത് ഖബറിലെ ശിക്ഷ അല്ല. ഏതൊരു മയ്യത്തും അനുഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. മയ്യത്ത് മറമാടിയാല്‍ ഖബര്‍ മയ്യത്തിനോട് സംസാരിക്കും എന്നും നബി(സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഖബറിന്റെ ഇറുകല്‍ അയാളുടെ ഇഹത്തെ ആശ്രയിച്ചിരിക്കും. നല്ലവര്‍ക്ക് അത് ലോലവും ചീത്ത ആളുകള്‍ക്ക് അത് വളരെ പെട്ടെന്നും വാരിയെല്ലുകള്‍ തമ്മില്‍  കോര്‍ക്കുമാര്‍ അസ്സഹനീയവും ആയിരിക്കും. ഇതു അനുഭവിക്കാത്ത ഒരേ ഒരാള്‍ നബി(സ)യുടെ പോറ്റുമ്മ ഫാത്തിമ ബിന്‍ത് അസ്സദ്‌(റ) മാത്രമാണ്. കാരണം അവരുടെ മയ്യത്ത് മറമാടുമ്പോള്‍ നബി(സ) അങ്ങേയറ്റം ദുഖിതന്‍ ആയിരുന്നു. മാത്രമല്ല നബി(സ) അവരുടെ മയ്യത്ത് ഖബറില്‍ വെക്കുന്നതിനു മുന്പ് ഖബറില്‍ ഇറങ്ങുകയും അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യുകയും ചെയ്തിരുന്നു.


ളര്‍ത്തതുല്‍ ഖബറില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കില്‍ അത്  സഅദ് ഇബ്നു മുആദ് (റ) മാത്രം ആയിരിക്കുമെന്ന് നബി(സ) പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു അറ്ശു വരെ കുലുങ്ങിപ്പോയിട്ടുണ്ട്. അന്‍സ്വാറുകളുടെ നേതാവായ സഅദ്(റ)  അത്രയ്ക്ക് ധീരനായ പോരാളി ആയിരുന്നു. സഅദ്(റ) പോലും ഖബറിന്റെ ഇറുകല്‍ അനുഭവിച്ച വ്യക്തിയാണ്.

ഖബറിനെ പറ്റി ഓര്‍ക്കുമ്പോള്‍ പല സ്വഹാബുകളും ഭയക്കുകയും കരയുകയും ചെയ്തതായി നമുക്ക് കാണാം. ഉമര്‍(റ) എന്തിനെ പറ്റി പറഞ്ഞാലും പേടിക്കാത്ത ഒരു വ്യക്തി ആയിരുന്നു. എന്നാല്‍ ഖബറിനെ പറ്റി പറയുമ്പോള്‍ അദ്ദേഹം ഒരുപാട് കരയുമായിരുന്നു, ഖബറിലെ ശിക്ഷയെ കുറിച്ച് ഓര്‍ത്ത്. നരകം എന്നോ മയ്യത്ത് എന്നോ കേട്ടാല്‍ ഒരു കുലുക്കവും ഇല്ലാത്ത അദ്ദേഹം ഖബറിനെ വല്ലാതെ ഭയന്നിരുന്നു. കരച്ചില്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ മുഴുവന്‍ നനയുമാര്‍ കരഞ്ഞിരുന്നു എന്ന്‍ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. അത് പോലെ തന്നെ അബൂബക്കര്‍ സിദ്ദീക്ക്(റ) ഒരിക്കല്‍ ഒരു മരം നോക്കി പറയുകയുണ്ടായി, "ഈ മരം ആയെങ്ങാന്‍ ജനിച്ചാ മതിയായിരുന്നു!" എന്ത് കൊണ്ടെന്നു ചോദിക്കപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു."ഈ മരത്തിനൊന്നും നാളെ പരലോകത്ത് വെച്ച് വിചാരണ ഇല്ലല്ലോ" എന്ന്. ആരാണ് ആ പറഞ്ഞതെന്ന് നാം ഓര്‍ക്കണം. ലോകത്തുള്ള എല്ലാ മുസ്ലിംകളുടെ ഈമാനും അബൂബക്കര്‍(റ)ന്റെ ഈമാനും തുലാസില്‍ തൂക്കി നോക്കിയാല്‍ അദ്ദേഹത്തിന്റെ ഈമാനാണ് ഖനം തൂങ്ങുക എന്ന് നബി(സ) പറഞ്ഞതാണ്. അവരുടെയൊക്കെ ഈമാനിന്റെ അചഞ്ചലതയും ശക്തിയുമാണ് ഇവിടെ വ്യക്തമാകുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ സ്ഥിതി എന്താണ്?

പിന്നെ ഖബറില്‍ സംഭവിക്കുന്നതാണ് മുന്കര്‍ നകീര്‍(അ) എന്നീ മലക്കുകളുടെ ചോദ്യം ചെയ്യല്‍. മുന്കര്‍ നകീര്‍ എന്നിവരുടെ രൂപം വളരെ ഭയാനകവും ഭീതി ഉളവാക്കുന്നതുമാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കാലു വരെ മുടിയും പൂച്ചക്കണ്ണുകളും  അവരുടെ ഏകദേശം രൂപം മാത്രമാകുന്നു. നല്ല ഈമാനുള്ള ആളുകള്‍ക്ക് മാത്രമേ അവരുടെ ചോദ്യത്തിന് ശരിയായ രീതിയില്‍ ഉത്തരം നല്‍കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് കഠിനകടോരമായ ശിക്ഷ ഖബറില്‍ തന്നെ ഉണ്ട്. ചോദ്യം ചെയ്യല്‍ ഏഴു മുതല്‍ നാല്‍പതു ദിവസം വരെ നീളാമെന്നു ഭിന്നാഭിപ്രായം ഉണ്ട്. ഖബറിലെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടുകയാണെങ്കില്‍ നാളെ മഹ്ഷറയില്‍ അവന്‍ രക്ഷപ്പെട്ടവന്‍ ആണ്. ഖബറിലെ ചോദ്യത്തിന് ശരിയായി ഉത്തരം നല്‍കുകയാണെങ്കില്‍ അവന്‍ വിചാരണയുടെ നാള് വരെ ഒരു പുതുമണവാളനെ പോലെ ഉറങ്ങാന്‍ മലക്കുകള്‍ അനുവദിക്കും. അല്ലാത്ത പക്ഷം അവരെ ശിക്ഷിച്ചു കൊണ്ടേയിരിക്കും. നിസ്കാരം ഖളാ ആക്കുന്നവനെ ഒരു ഭീകരമായ സര്‍പ്പം കൊത്തിക്കൊണ്ടേ ഇരിക്കും.


നാം വളരെ നിസ്സരമാക്കുകയും എന്നാല്‍ ഖബറില്‍ വളരെ ഏറെ ഗൌരവം ഉള്ളതുമായ ഒരു കാര്യമാണ് നാം മൂത്രം ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. അവസാന തുള്ളി മൂത്രവും ഇറ്റു വീഴാതെ നാം തിരക്കിട്ട് എഴുന്നേല്‍ക്കരുത്. അതിനു ആണുങ്ങള്‍ വൃഷണങ്ങള്‍ക്ക് പിന്നില്‍ നിന്ന് മുമ്പിലേക്ക് മാര്‍ദവം ആയി മൂന്നു തവണ തടവുക, സ്ത്രീകള്‍ അവരുടെ ഗുഹ്യഭാഗത്തിന് അല്പം മുകളിലായും. അതിനു ശേഷം വേണം മനോഹരിക്കാന്‍. ഒരിക്കല്‍ നബി(സ) ഒരു ഖബറിന് അരികിലൂടെ നടന്നു പോകുമ്പോള്‍ ആ ഖബറില്‍ നിന്ന് ഭയങ്കരമായ നിലവിളികള്‍ ഉയരുന്നത് കേട്ടു. എന്നിട്ട് അവിടെ ഒരു ചെടി നട്ടിട്ടു പറഞ്ഞു "ഇതിന്റെ ഇലകള്‍ പൊഴിഞ്ഞു പോകുന്നത് വരെ ഈ ചെടി നിനക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചൊല്ലട്ടെ." എന്ന്. ആ ഖബറിലെ വ്യക്തി മേല്‍ പറഞ്ഞ പ്രകാരം നിസ്സാരവല്ക്കരിച്ചത്  കൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്.

നാം എല്ലാവരും മനസ്സിലാക്കണം. എന്താണ് നമ്മുടെ ഈമാനിന്റെ അവസ്ഥ? നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ നേര്‍ വഴിയിലാണോ? നിസ്കാരം ഖളാ ആക്കുന്നവന് ഇസ്‌ലാമില്‍ പട്ടിയുടെ സ്ഥാനം മാത്രമാണ്. നിസ്കാരം ഉപേക്ഷിച്ചവന് ആ സ്ഥാനം പോലും ഇസ്‌ലാം നല്‍കുന്നില്ല. തിരക്ക് പിടിച്ച ജീവിതത്തിനു ഇടയിലും നാം ഇപ്പോഴും ഖബരിനെ പറ്റി ഓര്‍ക്കണം. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ എല്ലാവരും മരിച്ചു പോകാനുള്ളതാണ്. എന്ത് പ്രവര്‍ത്തി ചെയ്യുമ്പോളും നാം അല്ലാഹുവിനെ ഓര്‍ക്കുക. നല്ലത് മാത്രം പ്രവര്‍ത്തിക്കുക. ഖബര്‍ എന്നാ വീടാണ് ഏതൊരു മനുഷ്യന്റെയും അന്തിമ ഭവനം. അല്ലാഹു കാക്കട്ടെ.

ഖബറിലെ ശിക്ഷയില്‍ നിന്നും രക്ഷ നേടുവാന്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന സൂറത്തുകള്‍ ആണ് സൂറത്തുല്‍ മുല്‍ക്ക് (തബാറക്ക സൂറത്ത്) പിന്നെ സൂറത്തുല്‍ സജദയും. ഈ സൂറത്തുകള്‍ എന്നും രാത്രി പതിവാക്കിയാല്‍ അവര്‍ക്ക് ഖബര്‍  ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുമെന്നു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം

🌹ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം🌹


💥 ഇബ്‌നു ഉമർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്‌കാരത്തിന് തനിച്ചു നമസ്‌കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട് (മുത്തഫഖുൻ അലൈഹി)

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)യുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ അങ്ങ് എനിക്ക് വീട്ടിൽവെച്ച് നമസ്‌കാരം നിർവ്വഹിക്കാൻ ഇളവ് അനുവദിക്കുമോ? അപ്പോൾ അവിടുന്ന് അദ്ദേഹത്തിന് ഇളവ് അനുവദിക്കുകയുണ്ടായി. എന്നാൽ അദ്ദേഹം തിരിഞ്ഞുപോകാൻ ആരംഭിച്ചപ്പോൾ അയാളെ വിളിച്ചു കൊണ്ട് ചോദിച്ചു. നീ ബാങ്ക് കേൾക്കാറുണ്ടോ ? ആഗതൻ ”അതെ” എന്ന് മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. ”എങ്കിൽ നീ അതിന് ഉത്തരം ചെയ്യണം”.(മുസ്‌ലിം)

💥 ഇബ്‌നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: യഥാർത്ഥ മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടു മുട്ടണമെന്ന് വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്ക് വിളിക്കുന്ന സ്ഥലത്തു വെച്ച് അവൻ പതിവായി നമസ്‌കരിച്ചുകൊള്ളട്ടെ. നിശ്ചയം നിങ്ങളുടെ പ്രവാചകന്‍(സ) സൻമാർഗ്ഗം അല്ലാഹു കാണിച്ചു കൊടുത്തിരിക്കുന്നു. നിശ്ചയം നമസ്‌കാരം ആ സൻമാർഗ്ഗത്തിൽ പെട്ടതാണ്. നിയമ വിരുദ്ധമായി നമസ്‌കാരം വീട്ടിൽ വെച്ചു ചെയ്യുന്നപോലെ നിങ്ങളും സ്വന്തം വീടുകളിൽ വെച്ച് നമസ്‌കരിച്ചാൽ നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞവരായിത്തീരും. നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞാൽ നിശ്ചയം നിങ്ങൾ വഴിപിഴച്ചവരായി മാറും. നിശ്ചയം കാപട്യം കൊണ്ട് അറിയപ്പെട്ടവരല്ലാതെ ഞങ്ങളിൽ നിന്ന് ആരും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് പിന്തി നിൽകാറില്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. രോഗികളായാൽ പോലും ചിലർ രണ്ടാളുകളുടെ ചുമലിൽനയിക്കപ്പെട്ടുകൊണ്ടുവന്ന് നമസ്‌കാരത്തിന്റെ സ്വഫുകളിൽ നിർത്തപ്പെടാറുണ്ടാ യിരുന്നു.) മറ്റൊരു റിപ്പോർട്ടിലുള്ളത് നിശ്ചയം നബി(സ)ഞങ്ങളെ പഠിപ്പിച്ചിട്ടുളള സൻമാർഗ്ഗ ചര്യയിൽപെട്ടതണ്ടാണ് ബാങ്ക് വിളിക്കുന്ന പള്ളിയിൽവെച്ച് നമസ്‌കരിക്കുക എന്നത്. (മുസ്‌ലിം)

💥 അബുദ്ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കാതെ ഗ്രാമത്തിലോ, നാടിൻപുറങ്ങളിലോ മൂന്നാളുകൾ ഉണ്ടാവുകയില്ല, അവരെ പിശാച് സ്വാധീനിച്ചിട്ടല്ലാതെ. അതിനാൽ നിങ്ങൾ സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കണം. നിശ്ചയം ആട്ടിൻ പറ്റങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ആടിനെയാണ്ചെന്നായ പിടികൂടുക (അബൂദാവൂദ്)

🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്ത് നമസ്‌കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നേടത്തോളം സമയവും നിങ്ങൾ നമസ്‌കാരത്തിലായിരിക്കും. കാരണം സ്വന്തം വീട്ടുകാരിലേക്ക് നിങ്ങൾ തിരിച്ചു പോകുന്നതിനു നിങ്ങൾക്ക് തടസ്സമായത് നമസ്‌കാരം മാത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)

🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നിങ്ങൾ വുളു നഷ്ടപ്പെടാത്ത നിലയിൽ നമസ്‌കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം മലക്കുകൾ നിങ്ങൾക്ക് വേണ്ടി ഇങ്ങിനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കും. ”അല്ലാഹുവേ, അദ്ദേഹത്തിന് നീ കാരുണ്യം ചെയ്യേണമേ, ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കേണമേ”, (ബുഖാരി)

♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയായ നമസ്‌കാരം നിർവ്വഹിക്കുന്നതിനായി തന്റെ വീട്ടിൽ നിന്ന് വുളുചെയ്ത് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്ന പക്ഷം അവന്റെ കാലടികൾ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങൾ ഉതിർന്നു പോവുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്‌ലിം)

♻ ഉബയ്യ് ബ്‌നു കഅബ് (റ)വിൽ നിന്ന് നിവേദനം: അൻസാറുകളിൽ പെട്ട ഒരാൾ പള്ളിയിൽ നിന്ന് വളരെ അകലത്തിലായിരുന്നു താമസിച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന് നമസ്‌കാരം നഷ്ടപ്പെടാറുണ്ടായിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തോട് ഒരു കഴുതയെ വാങ്ങുവാനും രാത്രിയിലും മരുഭൂമിയിലുമെല്ലാം അതിനെ യാത്രക്ക് ഉപയോഗിക്കാമല്ലോ എന്നും പറയപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: എന്റെ വീട് പള്ളിയോട് ചേർന്നാവുന്നത് എനിക്കിഷ്ടമില്ല. ഞാൻ പള്ളിയിലേക്ക് പോകുന്നതും പള്ളിയിൽ നിന്ന് എന്റെ വീട്ടിലേക്ക് തിരിച്ചു വരുന്നതുമായ കാലടികളെല്ലാം രേഖപ്പെടുത്തപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ പ്രവാചകൻ(സ) പറഞ്ഞു: അതെല്ലാം അല്ലാഹു താങ്കളിൽ സമ്മേളിപ്പിച്ചിരിക്കുന്നു. (മുസ്‌ലിം)

♻ അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നമസ്‌കാരത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നവർ അത് നിർവ്വഹിക്കാനായി ഏറ്റവും കൂടുതൽ ദൂരം നടന്നെത്തുന്നവരാണ്. ഇമാമിന്റെ കൂടെ നമസ്‌കരിക്കാൻ കാത്തിരിക്കുന്നവർക്കാണ് നമസ്‌കാരം നിർവ്വഹിച്ച് ഉറങ്ങുന്നവരെക്കാൾ പ്രതിഫലമുള്ളത്. (മുത്തഫഖുൻ അലൈഹ)

♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ജമാ അത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനായി ഇരുട്ടിൽ പള്ളികളിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യനാളിൽ സമ്പൂർണ്ണമായ പ്രകാശം ഉണ്ടായിരിക്കു മെന്ന് സന്തോഷവാർത്ത അറിയിക്കുക.(അബൂദാവൂദ്, തിർമുദി)

♻ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ചോദിച്ചു: പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന കാര്യത്തെകുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടയോ? അപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), അറിയിച്ചുതന്നാലും. അദ്ദേഹം പറഞ്ഞു: പൂർണ്ണമായി വുളുചെയ്യുക, പള്ളികളിലേക്ക് ധാരാളം കാലടികൾ വെക്കുക, ഒരു നമസ്‌കാരം കഴിഞ്ഞാൽ മറ്റൊരു നമസ്‌കാരത്തിനായി കാത്തിരിക്കുക. അതാണ് രിബാത്ത്. അതാണ് രിബാത്ത്. (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത) (മുസ്‌ലിം)

♻ അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: രാവിലേയോ വൈകുന്നേരമോ ഒരാൾ പള്ളിയിലേക്ക് പുറപ്പെട്ടാൽ ആ സമയത്തെല്ലാം അയാൾക്ക് വേണ്ടി അല്ലാഹു സ്വർഗത്തിൽ സൽക്കാരങ്ങൾ ഒരുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

പുത്തനാശയം

🌹പുത്തനാശയം.🌹



💥 ഇസ്ലാമിലെ പൊതു ധാരയുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ.ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടെണ്ടാതാണ്.(ബുഖാരി)

💥 പുത്തനാശയം നിമിത്തം മതപരിത്യാഗം സംഭവിക്കാത്തിടത്തോളം മുസ്ലിമിന്റെ അടിസ്ഥാന പരിഗണന ലഭ്യമാണെങ്കിലും അവന്റെ ആശയദർശങ്ങൾക്ക് അംഗീകാരമോ പ്രോത്സാഹനമോ ലഭിക്കത്തക്ക രീതിയിൽ സ്നേഹാദരവുകൾ പ്രകടിപ്പിക്കാനോ സഹവാസം പുലർത്താനോ പാടില്ല. പുത്തനാഷയക്കാരന് സലാം പറയരുത്. (തുഹ്ഫ : 9/220)

💥അവർ സലാം പറഞ്ഞാല മടക്കുകയുമാരുത്.

💥 മുസ്ലിംകളിൽ ഏറ്റവും വിവരം കുറഞ്ഞവന്  വല്ലതും വസ്വിയത്ത് ചെയ്താൽ അത് സ്വഹാബത്തിനെ ചീത്തപറയുന്നവർക്കാണ് നല്കേണ്ടത്.(ഫത്ഹുൽ മുഈൻ: 3/287)

💥 പുത്തൻ വാദം പ്രോത്സായിപ്പിക്കുന്ന സദസ്സിൽ അത് പ്രതിരോധിക്കാൻ സാധിക്കാത്തവൻ ഇരിക്കാൻ പാടില്ല.

💥 പുത്തനാഷയക്കാരനാവുകയോ പുത്തനാഷയക്കാരനോട് സഹകരിക്കുകയോ ചെയ്താൽ അവരുടെ മേല ശാപ്മുണ്ടാകും.(ബുഖാരി: മദീന: 1867)

ബിദ്അത്തിൽ നിന്ന് പിന്മാറുന്നത് വരെ പുത്തനാഷയക്കാരന്റെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.(ജാമിഉൽകബീർ: 1/132)

💥 പുത്തനാഷയക്കാരൻ ഹൗളുൽകൗസറിന്റെ സമീപത്തു നിന്ന് ആട്ടിയോടിക്കപ്പെടും.(ബുഖാരി: തഫ്സീർ 4740)

✅ പുത്തൻവാദിയോടു തുടരൽ.

ഇസ്ലാമിൽ നിന്ന് പുറത്തു പോകാത്ത പുത്തൻവാദിയോട് തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹത്തും നല്ല ആളുകൾക്ക് നല്ല ആളുകൾക്ക് ഹറാമുമാണ്‌. ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രമി(റ) രേഖപ്പെടുത്തുന്നു: 


ويحرم على أهل الصلاح والخير الصلاة خلف الفاسق ، والمبتدع ونحوهما ؛ لأنه يحمل الناس على تحسين الظن بهم كما فى البرماوي.(حاشية البجيرمي: ٢٨٥/٣)

തെമ്മാടിയുടെയും പുത്തൻവാദിയുടെയും അവരെപോലോത്തവരുടേയും പിന്നിൽ നിന്ന് നിസ്കരിക്കൽ നല്ലവര്ക്ക് നിഷിദ്ദമാണ്. കാരണം നല്ലവർ അവരോട് തുടർന്ന് നിസ്കരിക്കുന്നത് അവരുടെ ആശയം ശരിയാണെന്ന് ജനങ്ങള് മനസ്സിലാക്കാൻ നിമിത്തമാവും. ബർമാവിയിൽ ഇത് കാണാവുന്നതാണ്. (ബുജയ് രിമി: 3/285- ഇക്കാര്യം അല്ലാമ ശർവാനി: 2/294 ൽ എടുത്തുദ്ദരിചിട്ടുണ്ട്.

💥 ഇബ്നുഹജർ(റ) പറയുന്നു: "പുത്തൻ വാദിയോടു തുടർന്ന് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം തനിച്ച് നിസ്കരിക്കുന്നതാണ്". (തുഹ്ഫത്തുൽ മുഹ്താജ് :2/254)

"തുടരൽ കറാഹത്തായവരുടെ കൂടെയല്ലാതെ ജമാഅത്തായി നിസ്കരിക്കാൻ സൌകര്യപ്പെടുകയില്ലെങ്കിലും കറാഹത്ത് നീങ്ങുന്നതല്ല". (തുഹ്ഫ: 2/254)

"കറാഹത്ത് ജമാഅത്തിന്റെ ഭാഗത്തിലൂടെ വരുന്നതാനെങ്കിൽ ജമാഅത്തിന്റെ പ്രതിഫലത്തെ അത് നഷ്ടപ്പെടുത്തുന്നതാണ്. (തുഫ: 2/254)

അപ്പോൾ പുത്തൻ വാദിയോടു തുടരുന്നത് ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തായത്കൊണ്ട്  ജമാഅത്തിന്റെ പ്രതിഫലത്തെ അത് നഷ്ടപ്പെടുത്തുമെന്നതാണ് ഇബ്നു ഹജറുൽ ഹൈതമി(റ) പ്രബലമാക്കിയ വീക്ഷണം.

എന്നാൽ തുടരൽ കറാഹത്തായവരുടെ പിന്നിൽ വെച്ചല്ലാതെ ജമാഅത്ത് ലഭിക്കാത്ത സാഹചര്യത്തിൽ അവരോട് തുടർന്നാൽ ജമാഅത്തിന്റെ  മഹത്വം ലഭിക്കുമെന്നും ഇത്തരുണത്തിൽ തനിച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവരോട് തുടർന്ന് നിസ്കരിക്കലാണെന്നും ഇമാം റംലി(റ)അഭിപ്രായപ്പെടുന്നുണ്ട്.(ശർവാനി:2/254)

✅ പുത്തൻവാദിയുടെ ഗ്രന്ഥം

പുത്തൻ വാദികളുടെ ഗ്രന്ഥങ്ങൾ വാങ്ങലും വിലക്കലും അസാധുവും ഹറാമുമാണ്‌. കാരണം നിഷിദ്ദമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന കൃതികളാണവ. ഇബ്നു ഹജർ(റ) എഴുതുന്നു:

وكتب علم محرّم(تحفة المحتاج: ٢٣٩/٤)

നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ വിൽക്കൽ നിഷിദ്ദമാണ്. (തുഹ്ഫ 4/239)

പ്രസ്തുത പരമാർശത്തെ അധികരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

ولا يبعد أن يلحق بذالك كتب المبتدعة، بل قد يشملها قولهم ((وكتب علم محرم)) والله أعلم.(شرواني: ٢٣٩/٤)

പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങളെയും അതോടു താരതമ്മ്യം ചെയ്യാവുന്നതാണ്‌. എന്ന്മാത്രമല്ല 'നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ' എന്നാ കര്മ്മ ശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവന അതിനേയും കൂടി ഉള്കൊള്ളിക്കുന്നതാണ്.(ശർവാനി: 4/239)

✅ പുത്തൻവാദിക്ക് ഗ്രന്ഥം കൊടുക്കൽ.

ഖുർആൻ,തഫ്സീർ ,ഹദീസ് മഹാന്മാരുടെ ചരിത്രങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഗ്രന്ഥങ്ങൾ കാഫിറിനു നല്കാൻ പാടില്ലെന്ന മസ്അലയെ അടിസ്ഥാനമാക്കി അല്ലാമ ശർവാനി(റ) എഴുതുന്നു: 

يؤخذ منه أنه يحرم تمليك ما فيه آثار الصحابة أو الأئمة الأربعة أو غيرهم من الفقهاء والصوفيين لمن يبغضهم من المبتدعين كالروافض والوهابيين بل أولى ؛ لأن إهانتهم أشد من إهانة الكفار.(شرواني : ٢٣٠/٤)

പ്രവാചകരു(സ) ടെ അനുചരൻമാരുടെയോ നാല് ഇമാമുകളുടെയോ മറ്റു ഫുഖഹാക്കളുടെയോ ചരിത്ര ഗ്രന്ഥം അവരോട് ക്രോധം വെച്ചുപുലർത്തുന്ന റാഫിളികൾ, വഹാബികൾ പോലെയുള്ള പുത്തനാശയക്കാർക്ക് നൽകൽ ഹറാമാണെന്ന് അതിൽ നിന്ന് മനസ്സിലാക്കാം. പുത്തനാശയക്കാർ അത്തരം ഗ്രന്ഥങ്ങളെ കാഫിർ പുച്ചിക്കുന്നതിനേക്കാൾ ഉപരി പുച്ചിക്കുന്നതിനാൽ എന്തായാലും അവര്ക്കത് നല്കാൻ പറ്റില്ല. (ശർവാനി: 4/230)


ഖുര്‍ആന്‍ പറയുന്നു നബിയേ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ള ആളുകള്‍ അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. അവര്‍ പിതാക്കന്മാരയാലും, സന്താനങ്ങള്‍ ആയാലും, സഹോദരങ്ങള്‍ ആയാലും കുടുംബക്കാര്‍ ആയാലും ശരി ( മുജാധല 22) .

ഇ ആയതിന്റെ തഫ്സീരില്‍ പ്രമുഖ ഖുര്‍ആന്‍ മുഫസ്സിര്‍ ഇസ്മായീലുല്‍ ഹിഖില്‍ ബരൂസവി (റ) പറയുന്നു ഈ ശത്രുക്കള്‍ എന്നത് കൊണ്ട് ഉള്ള ഉദ്ദേശം മുനാഫിഖുകള്‍, പുത്തന്‍ വാദികള്‍, യഹൂദികള്‍, അക്രമികള്‍,ദോഷികള്‍എന്നിവരാണ്‌. (റൂഹുല്‍ ബയാന്‍ 9/412).

കാരണം ഇമാം റാസി പറയുന്നു അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിന്റെ ശത്രുക്കലോടുള്ള സ്നേഹവും ഒരു മനസ്സില്‍ ഒരുമിക്കുകയില്ല. (റാസി 29/276).

ഇ ആയത്തില്‍ നിന്നും വഹാബികള്‍, രഫിളുകള്‍, പോലെയുള്ള പുത്തന്‍ വാദികള്‍ക്ക് സഹാബത്തിന്റെയോ മുജ്തഹിദുകളായ, ഇമാമുകളുടെയോ, സൂഫിയാക്കളുടെയോ ആസാരുകള്‍ കൈ മാറല്‍ ഹറാം ആണ്. അവര്‍ അതിനെ പുച്ച്ചിക്കുന്നവര്‍ ആയതുകൊണ്ട് (ശര്ര്‍വാനി 4/255)

💥 റൂഹുല്‍ ബയാന്‍ തഫ്സീരില്‍ പറയുന്നു ,

ഒരു പുത്തന്‍ ആശയക്കാരന്റെ നേര്‍ക്ക്‌ ആരെങ്കിലും ചിരിച്ചാല്‍ അള്ളാഹു അവന്റെ ഹൃദയത്തില്‍ നിന്ന് ഈമാന്‍ന്റെ പ്രകാശം എടുത്തു കളയുന്നതാണ്. (റൂഹുല്‍ ബയാന്‍ 9/412).

അനസ്‌ (റ) പറയുന്നു ,നബി (സ) തങ്ങള്‍ ജനത്തോട് പറഞ്ഞു എന്റെ സഹാബത്തിനെ നിങ്ങള്‍ ആക്ഷേപിക്കരുത്, കാരണം നിശ്ചയം അവസാന കാലത്ത് സഹാബത്തിനെ ആക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകള്‍ പ്രത്യക്ഷപ്പെടും, അവര്‍ക്ക് രോഗം ബാധിച്ചാല്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകരുത്, അവര്‍ മരിച്ചു പോയാല്‍ നിങ്ങള്‍ സംബന്ധിക്കരുത്,അവര്‍ക്ക് നിങ്ങള്‍ ആനന്ദരവകാശം കൊടുക്കരുത്, അവര്‍ക്ക് നിങ്ങള്‍ സലാം പറയുകയോ അവരുടെ മേല്‍ മയ്യിത്ത്‌ നിസ്കരിക്കുകയോ ചെയ്യരുത്. (താരീക് ഇബ്നു അസാക്കിര്‍ 4/369).

സുന്നി സ്ത്രീകള്‍ക്ക് ബിദുഅത്ത് കാരന്‍ അനുയോജ്യനല്ല. (മഹല്ലി 3/235)

ബിദ്അത്ത് കാരനോട് സലാം പരയാതിരിക്കല്‍ ആണ് സുന്നത്ത്.അവന്‍ പറഞ്ഞാല്‍ നാം മടക്കേണ്ടതും ഇല്ല. (ഫത്ഹുല്‍ മുഈന്‍ 465) .

നിസ്ക്കാരത്തില്‍ പുത്തന്‍ വാദികളെ തുടരല്‍ കറാഹത്ത് ആണ്. ഫര്‍ള് ,ശര്ത്തുകള്‍ നഷ്ടപ്പെടുത്തുന്നവനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുകയില്ല .(തുഹ്ഫ 2/294)

ആളുകളെ അളന്ന് തൂക്കും മുമ്പ്

🌹ആളുകളെ അളന്ന് തൂക്കും മുമ്പ്🌹



💥നിങ്ങളെ പറ്റി വേറൊരാളോട് താഴെ പറയുന്ന നാലാലൊരു കാര്യമാണ് പറയുന്നതെന്ന് വിചാരിക്കുക.

1) സാമ്പത്തികം ക്ലിയറല്ല, അടുത്തു പോവല്ലേ

2) വെറും ചൂടനാണ്, വെറുതെ പൊട്ടിത്തെറിക്കും

3) പെരുമാറ്റം പോരാ, എല്ലാവരുമായും തെറ്റും

4) ആളുകൊള്ളാം, ശുദ്ധന്‍, നിഷ്‌കളങ്കന്‍

✅ഇതില്‍ ആദ്യത്തെ മൂന്നെണ്ണം വായിക്കുന്ന നേരത്ത് നിങ്ങളുടെ മുഖം കോടുന്നതും ചുളുങ്ങുന്നതും പുളിക്കുന്നതും എനിക്ക് കാണാം, മനസ്സിലാക്കാം. എന്ന പോലെ വായന നാലിലെത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് വെയില്‍ പരക്കുന്നതും ഹൃദയത്തില്‍ ലഡുപൊട്ടുന്നതും എനിക്ക് കേള്‍ക്കാം, അറിയാം. മേല്‍പ്പറഞ്ഞതില്‍ ഏത് പ്രസ്താവന കൊണ്ടായിരിക്കും നിങ്ങളുടെ പരിചയക്കാര്‍ നിങ്ങളെ പറ്റി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നത് എന്നൊക്കെ ചോദിച്ച്, ‘ഇങ്ങനെയൊന്നും പോരാ, സ്വഭാവമൊക്കെ ഇത്തിരി നന്നാക്ക്’ എന്ന രൂപത്തിലുള്ള ഒരു തളിരിലയെഴുത്തായിരിക്കും ഇതെന്ന് അധിക പേരും കരുതിക്കാണുമെന്ന് ഞാന്‍ മോഹിക്കുന്നു. എങ്കില്‍ പറയാന്‍ പോകുന്ന വിഷയമേ അതല്ല.!

❓ഒരാളിലൂടെ മറ്റൊരാളെ പറ്റി നിങ്ങള്‍ എന്തോ ഒന്ന് കേട്ടു. എന്നിട്ട് ആ പറയപ്പെട്ട ആളെ നിങ്ങള്‍ നേരിട്ട് കണ്ടു. എന്നാല്‍ നിങ്ങള്‍ക്ക് അയാളോടുള്ള സമീപനത്തില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ വല്ല സമീപനവും ഉണ്ടാവുമോ, ഇല്ലേ? ഒരാളോ രണ്ടാളോ അല്ലെങ്കില്‍ ഒരു കൂട്ടമാളുകളോ ഒരാളെ പറ്റി മോശമായി വല്ലതും പറയുന്നത് കേള്‍ക്കുക വഴി പ്രസ്തുത ആളെ പറ്റി മോശം ധാരണ വെച്ചുപുലര്‍ത്തുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? പോട്ടെ, മറ്റാരും ഒന്നും പറയാതെ തന്നെ, നിങ്ങള്‍ക്ക് ഏതെങ്കിലും ആളുകളോട് ഇഷ്ടക്കേടും മതിപ്പുകമ്മിയും ഉണ്ടായിട്ടുണ്ടോ? കൃത്യമായ വിശകലനമോ ഖണ്ഡിതമായ തെളിവുകളോ കൂടാതെ ഉടുപ്പും നടപ്പും കണ്ടിട്ട്, ആളുകള്‍ പറയുന്നതും പെരുമാറുന്നതും കണ്ടിട്ട് നിങ്ങള്‍ ആരെക്കുറിച്ചെങ്കിലും തെറ്റായ ധാരണ മനസ്സില്‍ വെച്ച് നടക്കുന്നുണ്ടോ?

✅ വിശദീകരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗൗരവമേറിയ രണ്ട് സംഭവങ്ങള്‍ കേള്‍ക്ക്.

💥 ബഹുവന്ദ്യരായ ഇമാമുല്‍ ഹറമൈനി (റ) സാഗരസമാനരായ മുതഅല്ലിമുകള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയാണ്. ആഴമേറിയ വിഷയങ്ങളിലുള്ള ഗാഢഗംഭീരമായ മുനാഖശ. അദ്ദേഹം, ഒരു സൂഫിവര്യനും അദ്ദേഹത്തിന്റെ ഒരുപറ്റം ശിഷ്യരും ആ വഴിക്കങ്ങനെ നടന്നുനീങ്ങുന്നത് കണ്ടു. പോക്കുകണ്ടാലറിയാം, ‘വെയ്പി’ന് വേണ്ടിയുള്ള എഴുന്നള്ളത്താണ്. അപ്പോള്‍ മഹാനോരുടെ ഉള്ളില്‍ അസ്‌ക്യതയുടെ ഒരു തീനാളമാളി: ”ഹും… ശാപ്പാട്ടുജീവികള്‍, തീറ്റതന്നെ കാര്യമായ ഏര്‍പ്പാട്”

അവര്‍ നടന്നു പോയി. മഹാന്‍ ക്ലാസ് തുടര്‍ന്നു. കുറേ കഴിഞ്ഞിട്ട് കാഴ്ചയില്‍ ഫഖീര്‍ മട്ടുള്ള ആ സൂഫി ഇമാമവര്‍കളുടെ അടുത്ത് വന്ന് ഭവ്യതയോടെ ഒരു സംശയം ചോദിക്കുന്നു. ഒരാള്‍ ജനാബത്തുകാരനായിരിക്കെ, കുളിക്കാതെ സുബ്ഹി നിസ്‌കരിക്കുന്നു. എന്നിട്ട് മുതഅല്ലിമുകള്‍ക്ക് ദീന്‍പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നു. മറ്റുള്ളവരെ പറ്റി ദൂഷണം പറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാളെ പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?

ഹറമൈനി തങ്ങളുടെ ഉള്ളില്‍ പെട്ടെന്നൊരു ഇടിവെട്ടി! കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. അന്ന് മഹാന് കുളി നിര്‍ബന്ധമായിരുന്നെങ്കിലും എന്തോ അതങ്ങ് പാടേ മറന്നുപോയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതും മറ്റുള്ളവരെ പറ്റി വേണ്ടാധീനങ്ങള്‍ ചിന്തിക്കുന്നതും. പശ്ചാതാപവിവശനായ മഹാന്‍ എല്ലാം പൊരുത്തപ്പെടീച്ചു.

💥 ഇനി ജുനൈദുല്‍ ബഗ്ദാദി (ഖ:സി)യുടെ കഥ പറയാം. പട്ടണത്തിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരാള്‍ കണ്ണിലുടക്കി. ആള്‍ പിച്ച യാചിക്കുകയാണ്, കാണുന്നവരോടെല്ലാം. ഛെ! ഛെ!! ഇതെല്ലാം എന്ത് താണ ഏര്‍പ്പാട്, മഹാനോരുടെ മനസ്സില്‍ ഒരു മാന്തല്‍. അന്നന്തിയുറങ്ങുമ്പോഴാണ് ഒരാള്‍ ഒരു വമ്പന്‍ തളികയുമായി വരുന്നത്. ഈ യാചകനാണ് തളികയിലുള്ളത്.

”ഉം, തിന്ന്, തിന്ന്…” കല്പനയും..

ഉറക്കം ഞെട്ടി. ചില്ലറക്കാരനല്ലല്ലോ, ജുനൈദ് (റ) വിന്ന് കിനാവിന്റെ പൊരുള്‍ പിടികിട്ടി. പിറ്റേന്ന് ആളെയും അന്വേഷിച്ച് മഹാന്‍ പട്ടണത്തിലലഞ്ഞു. മുന്‍പരിചയമില്ലാത്ത ഒരാളുണ്ട് പേരുവിളിച്ച് പറയുന്നു: ”ജുനൈദേ, പൊയ്‌ക്കോ, ശ്രദ്ധിച്ചോളണേ..”

മഹാന്മാരുടെ ജീവിതത്തില്‍ അരുതാത്തതൊന്നും വരുമെന്ന് പറഞ്ഞാല്‍, ഒരാളെ പറ്റിയുള്ള കേട്ടുവിചാരം പോലും സംഭവിക്കരുതാത്തത് കൊണ്ട്, അവര്‍ക്ക് അപ്പപ്പോഴുള്ള നിവാരണ നിമിത്തങ്ങള്‍ അഭൗമ മാര്‍ഗേണ വന്നെത്തുന്നു. പക്ഷെ സാധാരണക്കാരന്റെ കാര്യം അങ്ങനെയല്ലല്ലോ. നാം ബാഹ്യമായി അരുതാക്കര്‍മങ്ങളില്‍ മുങ്ങിക്കുളിച്ചാല്‍ തന്നെ നമുക്കൊന്നും സംഭവിക്കുന്നില്ല.

✅ നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)“

✅ എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മി‌അറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)

❓നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ ..

പരദൂഷണം നാക്കുകൊണ്ടുള്ള തിന്മയാണെങ്കില്‍ അതിന്റെ ഹൃദയ ഭാഷയിലുള്ള സോഫ്റ്റ് കോപ്പികളാണ് മനസ്സുകൊണ്ടുള്ള ദുര്‍വിചാരങ്ങള്‍. ഉള്ളുകള്ളികള്‍ കാര്യമായി അറിയാതെ നിങ്ങള്‍ പലരെ പറ്റിയും തെറ്റിദ്ധരിച്ചത്, നിങ്ങളെ പറ്റി പലരും ദോഷവിചാരം വെച്ചുപുലര്‍ത്തിയത് നിങ്ങള്‍ക്കും അനുഭവമുണ്ടാവാം.

❗മൂന്നാല് കൊല്ലം മുമ്പ് സ്ഥാപനത്തിന്റെ ഒരു കലണ്ടര്‍ വില്‍ക്കാന്‍ പോയപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ അനുഭവം നിങ്ങളുമായി പങ്കുവെക്കാം. അതവനിഷ്ടപ്പെടുമോ എന്ന കാര്യം എനിക്കുറപ്പില്ല.

മാട്ടൂലിനടുത്തുള്ള പുതിയങ്ങാടി ഭാഗത്താണ് അവന്‍ കലണ്ടര്‍ കറക്കത്തിന് തെരഞ്ഞെടുത്തത്. പത്ത് രൂപക്കാണ് കലണ്ടര്‍ വില്‍ക്കേണ്ടത്. അതിലധികം കിട്ടുന്നത് സംഭാവനയായി വകയിരുത്തണം. കിട്ടുന്നതിന്റെ നാലിലൊന്ന് യാത്ര ചെലവിലേക്ക് വിനിയോഗിക്കാം. ഇതാണ് വ്യവസ്ഥ. അധികം വീട്ടില്‍ നിന്നും ഇരുപതാണ് കിട്ടുന്നത്. ചിലപ്പോള്‍ അമ്പതും അപൂര്‍വ്വമായി നൂറും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ വയസ്സായി കവിളൊട്ടിയ ഒരാള്‍. തകര്‍ന്ന് വീഴാറായ ഒരു ഭീമന്‍ തറവാട്. അവരോട് ഇരിക്കാന്‍ പറഞ്ഞ് ആള്‍ അരയിലെ പച്ചബെല്‍റ്റില്‍ നിന്ന് മടക്കിച്ചുരുട്ടി ദിനേശ് ബീഡി പോലെയാക്കിയ ഒരു അമ്പതുരൂപ എടുത്തു.

”മക്കളേ, നാല്‍പത് രൂപാ ചില്ലറ തര്വോ?”
അന്നേരം ആ സുഹൃത്തിന്റെ മനസ്സില്‍ ഒരു അസ്വസ്ഥത രൂപപ്പെട്ടുവത്രെ! ”ഉം, ചില്ലറയാക്കാന്‍ നില്‍ക്കുന്നു, അതിങ്ങ് തന്നാ പോരെ കിളവന്?”
കെട്ടുകണക്കിന് പത്തുരൂപകള്‍ ഉണ്ടായിട്ടും ചില്ലറയില്ലെന്ന് കള്ളം പറഞ്ഞു.

അയാള്‍ എണീറ്റു മുറ്റത്തേക്കിറങ്ങി. നടക്കുമ്പോള്‍ അയാള്‍ എക്കിക്കുകയും ഏന്തുകയും ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ റോഡുവരെ ഞെക്കി ഞെരങ്ങി നടന്നു നീങ്ങുമ്പോള്‍, എന്റെ സുഹൃത്തിന്റെ മനസ്സിലുണ്ടായ ചിന്തകള്‍ കേള്‍ക്കണോ നിങ്ങള്‍ക്ക്.

”മങ്കുഴിയിലേക്ക് കാല് നീട്ടിക്കിടക്കുന്ന കാക്കാ, ഇതെവിട്‌ത്തേക്കാ, തങ്കരിച്ച് വെക്ക്ന്ന്…. ഇത്രയും കഷ്ടപ്പെട്ടിട്ട് ചില്ലറായാക്കാന്‍ പോവേണ്ട കാര്യമുണ്ടോ.? അതിങ്ങ് തന്നാ പോരെ….”
ജംഗ്ഷനിലെ പെട്ടിക്കടയില്‍ നിന്ന് ചില്ലറയാക്കി ചിരിച്ച്‌കൊണ്ട് കാക്ക വരികയാണ്. പത്തുരൂപ വെച്ച് നീട്ടിയപ്പോള്‍, അമര്‍ഷത്തിന്റെ ഒരു പീരങ്കിപോലെയാക്കി അവന്‍ കലണ്ടര്‍ ചുരുട്ടിക്കൊടുത്തു.

”മക്കള് വെയ്‌ലത്ത് നടന്ന് ക്ഷീണിക്കല്ലേ..” ചായ കുടിച്ചോ എന്ന് പറഞ്ഞ് നേരെ ഇരുപതുകളുടെ രണ്ട് ചുരുട്ടുകള്‍ അവരുടെ പോക്കറ്റുകളില്‍ ഇറുക്കി വെച്ചുകൊടുത്തു. അപ്പോഴേക്കും പ്രായം ചെന്ന ഒരുമ്മ അകത്തുനിന്ന് കുടിക്കാനുമായെത്തി. ഉപ്പിട്ടിളക്കിയ ചൂടു കഞ്ഞി വെള്ളം.

നല്ല ചൂടില്‍ നല്ലോണം ചൂടുവെള്ളം കുടിച്ച ചങ്ങാതി, മുറ്റത്തെ പൈപ്പില്‍ ചെന്ന് കുറേ നേരം മുഖം കഴുകി. കണ്ണുനീര്‍ കുത്തിയൊഴുകുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു നേരമേറെയെടുത്തുള്ള ആ മുഖം കഴുക്..

🔰 നമുക്ക് മറ്റുള്ളവരെ പറ്റി മോശം കരുതാന്‍ ഏറെയൊന്നും വേണ്ട. നമ്മുടെ മനസ്സിന്റെ ഒരു വെമ്പലാണത്. ആളിന്റെ നന്മകളിലേക്ക് നമ്മുടെ മനസ്സ് അവ്വിധം വെമ്പുകയില്ല. അതേസമയം കുറ്റാരോപിതനായ ഒരാളെ കാണുവാനോ, ആളുകള്‍ അടക്കം പറയുന്ന ഒരാളിന്റെ ഉള്ളുകള്ളികള്‍ ചൂഴ്ന്ന് കണ്ടെത്തുവാനോ ഒക്കെ നമുക്ക് അതിവിരുതായിരിക്കും.

❗വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.

തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ.

🌹أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

🌹സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും🌹

🌹സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും🌹


🖊 ഇസ്ലാമിക പഞ്ചസ്തംബങ്ങളിലെ മഹത്തായ ഒരു ആരാധനാ കര്‍മ്മമാണ് നോമ്പ്. നോമ്പിന്‍റെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവും മഹത്തരമാണ്.റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്

🖊നബി (സ പറഞ്ഞു: സ്വര്‍ഗത്തിനുറയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേകകവാടമുണ്ട്.നോമ്പനുഷ്ഠിക്കുന്നവരല്ലാതെമറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍)ചോദിക്കപ്പെടും.നോമ്പനുഷ്ഠിച്ചവരെവിടെ?തല്‍സമയം അവര്‍ ആ കവാടത്തിലൂടെസ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആകവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്‌ലിം 2/808)

🖊 നബി (സ)യില്‍ നിന്ന് നിവേദനം: ഒരുദിവസം വല്ലവനും അല്ലാഹുവിന്വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹുഅവനെ നരകത്തില്‍ നിന്നും എഴുപതുവര്‍ഷത്തെ വഴിദൂരത്തേക്ക്മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)

🖊 ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍, മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ ഈ സമുദായത്തെ നശിപ്പിക്കുകയില്ല.’ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളില്‍ (പൗര്‍ണമിദിനങ്ങള്‍-അയ്യാമുല്‍ ബീദ്) നോമ്പനുഷ്ഠിക്കാം. അതേപോലെ 28,29,30 ദിനങ്ങളിലും നോമ്പുനോല്‍ക്കാവുന്നതാണ്. അതേപോലെ ഓരോ മാസത്തിന്റെയും ആദ്യത്തിലും മധ്യത്തിലും അവസാനത്തിലുമുള്ള ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണ്.

💥 എന്നാല്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. റമദാനിലല്ലാതെ വെള്ളിയാഴ്ചകളില്‍ നോമ്പനുഷ്ഠിക്കരുത്.

🖊 നോമ്പുകാരനുവേണ്ടി പരലോകത്ത് നോമ്പ് ശുപാര്‍ശക്കാരനായി വരുന്നതാണ്. സ്വര്‍ഗ്ഗ പ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവര്‍ത്തനം അറിയിച്ചുതരണം എന്ന് പറഞ്ഞ അനുചരനോട് പ്രവാചക തിരുമേനി പറഞ്ഞു: “നീ നോമ്പനുഷ്ടിക്കുക, കാരണം അതിന് തുല്ല്യമായി ഒന്നും തന്നെയില്ല’. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുത്ത് കസ്തൂരിപോലെ പരിമളമുളളതാണ്. ഇത്തരം നിരവധി ശ്രേഷ്ടതകള്‍ നേടണമെങ്കില്‍ റമളാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്ക് പുറമെ സുന്നത്തായ നോമ്പുകളും അനുഷ്ടിക്കേണ്ടതുണ്ട് .

✒ അല്ലാഹുവിന്റെ ദൂതര്‍ ചോദിച്ചു: നിങ്ങളില്‍ആരാണ് ഇന്ന് നോമ്പുകാരനായിട്ടുളളത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് മയ്യിത്തിനെ അനുഗമിച്ചത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹം ചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് ഒരു സാധുവിനെ ഭക്ഷിപ്പിച്ചത്?അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു നിങ്ങളില്‍നിന്ന് ആരാണ് ഇന്ന് ഒരുരോഗിയെ സμര്‍ശിച്ചത്? അബൂബക്കര്‍പറഞ്ഞു: ഞാന്‍.
അപ്പോള്‍ അല്ലാഹുവിന്റെദൂതര്‍ പറഞ്ഞു: ഒരു മനുഷ്യനില്‍ ഇവകള്‍ഒരുമിച്ച് കൂടിയാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍പ്രവേശിക്കാതിരിക്കുകയില്ല” (മുസ്ലിം )

🔮 നിയ്യത്തിന്റെ സമയം

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത്ചെയ്താല്‍ മതിയാകും. ഇതിന്ഉപോല്‍ബലകമായി ഉദ്ധരിക്കുന്നഹദീസ് ആയിശ (റ) യില്‍ നിന്നുനിവേദനം ചെയ്യപ്പെടുന്നതാണ്. ഒരുദിനം റസൂലുല്ലാഹി (സ) എന്നെസമീപിച്ച് വല്ലതും ‘ക്ഷിക്കാനുണേ്ടാഎന്ന് അന്വേഷിച്ചു. ഞാന്‍ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന്പ്രസ്താവിച്ചു.

ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന്പ്രത്യേകം നിയ്യത്തില്‍നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബലമതം.

🖊 നബി (സ്വ) അരുൾ ചെയ്തു: ‘തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് നിങ്ങളുടെ കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുക. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അവങ്കലേക്ക് ഉയർത്തപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’ (തിർമ്മിദി).

ആഇശാ ബീവി പറയുന്നു: ‘നബി (സ്വ) എല്ലാ തിങ്കളാഴ്‌ചയിലേയു വ്യാഴാഴ്‌ചയിലേയും നോമ്പ് നോൽക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ടായിരുന്നു’. നാം ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങൾ വ്യാഴാഴ്‌ച യും വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളി. ചെയ്ത കാര്യങ്ങൾ തിങ്കളാഴ്‌ചയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടും (ഇആനത്ത്).


✒ അല്ലാഹു തആലാ പറയുന്നു: ‘നോമ്പുകാർക്കും നോമ്പുകാരികൾക്കും അല്ലാഹുവിന്റെ പൊരുത്തവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു’ (സുറത്തുൽ അഹ്സാബ്).

അല്ലാഹു തആലാ സ്വർഗത്തിൽ വെച്ച് പറയും: ‘നിങ്ങൾ ദുനിയാവിൽ വെച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുത്തതിനാൽ ഇപ്പോൾ നിങ്ങൾ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യുവീൻ’ (സൂറത്തുൽ ഹാഖ്ഖഃ).

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിച്ചാൽ അവന്റെ മുഖം നരകത്തിൽ നിന്നും നാൽപത് വർഷത്തെ വഴി ദൂരത്തേക്ക് അല്ലാഹു അകറ്റി നിർത്തും. (ബുഖാരി, മുസ്ലിം)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

🌹ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍🌹

🌹ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍🌹



💥നിസ്‌കാരങ്ങളുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും മഹത്വമുള്ള ഒന്നാണ് ജുമുഅ നിസ്‌കാരം. സ്ത്രീ, അടിമ, കുട്ടി, രോഗി എന്നിവര്‍ക്കൊന്നും ജുമുഅ നിര്‍ബന്ധമില്ല. അതേസമയം അവര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതും അന്നത്തെ ളുഹ്ര്‍ പിന്നെ നിസ്‌കരിക്കുകയും വേണ്ട. സ്ത്രീകള്‍ മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും സമയമായാല്‍ ഉടനെ ദുഹ്ര്‍ നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. നാട്ടിലെ ജുമുഅ അവസാനിക്കാന്‍ വേണ്ടി ളുഹ്‌റിനെ പിന്തിക്കേണ്ടതില്ല.

ജുമുഅഃ സാധുവാകണമെങ്കില്‍ ആദ്യത്തെ റക്അത്ത് ജമാഅത്തോടെ  തന്നെ സംഭവിക്കണം. മസ്ബൂഖ് രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ ഇമാമിനെ എത്തിച്ചാല്‍ ഒന്നാം റക്അത്തില്‍ ജമാഅത്ത് ലഭിച്ചല്ലോ. ഇമാമിന്റെ അത്തഹിയ്യാത്തില്‍ തുടര്‍ന്നാല്‍ ജുമുഅയുടെ നിയ്യത്തോടെ ദുഹ്ര്‍ നിസ്‌കരിക്കണം.

ജുമുഅയുടെ നിയ്യത്ത് ചെയ്യണം എന്ന് പറയാന്‍ കാരണം ഇമാമിനോട് നിയ്യത്തില്‍ യോജിക്കാനാണ്. മാത്രമല്ല, ഇമാം ഏതെങ്കിലും ഫര്‍ദ് ഒഴിവാക്കിയത് പിന്നീട് ഓര്‍മ വന്നാല്‍ ഇമാം ഒരു റക്അത്ത് കൂടി നിസ്‌കരിച്ചാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅഃ തന്നെ ലഭിക്കുമല്ലോ.

ജുമുഅ നിസ്‌കരിക്കുന്ന ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിന്റെ സലാം വരെ ഇമാമിനെ പിന്‍പ്പറ്റണം. ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട റക്അത്ത് നിസ്‌കരിക്കുന്ന മസ്ബൂഖിനെ മറ്റൊരാള്‍ വന്ന് തുടരുകയും അങ്ങനെ അവന് ഈ മസ്ബൂഖിന്റെ കൂടെ ഒരു റക്അത്ത് ലഭിക്കുകയും ചെയ്താല്‍ അവനും ജുമുഅ ലഭിക്കും. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്ബൂഖിനെ തുടര്‍ന്നയാള്‍ തുടര്‍ച്ച മുറിഞ്ഞ ശേഷം അടുത്ത റക്അത്തിലേക്കു ഉയര്‍ന്നപ്പോള്‍ മറ്റൊരാള്‍ വന്നു തുടര്‍ന്നു. അവനും ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചാല്‍ ജുമുഅ ലഭിക്കും. ഇങ്ങനെ അസ്ര്‍ വരെ ഓരോര്‍ത്തര്‍ വന്നു തുടര്‍ന്നാലും എല്ലാവര്‍ക്കും ജുമുഅ ലഭിക്കും. (ഇആനത്ത് 2/55)

ഇമാമിനെ കൂടാതെ നാല്‍പത് പേരുളള ജുമുഅ നിസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ ഇമാമിന്റെ വുദു മുറിഞ്ഞാലും മഅ്മൂമുകളുടെ ജുമുഅ നഷ്ടപ്പെടില്ല. അവര്‍ക്ക് ജുമുഅ പൂര്‍ത്തിയാക്കാം. കാരണം, ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചിട്ടുണ്ടല്ലോ. നാല്‍പത് പേരുടെ ജുമുഅ സാധുവാകല്‍ നിര്‍ബന്ധമാണ്. നാല്‍പതില്‍ ഒരാളുടേത് ബാത്വിലായാല്‍ എല്ലാവരുടേതും നഷ്ടപ്പെടും. (ഇആനത്ത് 2/54)

കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവരുടെ ജുമുഅ സ്വഹീഹാകുമെങ്കിലും അവരെ നാല്‍പത്  എണ്ണത്തില്‍ പരിഗണിക്കില്ല. അവരെ കൂടാതെ തന്നെ നാല്‍പത് തികയണം. ഇതാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബിലും നാല്‍പത് പേര്‍ വേണം. നാലുപേര്‍ ഉണ്ടായാല്‍ തന്നെ ജുമുഅ സാധുവാകും എന്നാണ് ഹനഫീ മദ്ഹബ്. പന്ത്രണ്ട് പേര്‍ വേണമെന്നാണ് ഇമാം മാലികി(റ)ന്റെ ഒരഭിപ്രായം. (ഖല്‍യൂബി 1/274, ഇആനത്ത് 2/55)

കാരണം കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഇമാം ജമുഅയില്‍ നിന്നും സലാം വീട്ടുന്നതുവരെ ജുമുഅയില്‍ പങ്കെടുക്കാത്തവന്റെ ദുഹ്ര്‍ സാധുവാകില്ല. രോഗം കാരണം ജുമുഅക്ക് പോകാതെ ദുഹ്ര്‍ നിസ്‌കരിച്ച ശേഷം ജുമുഅയുടെ മുമ്പ് തന്നെ രോഗം സുഖപ്പെട്ടുവെങ്കിലും ജുമുഅ നിര്‍ബന്ധമില്ല. എങ്കിലും ജുമുഅ നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (ഇആനത്ത് 2/62)

*🌹أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ *
പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ

തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ


💥വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.

കരുതൽ എന്നാണ് തയ്യമ്മും എന്ന വാക്കിന്റെ അർഥം . ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണുപയോഗിക്കുക എന്നതാണ് തയമ്മുമിന്റെ ശറഈയ അർഥം . നബി (സ) യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ സവിശേഷതയാണിത് . മുൻ സമുദായങ്ങൾക്ക്‌ തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല (തുഹ്ഫ 1/324)

ഹിജ്റാ നാലാം വർഷത്തിലാണ് തയമ്മും നിർബന്ധമാക്കപ്പെട്ടത്

യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.

🖊അല്ലാഹു തആലാ പറയുന്നു : നിങ്ങൾക്ക് ശുദ്ധീകരിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക (മാഇദഃ 6 )

🖊ശുദ്ധീകരിക്കാൻ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക , എന്നിട്ടു മുഖവും രണ്ടു കൈകളും തടവുക (നിസാ : ൪൩)

✒നബി (സ) തങ്ങൾ പറഞ്ഞു : ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി (ഇമാം അഹ്മദ് റഹ്)

വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.

💥 തയമ്മുമിന്റെ നിബന്ധനകള്‍

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു തയമ്മും കൊണ്ട് ഒരൊറ്റ ഫര്‍ള് നിസ്‌കാരം മാത്രമേ നിസ്‌കരിക്കാവൂ എന്നത് നബി ചര്യയാണ്. (ദാറഖുത്‌നി-1/ ദാറുല്‍ മഹാസിന്‍ 188)

1. വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.

(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)

2. തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.

3. തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്. വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല.  അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.

4. നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.

5. ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.

ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല.  ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം.  ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.

6. മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം (മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)

💥 തയമ്മുമിനുള്ള മൂന്നു കാരണങ്ങൾ

1 . വെള്ളം ഇല്ലാതിരിക്കാൻ

2 . കൊല്ലൽ നിഷിദ്ധമായ ജീവികളുടെ ജീവികളുടെ ദാഹശമനത്തിനു വെള്ളം ആവശ്യമായി വരൽ

3 . വെള്ളം ഉപയോഗിക്കുന്നത് മൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക , സുഖം പ്രാപിക്കാൻ താമസം നേരിടുക , വെള്ളം ഉപയോഗം മൂലം പ്രത്യക്ഷാവയവങ്ങളിൽ വികൃതമായ പാടുകൾ ഉണ്ടാകുക തുടങ്ങിയ കാരണങ്ങളാണ് .

ഈ മൂന്നു കാരണങ്ങൾ ഉണ്ടായാൽ ചെറിയ അശുദ്ധി ഉള്ളവരും , വലിയ അശുദ്ധി ഉള്ളവരും വുളൂ , കുളി എന്നിവയ്ക്ക് പകരം തയമ്മം ചെയ്യണം (തുഹ്ഫ 1/325)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ഉറക്കിന്റെ മര്യാദകൾ

 ഉറക്കിന്റെ മര്യാദകൾ



💥 ശരീരത്തെ മയക്കിക്കിടത്തി ആത്മാവ് സ്വതന്ത്രമായി സഞ്ചരിക്കുന്ന സമയമാണ് ഉറക്കം. പൂർണ വിശ്രമം ശരീരത്തിന് ലഭിക്കാൻ നാഥൻ സംവിധാനിച്ച പ്രകൃതമാണിത്. ഉറക്കം മരണത്തിന്റെ സഹോദരനാണെന്ന് പ്രമാണങ്ങൾ പറയുന്നതിന്റെ താൽപര്യവുമിതാണ് (ശറഹു സുനനുബ്‌നുമാജ 291/5).

💥 ഉറക്കമുണർന്ന ശേഷം ചൊല്ലാൻ നിർദേശിക്കപ്പെട്ട ദിക്‌റും ഇത്തരമൊരു അർത്ഥ സാരത്തിലേക്ക് സൂചന നൽകുന്നുണ്ട്. സുമർ അധ്യായത്തിന്റെ നാൽപത്തി രണ്ടാം വചനത്തിന്റെ ആശയം ഇങ്ങനെ: അല്ലാഹു ഓരോ ശരീരത്തെയും അവയുടെ മരണ സമയത്ത് മരിപ്പിക്കുന്നു. ഉറക്കിൽ മരിക്കാത്ത ശരീരങ്ങളേയും, ഉറക്കിൽ മരണം കണക്കാക്കിയ ശരീരങ്ങളുടെ ആത്മാക്കളെ അല്ലാഹു പിടിച്ച് വെക്കുന്നു. അല്ലാത്തവയെ നിശ്ചിത സമയത്തേക്ക് അഴിച്ച് വിടുന്നു.

ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി എഴുതി: മനുഷ്യാത്മാവ് ശരീരവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ അതിന്റെ പ്രതിഫലനം ശരീരാവയവങ്ങളിൽ മുഴുവൻ പ്രകടമാവുന്നു. ഇത് ജീവാവസ്ഥയാണ്. മരണത്തിൽ ആന്തരികവും ബാഹ്യവുമായ മുഴുബന്ധവും ആത്മാവ് ഉപേക്ഷിക്കുന്നു. ഉറക്ക് സമയത്ത് ബാഹ്യമായി ആത്മാവ് മാറിനിൽക്കുകയും ആന്തരികമായ ഒരു ബന്ധം ശരീരവുമായി നിലനിർത്തുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ മരണവും ഉറക്കവും ഒരു വർഗത്തിൽപ്പെട്ടതാണെന്ന് ബോധ്യപ്പെടും (റാസി 267/13).

🍀 രാത്രിയിൽ ഉറങ്ങാനൊരുങ്ങുമ്പോൾ പാലിക്കേണ്ട മര്യാദകളും അച്ചടക്കവും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ജാബിർ(റ)വിൽ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, വാതിലുകൾ അടച്ചിടുക, വിളക്കുകൾ അണക്കുക, കത്തിച്ച് വച്ച തിരി എലി കടിച്ച് കൊണ്ടുവന്ന് വീട് കത്തിപ്പോവാൻ ഇട വരും (ബുഖാരി 6295, മുസ്‌ലിം 2012).

അബൂമൂസാ(റ) പറയുന്നു: മദീനയിലെ ഒരു വീട് രാത്രിയിൽ കത്തിയെരിഞ്ഞ വിവരം തിരുനബി(സ്വ) അറിഞ്ഞു. അവിടുന്ന് പറഞ്ഞു: തീ നിങ്ങളുടെ ശത്രുവാണ്. ഉറങ്ങാനൊരുങ്ങുമ്പോൾ തീ അണക്കുക (ബുഖാരി 6294, മുസ്‌ലിം 2016).

ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ വാതിൽ അടച്ചിടുക, അല്ലാഹുവിന്റെ പേര് പറയുകയും ചെയ്യുക, അടക്കപ്പെട്ട വാതിൽ പിശാച് തുറക്കുകയില്ല (മുസ്‌ലിം 2012).

💥 ഇബ്‌നു ദഖീഖുൽ ഈദ് എഴുതുന്നു. വാതിൽ അടച്ചിടണമെന്ന് പറഞ്ഞതിൽ ഭൗതികവും മതപരമായുമുള്ള നിരവധി നന്മകളുണ്ട്. ശരീരത്തിനെയും സമ്പത്തിനെയും സംരക്ഷിക്കുക എന്നതാണ് ഭൗതിക നന്മ. മനുഷ്യനുമായി പിശാച് കൂടിക്കലരുന്നത് തടയാനും വാതിൽ അടച്ചിടുന്നത് സഹായകമാണ്. പിശാച് അടച്ചിട്ട വാതിലിലൂടെ കടക്കുകയില്ല എന്ന് തിരുനബി(സ്വ) പറഞ്ഞതിന്റെ താൽപര്യം അതാണ്. നുബുവ്വത്തിന്റെ വഴിക്കല്ലാതെ ഇക്കാര്യങ്ങളൊന്നും ബോധ്യപ്പെടുകയില്ല (ഫത്ഹുൽ ബാരി 11/87).

✔ അടുത്ത കാലത്ത് നാടൊട്ടുക്കും ഭീതി പടർത്തിയ നിപയും മലമ്പനി, എലിപ്പനിയടക്കമുള്ള പകർച്ച പനികളും വയറിളക്കം, അതിസാരം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും നമ്മുടെ നാടിനെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. ഭക്ഷണ സാധനങ്ങളിലും പാത്രങ്ങളിലും വന്നുപെടുന്ന അണുക്കളാണ് ഇവയുടെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ളവ കണ്ടെത്തുകയുണ്ടായി. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധ നിർദേശമാണ് തിരുനബി(സ്വ) പറഞ്ഞത്.

📒 ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, പാനപാത്രങ്ങൾ കെട്ടിവെക്കുക, വർഷത്തിലെ ഒരു രാത്രിയിൽ മാറാവ്യാധി രോഗങ്ങൾ ഇറങ്ങും. മൂടിവെക്കാത്ത ഭക്ഷണപാത്രങ്ങളിലും കെട്ടിവെക്കാത്ത പാനപാത്രങ്ങളിലുമെല്ലാം അവ ചെന്നെത്തും (മുസ്‌ലിം 2014).

🖊 ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് ചെയ്യണമെന്ന് പ്രത്യേകം നിർദേശിക്കപ്പെട്ട സുന്നത്താണ്. ബറാഉബ്‌നു ആസ്വിബിൽ(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നീ കിടപ്പറയിൽ ചെന്നാൽ നിസ്‌കാരത്തിന് വുളൂഅ് ചെയ്യുന്നത് പ്രകാരം വുളൂഅ് ചെയ്യുക. ഈ ഹദീസിൽ തുടർന്ന് പറയുന്നത് വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കണമെന്നാണ്. ശാരീരികമായും ആരോഗ്യപരമായും നിരവധി ഗുണഫലങ്ങൾ ഇതിലുണ്ട്. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും രക്തം സഞ്ചരിക്കാനും അനായാസം ശ്വാസം വലിക്കാനും പുറത്ത് വിടാനുമെല്ലാം വലത് ഭാഗത്തേക്കുള്ള കിടത്തം സഹായകമാവുന്നു. ഇടത് ഭാഗത്തേക്കോ മലർന്നോ കമിഴ്‌ന്നോ കിടന്നാൽ ലഭിക്കാത്ത നിരവധി ഗുണഫലങ്ങൾ വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങുന്നത് മൂലം ലഭിക്കും.

✒ ഉയരമുള്ള തലയിണയിൽ തല വച്ചുറങ്ങുമ്പോൾ നെറ്റി, തല, തലച്ചോർ തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാം രക്തസഞ്ചാരം കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ചെറിയ തലയിണയോ വലതുകൈ കവിളിൽ വച്ചോ ഉറങ്ങുന്ന നബിയുടെ ശീലത്തിൽ വലിയ പാഠമുണ്ടെന്നാണ് ആധുനികർ കണ്ടെത്തുന്നത്. ആമാശയ രോഗവുമായി ബന്ധപ്പെട്ട് ചികിത്സക്കെത്തിയ രോഗികളിൽ 95% പേരോടും വലതു ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങാൻ നിർദേശിക്കുന്നവരാണ് ആധുനിക ഡോക്ടർമാരിൽ ഏറെ പേരുമെന്നും പുതിയ പഠനങ്ങൾ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

🌷അബൂഹുറൈറ(റ) വിൽ നിന്ന്. നബി(സ്വ) കമിഴ്ന്ന് കിടന്നുറങ്ങുന്ന ഒരാളെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: ഈ കിടത്തം അല്ലാഹു ഇഷ്ടപ്പെടുകയില്ല (ബുഖാരി 6311).

📓 സൂറത്തുൽ ഇഖ്‌ലാസ്വ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയാണ് നിർദേശിക്കപ്പെട്ട സൂറത്തുകൾ. ആഇശ ബീവിയിൽ നിന്ന് റിപ്പോർട്ട്. തിരുനബി(സ്വ) എല്ലാ രാത്രിയിലും രണ്ടുകൈയ്യും കൂട്ടിപ്പിടിച്ച് ഖുൽ ഹുവല്ലാഹു അഹദ്…, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്…, ഖുൽ അഊദു ബി റബ്ബിന്നാസ്… എന്നീ സൂറത്തുകൾ ഓതിയ ശേഷം ശരീരത്തിൽ നിന്ന് സാധ്യമായ സ്ഥലത്തെല്ലാം തടവും. തലയിലും മുഖത്തുമാണ് ആദ്യം തടവുക. ഇങ്ങനെ മൂന്ന് പ്രാവശ്യം എല്ലാ രാത്രിയിലും ചെയ്യാറുണ്ട് (ബുഖാരി 5017).

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹

തവസ്സുൽ സമൂഹികതയുടെ തേട്ടം

🍃🤲🏼  തവസ്സുൽ  🤲🏼🍃
 സമൂഹികതയുടെ തേട്ടം



    ✍🏼ഇസ്ലാം സ്നേഹത്തിന്റേയും ഇണക്കത്തിന്റേയും മതമാണ്. പരസ്പരം ചേര്‍ന്നിരിക്കാനും ഹൃദയം പങ്കുവെയ്ക്കാനും അത് മനുഷ്യനോട് ആവശ്യപ്പെടുന്നു. അകറ്റിപ്പിടിക്കല്‍ നയങ്ങളുമായി ഇസ്ലാം എന്നും കലാപം കൂട്ടിയിട്ടേയുള്ളൂ. സങ്കുചിതത്വങ്ങളുമായി രാജിയാവാന്‍ അതൊരിക്കലും തയ്യാറായിട്ടില്ല...

 ഉപഭോഗ സംസ്കാരത്തിന്റെ സകലമാന ചേരുവകകളോടും പൊരുതുന്നുവെന്നതാണ്  ലോക സംസ്കാരങ്ങളില്‍ ഇസ്ലാമിനെ വേറിട്ടു നിര്‍ത്തുന്ന ഒരു ഘടകം. വിധേയപ്പെടുവാനും സ്വയം ചെറുതാകുവാനും അത് മാനവരാശിയെ പഠിപ്പിച്ചു. ‘ഞാന്‍‘ എന്ന് കൊഴുത്ത അക്ഷരങ്ങളില്‍ മനസ്സുകളില്‍ കൊത്തിവെച്ചവര്‍ക്ക് വിധേയപ്പെടുവാനും വികാരങ്ങള്‍ പങ്കുവെക്കാനും കഴിയില്ല. അവര്‍ അവരവരുടെ സ്വകാര്യമായ നിഷ്ഠകളും ഇസ്തിരിയിട്ട ഉപചാരങ്ങളും സ്വകാര്യമുറിയിലിട്ട് അടച്ച് ഭദ്രമാക്കിയ ദൈവവുമായി എന്നും ജീവിതം തള്ളിനീക്കും. കൊട്ടിയടച്ച് സാക്ഷയിട്ട അവരുടെ മനസ്സുകള്‍ ആര്‍ക്ക്   വേണ്ടിയും തുറക്കപ്പെടില്ല...

 ഞാന്‍, എന്റെ ആരാധനകള്‍, എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ ദൈവം, എന്റെ അഭിലാഷങ്ങള്‍, എന്റെ നേട്ടങ്ങള്‍, എന്റെ ആവശ്യങ്ങള്‍ ഇതാണ് മനോഭാവം. ‘ഞാന്‍’ തടിച്ചുകൊഴുക്കുന്ന രീതിയാണിത്. എനിക്ക് ആരുടേയും ഒത്താശ വേണ്ട, ആരുടേയും ശിപാര്‍ശ വേണ്ട, കല്‍പ്പിക്കപ്പെട്ട അനുസരണത്തിന് തയ്യാറാണെങ്കിലും ആരെയും ഉള്ള് തുറന്ന് സ്നേഹിക്കുവാനോ ആദരിക്കുവാനോ ഞാന്‍ തയ്യാറല്ല. അവരുടെയൊന്നും അനുകമ്പയും സഹായവുമില്ലാതെ തന്നെ പടച്ചവന്റെ മുമ്പില്‍ രക്ഷപ്പെടാന്‍ മാത്രം ഞാന്‍ ആരാധനകള്‍ ചെയ്തിട്ടുണ്ട്. കല്‍പ്പിക്കപ്പെട്ടതെല്ലാം മുറപോലെ ചെയ്ത സ്ഥിതിക്ക് നീതിമാനായ ദൈവം സ്വര്‍ഗ്ഗമെന്ന എന്റെ അവകാശം ആരുടേയും ശിപാര്‍ശയൊന്നുമില്ലാതെ എനിക്ക് തന്നേ തീരൂ. മതയുക്തിവാദിയുടെ ഹുങ്കാരം വളര്‍ന്ന് വികസിക്കുന്നതിങ്ങനെയാണ്...

 ഇസ്ലാം എന്നാല്‍ വിധേയത്വം എന്നാണര്‍ത്ഥം. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുﷻവിനുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണം. ഇത് അതിന്റെ ഹൃദയഭാഷയില്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അല്ലാഹുﷻവിനെ അഗാധമായി സ്നേഹിക്കുകയും തദ്വാരാ അവന്റെ സ്നേഹത്തിനും പ്രത്യേകമായ പരിഗണനക്കും പാത്രീഭവിക്കുകയും ചെയ്തവരെക്കൂടി സ്നേഹിക്കുകയും ആദരിക്കുകയും അവര്‍ക്ക് വിധേയപ്പെടുകയും അവരുടെ തുണിക്കോന്തലകളില്‍ ഒട്ടിനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നത് വ്യാകരണങ്ങളുടെ ഒരു സങ്കീര്‍ണ്ണതയും തൊട്ടുതീണ്ടാത്ത അതി ലളിതമായ സത്യമാണ്. സ്നേഹമെന്തെന്നറിയാത്ത (സ്നേഹിക്കുവാന്‍ സ്നേഹമെന്തെന്ന് അറിയേണ്ടതില്ലല്ലോ). കൊച്ചുകുട്ടിക്കു പോലും ഈ സമവാക്യം ബോധ്യപ്പെടും...

  ഇഷ്ടദാസരോട് ചെയ്യുന്ന അടുപ്പവും വണക്കവും ആദരവും അല്ലാഹുﷻവോട് ചെയ്യുന്ന പരമമായ വണക്കമാണെന്നതും (ഇബദത്താണെന്നതും) ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ...
എന്നാല്‍, പടച്ചവന്റെ കഴിവുകള്‍ക്കും അവന്റെ കഴിവുകളുടെ പ്രധാന്യത്തിനും പരിധികളും പരിമിതികളും പറഞ്ഞുതന്ന മതപരിഷ്കരണവാദികള്‍, സ്നേഹത്തിനേയും ആദരവിനേയും മൈക്രോസ്കോപ്പുകള്‍ കൊണ്ട് അളക്കുകയും അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരോടുണ്ടാകേണ്ട സ്വാഭാവികമായ അടുപ്പത്തേയും വണക്കത്തേയും സ്നേഹത്തേയും വിധേയത്വത്തേയും അല്ലാഹുﷻവോടുള്ള വണക്കത്തിന്റെ കണക്കില്‍ എണ്ണുന്നതിന് പകരം അവന്റെ ശത്രുപക്ഷത്ത് സൃഷ്ടിക്കുകയും ചെയ്തു...

 അല്ലാഹുﷻവോട് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രവാചകന് അല്ലാഹുﷻവിന്റെ അടുക്കലുള്ള സ്ഥാനത്തെക്കൂടി മുന്‍നിര്‍ത്തി ചോദിച്ചു പോയാല്‍ അല്ലാഹു ﷻ കോപിക്കുമത്രേ..!
‘അങ്ങയുടെ പരിപാലകന്‍ അങ്ങയെ വെടിഞ്ഞിട്ടില്ല; വെറുത്തിട്ടുമില്ല(93 :3) അങ്ങയുടെ രക്ഷകന്‍ അങ്ങേക്ക് തൃപ്തിയാകുവോളം നല്‍കിക്കൊണ്ടിരിക്കും‘ 93:5). എന്ന് അരുളപ്പാട് ചെയ്ത അല്ലാഹുﷻ അവന്റെ ഇഷ്ടദാസന്റെ പേര് കേള്‍ക്കുമ്പോള്‍ കോപിക്കുമെന്നോ..?

 സ്നേഹിക്കാന്‍ ഒരുക്കമല്ലാത്ത ഈ ഭ്രാന്തമായ തത്വശാസ്ത്രത്തിന്റെ വക്താവായി അവര്‍ വദൂദും (സ്നേഹിക്കുന്നവന്‍) റഹീമു(കരുണ ചെയ്യുന്നവന്‍) മായ അല്ലാഹുﷻവിനെ മനസ്സിലാക്കിയോ?
അടച്ചുപൂട്ടിയ ഹൃദയത്തിന്റെ രോഷപ്രകടനമാണ് തവസ്സുലടക്കമുള്ള സാമ്പ്രദായിക മുസ്ലിം ശീലങ്ങള്‍ക്കെതിരെയുള്ള തീവ്രാക്രമണങ്ങളെന്നുള്ളതിന് ഇനിയും തെളിവുകളെന്തിന്? ഹബീബിനെ പറയുമ്പോള്‍ മഹ്ബൂബ് കോപിക്കുമെന്ന് പഠിപ്പിക്കുന്ന ഫിലോസഫിക്ക് ഹൃദയമുണ്ടോ? ധിഷണയുണ്ടോ? കണ്ണും കരളുമുണ്ടോ? വരട്ടു തത്ത്വശാസ്ത്രമെന്നൊക്കെ ഇതിനെയാണ് വിളിപ്പേരിടേണ്ടത്...

 അല്ലാഹുവേ..! നിന്റെ ഇഷ്ടദാസനായ മുഹമ്മദ് നബിﷺയെകൊണ്ട് ഞങ്ങളെ നീ രക്ഷിക്കേണമേ എന്ന പ്രാര്‍ത്ഥന കരളുപൊട്ടിയൊഴുകുമ്പോള്‍, അല്ലാഹുﷻവിന്റെ അടുക്കല്‍ തിരുനബിﷺക്കുള്ള സ്ഥാനവും ബഹുമാനവും സഹായവും തന്റെ ആവശ്യപൂര്‍ത്തീകരണത്തിന് നിമിത്തമായി ഭവിക്കുമെന്നാണ് ഒരു പാരമ്പര്യ ഇസ്ലാം മതവിശ്വാസി മനസ്സിലാക്കുന്നത്. തന്റെ കണ്ഠനാഡിയേക്കാള്‍ തൊട്ടടുത്തുണ്ടായിട്ടുപോലും താന്‍ അല്ലാഹുﷻവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത് തൊട്ടുകാണിച്ചുതന്നത് ആ നബിﷺയാണ്. ലക്ഷ്യം കണ്ടെത്തിയപ്പോള്‍ വഴികാട്ടിയെ മറക്കുന്ന ധിക്കാരം വിധേയത്വമുള്ള വിശ്വാസിക്ക് ഭൂഷണമല്ല. അവന്‍ ആ വഴികാട്ടിയുടെ കരം പിടിച്ചു കൊണ്ട് തന്നെ അല്ലാഹുﷻവുമായി മുഖാമുഖം സംസാരിക്കുന്നു. താഴ് മയോടെ...

 യുക്തി വാദി പറയുന്നത് ന്യായമാണ്. ‘വഴികാണിക്കുന്നതോടെ വഴികാട്ടിയുടെ ദൗത്യം അവസാനിച്ചു. ലക്ഷ്യം കണ്ടാല്‍ അയാള്‍ക്ക് അയാളുടെ വഴിക്ക് പോകാം. പിന്നെ അയാളുടെ കോന്തലയില്‍ തൂങ്ങേണ്ട കാര്യമില്ല. മധ്യസ്ഥന്റെ ആവശ്യമില്ല. അയാളുടെ ശിപാര്‍ശ വേണ്ട. തേടിയ വള്ളി അടുത്തുതന്നെയുണ്ട്. കണ്ഠനാഡിയേക്കാള്‍ അടുത്ത്. ഇനി ഇടങ്കോലിട്ട് സുയിപ്പുണ്ടാക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കല്‍പ്പിക്കാം, ഞാന്‍ അനുസരിക്കാം പട്ടാളചിട്ടയോടെ; പക്ഷേ, എന്റെ ഹൃദയം പറിച്ച് തരാന്‍ തയ്യാറല്ല. തരിമ്പും’ ഇതിന്റെ പേരാണ് ധിക്കാരം. പറയുന്നത് ന്യായമാണ്. പക്ഷേ, എല്ലാ ന്യായവും നീതിയല്ല...

 എന്നാല്‍ സൃഷ്ടാവിനോട് ബന്ധപ്പെടുന്ന വിഷയത്തില്‍ അവന്‍ തന്നെ ചില മാധ്യമങ്ങളെ വെച്ചിട്ടുണ്ടെന്ന് മതയുക്തിവാദികള്‍ സമ്മതിക്കേണ്ടിവരും. കണ്ഠനാഡിയേക്കാള്‍ അടുത്തുതന്നെ അല്ലാഹു ﷻ ഉണ്ടായിട്ടും അവനെ വണങ്ങാനും അവനോട് ചോദിക്കാനും പള്ളിയേയും കല്ലിനേയും (ഹജറുല്‍ അസ്വദ്) മിനാറിനേയും സംഘബലത്തേയും (ജമാഅത്ത്), പുണ്യസ്ഥലങ്ങളേയും (മക്ക), പുണ്യസമയങ്ങളേയും (ലൈലത്തുല്‍ ഖദ്ര്‍) പുണ്യ പുരുഷന്‍മാരേയും (പ്രവാചകന്മാരെ വിശ്വസിക്കുക, സ്നേഹിക്കുക, ആദരിക്കുക) നിഷ്ഠകളേയും ആചാരങ്ങളേയുമൊക്കെ മാധ്യമമാക്കാന്‍ (തവസ്സുല്‍ ചെയ്യാന്‍)  മതം നിയമുണ്ടാക്കിയത് എന്തിന് വേണ്ടിയായിരുന്നു..? ‘സൃഷ്ടിയും സൃഷ്ടാവും തമ്മില്‍ ഒരു വിളിയുടെ (പ്രാര്‍ത്ഥനയുടെ) ദൂരം മാത്രമേയുള്ളൂ. ഇടയില്‍ ഒരു പുണ്യപുരുഷനും ഇടമില്ല.’ എന്നാണെങ്കില്‍ പള്ളിയെ കൂട്ടിപ്പിടിക്കുന്നതിന്റെ സാംഗത്യമെന്ത്..?

 ദൈവത്തെ അംഗീകരിക്കുകയും മതത്തെ നിരാകരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ മനസ്സുകൊണ്ട് ദൈവത്തെ ധ്യാനിക്കുന്നു. ദൈവത്തിലേക്ക് എത്താന്‍ ആചാരങ്ങളുടേയും ഗോഷ്ഠികളുടേയും ചിഹ്നങ്ങളുടേയും ആവശ്യമില്ലെന്നാണ് വാദം. ദൈവം മനസ്സില്‍ തന്നെയുണ്ട്, പിന്നെന്തിന് പള്ളിയില്‍ പോകണം..? മാധ്യമങ്ങളുടെ ആവശ്യമില്ല. ദൈവവിശ്വാസത്തിന്റെ പുരോഗമനരൂപമാണിത്. ഇതേ തത്ത്വമാണ് മതപരിഷ്കരണ വാദികളും മുന്നോട്ട് വെച്ചത്. പ്രമാണങ്ങളുടെ ബലത്തിലല്ല, കേട്ടാല്‍ പെട്ടെന്ന് രസം തോന്നുന്ന സിദ്ധാന്തങ്ങളുടെ ഇമ്പം കൊണ്ടാണ് തവസ്സുലാദി കര്‍മ്മങ്ങളെ പരിഷ്കരണവാദം നേരിട്ടത്...

 ചുരുക്കത്തില്‍, പുരോഗമന ദൈവ വിശ്വാസം മതനിരാസത്തില്‍ കലാശിച്ചു. പുരോഗമനമതവിശ്വാസം മഹാന്മാരുടെ നിരാസത്തില്‍ കലാശിച്ചു.
അല്ലാഹുﷻവോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മഹാന്മാരെ ഇടയാളന്മാരാക്കരുതെന്ന് ഖുര്‍ആനോ ഹദീസോ പഠിപ്പിച്ചിട്ടില്ല. (വസീലയെ തേടണമെന്ന് പഠിപ്പിച്ചിട്ടുണ്ട് താനും. വിശദീകരണം വഴിയെ) എന്നിട്ടും തീവ്രവാദം തവസ്സുലിനെ എതിര്‍ക്കുന്നത് അഭംഗിയും അനാവശ്യവുമാണ്...

 ഹുങ്കാരമല്ല, വിധേയത്വമാണ് വേണ്ടത്. ഇതാണ് ഇസ്ലാമിന്റെ തത്ത്വശാസ്ത്രവുമായി ഒട്ടിനില്‍ക്കുന്ന തവസ്സുലിന്റെ അടിത്തറ എന്ന് സൂചിപ്പിച്ചുവല്ലോ. അല്ലാഹുﷻവിനെ ഉപാസിക്കുമ്പോള്‍, ആ ഉപാസനക്ക് തനിക്ക് വിവരവും അവസരവും നല്‍കിയ ലക്ഷക്കണക്കിനാളുകളെ അവനോര്‍ത്ത് പോകുന്നു. അവരുടെ നേതാവാണ് തിരുനബി ﷺ. അത്കൊണ്ടാണ് ആരാധനകളില്‍ അത്യുല്‍കൃഷ്ടമായ നിസ്കാരത്തില്‍ പോലും അല്ലാഹുﷻവിന് സാഷ്ടാംഗം ചെയ്തപിറകെ, ആ തിരുനബിﷺയെ വിളിച്ച് അവന്‍ അഭിവാദ്യം ചെയ്യുന്നത്. ഇവിടെ ഇമാം റാസി (റ) സൂചിപ്പിച്ചപോലെ അല്ലാഹുﷻവിലേക്ക് വെമ്പല്‍ കൊള്ളുന്ന ആത്മാവ് ചിറക് വെച്ച് പറന്നുയരുമ്പോള്‍ അല്ലാഹുﷻവിനെ സ്നേഹിക്കുന്ന അടിമയെ തേടി തിരുനബിﷺയുടെ ആത്മാവ് പറന്ന് വരികയാണ്. ആ രണ്ട് ആത്മാക്കളുടെ കൂടിക്കാഴ്ചയുടെ ക്ളൈമാക്സ് ആണ് – അസ്സലാമു അലൈക അയ്യുഹന്നബിയ്യു – ആയി പരിണമിക്കുന്നത്...

 അതുപോലെ മറ്റുള്ള വിശ്വാസികളുടെ മുഴുവന്‍ മനസ്സുമായി അവന്‍ വിലയിക്കുകയാണ്. – അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍ – സങ്കുചിത തൌഹീദ് വാദികള്‍ക്ക് കതകടച്ച് സ്വകാര്യമായി ചോദിക്കാം: ‘നാമും അല്ലാഹുﷻവും തമ്മിലുള്ള  ഈ സ്വകാര്യമായ ഇടപാടില്‍ മുഹമ്മദ് ഈ പുണ്യാത്മാക്കളെ (ഇബാദുസ്സ്വലിഹീന്‍) തിരുകിക്കയറ്റിയതെന്തിന്..? ശ്ശെ, മോശം ഈ ഇടയാളപ്പണി.! – തൌഹീദ് വീണുപോകുമോ എന്ന് പേടിച്ച്, അര്‍ത്ഥമൊന്നും ചിന്തിക്കാതെ, ഹൃദയം തല്‍ക്കാലം മാറ്റിവെച്ച്, കേവലം ഒരു മന്ത്രം ഉരുവിടുകയാണ് – ഞാന്‍ നബിയെ വിളിക്കുകയില്ല എന്ന് നിയ്യത്ത് ചെയ്ത് ഉറപ്പിച്ച് അത്തഹിയ്യാത്ത് ഓതാന്‍ വിധിക്കപ്പെട്ടവര്‍ ന്യായമായും അങ്ങനെ പരിഭവിക്കണം...

 നിസ്കാരത്തിന്റെ ഒടുക്കത്തില്‍ മാത്രമല്ല തുടക്കം മുതലെ ഈ വിധേയത്വവും താഴ്മയും സ്വയം ചെറുതാകലും മഹാന്മാരെ കൂട്ടിപ്പിടിക്കലുമുണ്ട്. ഇസ്മാഈലിന്റെയും (അ) ഇബ്റാഹീമിന്റെയും ഹാജറയുടെയും (റ) ഒക്കെ വിയര്‍പ്പ് തുള്ളികളും വഹ്യ് കാത്ത് മുഖം തിരിച്ചുകൊണ്ടിരിക്കുന്ന തിരുനബിﷺയുടെ ഭാവവും മറ്റും ആ നിര്‍ത്തത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
അടിമ ഉടമയുമായി നടത്തുന്ന സംഭാഷണത്തില്‍ അടിമക്ക് വേണ്ടി ശിപാര്‍ശ ചെയ്യുവാനോ, അടിമയെ സഹായിക്കുവാനോ ഐഹികലോകത്തോ പരലോകത്തോ അല്ലാഹു ﷻ തിരുനബിﷺക്ക് ഒരു അവസരവും ഒരുക്കിയിട്ടില്ല അതിനാല്‍ പ്രാര്‍ത്ഥിക്കുന്നവരാരും നബിയേയോ പുണ്യാത്മാക്കളേയോ കൂട്ടിപ്പിടിക്കേണ്ട ഒരു കാര്യവുമില്ല എന്ന് സിദ്ധാന്തിക്കുന്ന പുത്തൻവാദികളുടെ ധിക്കാരപരമായ സമീപനങ്ങളോട് താക്കീതിന്റെ സ്വരത്തിലാണ് അല്ലാഹു ﷻ പ്രതികരിക്കുന്നത്...
ആരാണിവര്‍ക്കീ തത്ത്വശാസ്ത്രം പഠിപ്പിച്ചുകൊടുത്തത് ? അല്ലാഹുﷻവോ? ഒരിക്കലുമല്ല. തന്റെ മഹ്ബൂബിനെ താന്‍ അവഗണിക്കുമെന്ന് സിദ്ധാന്തിച്ചവരോട് സൃഷ്ടാവ് രോഷപ്പെടുന്നത് കാണുക.
ഐഹിക ലോകത്തും പരലോകത്തും (തന്റെ ദൂതനെ) അല്ലാഹു ﷻ സഹായിക്കുകയില്ലെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍, അവര്‍, അവര്‍ക്ക് മുകളില്‍ ഒരു കയര്‍ തൂക്കി അതില്‍ തൂങ്ങി ചത്തുകൊള്ളട്ടെ (22:15)
(ഓര്‍ക്കുക! ആയത്തുകള്‍ മുശ്രിക്കുകള്‍ക്ക് മാത്രം ബാധകമല്ല. അവരുടെ സിദ്ധാന്തങ്ങള്‍ അവയുടെ മൌലിക സ്വഭാവത്തോട് കൂടി പേറി നടക്കുന്നവര്‍ക്കും ബാധകമാണ്. വാദങ്ങള്‍ ബൂമറാങ്ങുകളായി പരിണമിക്കുന്ന കൌതുകകരമായ ഒരു രീതിയാണിത്...

 കണ്ഠനാഡിയോട് അടുത്ത് നില്‍ക്കുന്ന അല്ലാഹുﷻവിനോട് പ്രാര്‍ത്ഥിക്കുവാന്‍ ആദ്യം മുഹമ്മദ് നബിﷺയുടെ അടുത്ത് ചെല്ലണമെന്ന ഖുര്‍ആനിക പാഠം ഇവര്‍ മറന്നത് പോലുണ്ട്.
എന്റെ അടിമകള്‍ എന്നെക്കുറിച്ച് അങ്ങയോട് ചോദിച്ചാല്‍ ഞാന്‍ അടുത്ത് തന്നെയുണ്ട് (എന്ന് അവരോട് വിവരം അറിയിക്കുക) എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യുന്നു (2: 186) എന്റെ അടുത്തേക്ക് വരുന്നവര്‍ നബി വഴി വരണം എന്ന് തന്നെയാണ് പ്രസ്തുത വാക്യത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്...

   മറ്റൊരായത്ത് ഇങ്ങനെ:
 പാപങ്ങള്‍ ചെയ്തു സ്വശരീരത്തെ ദ്രോഹിച്ചവര്‍, (നബിയേ) തങ്ങളെ സമീപിക്കുകയും അങ്ങനെ അവര്‍  അല്ലാഹുﷻവിനോട് പൊറുക്കലിനെ ചോദിക്കുകയും തിരുദൂതന്‍ (നബിﷺ) അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയും  ചെയ്താല്‍ അവര്‍ അല്ലാഹുﷻവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കൃപാലുവുമായി എത്തിക്കുന്നതാണ് (4:64)
തെറ്റ് ചെയ്തവര്‍, തിരുനബിﷺയെ സമീപിച്ച് ശിപാര്‍ശ തേടണമെന്നും അങ്ങനെ നബിﷺ അവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യണമെന്നും എങ്കില്‍ മാത്രമേ പാപമോചനം കിട്ടുകയുള്ളുവെന്നുമാണ് സൂക്തത്തിന്റെ താൽപര്യമെന്ന് ആര്‍ക്കും അറിയാം.
ഈ സൂക്തത്തിന്റെ ബലത്തില്‍, തിരുനബിﷺയുടെ വിയോഗശേഷവും അവിടുത്തെ തിരു റൌളയില്‍ ചെന്ന് തിരുനബിﷺയെ മുന്‍നിര്‍ത്തി അല്ലാഹുﷻവിനോട് മാപ്പിരന്ന അഅ്റാബിയുടെ അനുഭവം, ഈ സൂക്തത്തെ വിശദീകരിച്ച ഇബ്നുകസീര്‍(റ)അടക്കമുള്ള പ്രമുഖ പണ്ഡിതര്‍ ഉദ്ധരിച്ചിട്ടുണ്ട്. പാപമോചനത്തിന് നബിﷺയുടെ ചാരത്ത്  ചെല്ലണമെന്നും അവിടുത്തെ റക്കമെന്റ് കിട്ടണമെന്നുമുള്ള ഈ സിദ്ധാന്തം തിരുനബിﷺയുടെ വിയോഗശേഷവും പ്രസക്തമാണെന്നാണ് നിരൂപണങ്ങളൊന്നും നല്‍കാതെ  ഈ സംഭവം ഉദ്ധരിച്ച മുഫസ്സിറുകളുടെ ശൈലിയില്‍ നിന്ന് ബോധ്യപ്പെടുന്നത്...

 നബിﷺയെ നേരിട്ട് വിളിക്കുന്ന രീതിയാണ് പ്രസ്തുത സംഭവത്തില്‍ അഅ്റാബി സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത് ശിര്‍ക്കും കുഫ്റുമായിരുന്നെങ്കില്‍, ഏറ്റവും ചുരുങ്ങിയത് സ്വീകാര്യതയുടെ സ്വരത്തില്‍ ഈ സംഭവം ഉദ്ധരിച്ച ഇമാം നവവി (റ), അല്ലാമ ഇബ്നുകസീര്‍ (റ) തുടങ്ങിയ പണ്ഡിത വരേണ്യരെല്ലാം ശിര്‍ക്കിന്റെ പ്രചാരകരാണെന്ന് മുദ്രകുത്തേണ്ടിവരും. പുത്തൻവാദികള്‍ക്ക് അതിന് അനായാസം സാധിക്കുന്നുവെന്നതില്‍ സന്ദേഹിക്കേണ്ടതില്ല...

🌹വധുവിനെ തിരഞ്ഞെടുക്കുമ്പോള്‍🌹

🌹വധുവിനെ തിരഞ്ഞെടുക്കുമ്പോള്‍🌹




💥വിവാഹം കൊണ്ടുള്ള ലക്ഷ്യവും ജീവിതസുഖവും നേടാനും വിവാഹബന്ധം നിലനില്‍ക്കാനും സ്ത്രീയില്‍ അത്യാവിശ്യമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ .

1⃣ മതനിഷ്ഠയുള്ള പതിവ്രതയായിരിക്കല്‍

🍀ഇതാണ് സ്ത്രീയില്‍ പ്രധാനമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനഗുണം . സ്ത്രീ അവളുടെ ശരീരത്തെയും ഗുഹ്യസ്ഥാനത്തെയും സൂക്ഷിക്കുന്ന വിഷയത്തില്‍ മതനിഷ്ഠയില്ലാത്തവളാണെങ്കില്‍ , ദുര്‍നടപ്പുകളില്‍ എര്പെട്ടു കൊണ്ട് ഭര്‍ത്താവിനെ വഞ്ചിക്കുവാനും ജനങ്ങള്‍ക്കിടയില്‍ വഷളാക്കുവാനും വ്യഭിചാരശങ്കയാല്‍ അവന്‍റെ മനസ്സ് കുഴപ്പത്തിലാക്കുവാനും ഇട വരും .തെറ്റുകള്‍ ചൂണ്ടികാണിച്ചു ഗൌരവപ്പെട്ടു സംസാരിക്കുകയോ അച്ചടക്കനടപടികള്‍ സ്വീകരിക്കുകയോ ചെയ്താല്‍ ചിലപ്പോള്‍ അവരുടെ ദാമ്പത്യജീവിതം തന്നെ തകര്‍ന്നുപോകും.അവളുടെ ദുഷ്ചെയ്തികളില്‍ നിശബ്ദത പാലിച്ചാല്‍ അത് അവന്‍റെ ദീനിനും അഭിമാനത്തിനും കോട്ടം വരുത്തുക മാത്രമല്ല ജനമദ്ധ്യേ അവന്‍ കൊള്ളരുതാത്തവന്‍ ആയിത്തീരുകയും ചെയ്യും .

🍀 മതനിഷ്ഠ ഇല്ലാത്ത സ്ത്രീ സുന്ദരിയും കൂടെ ആണെങ്കില്‍ ഏറ്റവും വല്യ നാശത്തിനുഇടയായി തീരും .ആത്മാര്‍ത്ഥസ്നേഹം പകരാന്‍ കഴിയുകയും ഇല്ല . അവളെ ഒഴിവാക്കാനോ നിലനിര്തുവാനോ കഴിയാത്ത ഒരു അവസ്ഥ വന്നേക്കാം.

🍀ഒരിക്കല്‍ നബി(സ) യുടെ സന്നിധിയില്‍ ഒരാള്‍ വന്നു തന്‍റെ ഭാര്യ ‘ആഗ്രഹിച്ചുവരുന്ന ആരുടേയും കൈ തട്ടുന്നില്ല ‘ എന്ന പരാതി പറഞ്ഞു . അവളെ ത്വലാഖ് ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചു . അപ്പോള്‍ അയാള്‍ ഞാന്‍ അവളെ സ്നേഹിക്കുന്നെന്നായി . “എന്നാല്‍ നീ അവളെ നിലനിര്‍ത്തി കൊള്ളുക “ എന്ന് നബി (സ) മറുപടി നല്‍കി .സ്നേഹമുള്ള ഭാര്യയെ ത്വലാഖ് ചൊല്ലിയാലും അവന്‍റെ മനസ്സ് അവളില്‍ ലയിക്കുകയും അവളോടൊപ്പം അവനും ദുഷിക്കുവാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ഭയപ്പെട്ടതിനാലാവാം നബി(സ) ഇങ്ങനെ കല്പിച്ചതു.മനപ്രയാസത്തോട്‌ കൂടിയാണെങ്കിലും വല്യനാശത്തെ തടുക്കുവാന്‍ ആ വിവാഹത്തെ നിലനിര്‍ത്തുകയാണ് ഉത്തമമെന്നതിനലാണ് ഇങ്ങനെ നബി(സ) നിര്‍ദേശിച്ചത് എന്ന് മനസ്സിലാക്കാം.

💥 സ്ത്രീ ഭര്‍ത്താവിന്റെ സമ്പത്ത് നാശപ്പെടുത്തിയോ മറ്റോ മതനിഷ്ഠയില്ലാത്തവളാണെങ്കിലും അവന്‍റെ ജീവിതം കുഴപ്പം തന്നെ.കാരണം നിഷിദ്ധങ്ങളില്‍ അവന്‍ മൗനം പാലിച്ചാല്‍ അവനും കുറ്റവാളിയാകും.”നിങ്ങള്‍ നിങ്ങളുടെ ശരീരത്തെയും ഭാര്യാ-സന്താനങ്ങളെയും നരകത്തില്‍ നിന്ന് കാത്തുരക്ഷിക്കുക” എന്ന അല്ലാഹുവിന്‍റെ കല്‍പനക്ക് വിപരീതം പ്രവര്‍ത്തിച്ചവനാകും , എതിര്‍ത്താല്‍ കുടുംബജീവിതം കുഴപ്പത്തിലാകാനും സാധ്യതയുണ്ട്.അതുകൊണ്ടാണ് മതനിഷ്ഠയുള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ നബി(സ) കൂടുതല്‍ പ്രേരിപ്പിച്ചത്.

💥 നബി(സ) പറഞ്ഞു “സ്ത്രീയെ വിവാഹം ചെയ്യുന്നത് അവളുടെ ധനത്തിന് വേണ്ടിയോ സൗന്ദര്യത്തിനു വേണ്ടിയോ കുലീനതക്ക് വേണ്ടിയോ മതനിഷ്ഠ നോക്കിയോ ആയിരിക്കും എന്നാല്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്തുകൊണ്ട് നീ വിജയം നേടുക “

💥 മറ്റൊരു ഹദീസ്‌ “ആരെങ്കിലും ഒരു സ്ത്രീയെ അവളുടെ ധനത്തിനും സൗന്ദര്യത്തിനും വേണ്ടി മാത്രം വിവാഹം ചെയ്താല്‍ അവളുടെ ധനവും സൗന്ദര്യവും നഷ്ടപ്പെട്ടുപോകാന്‍ ഇടയുണ്ട് , അവളുടെ മതനിഷ്ഠക്ക് വേണ്ടി വിവാഹം ചെയ്താല്‍ അല്ലാഹു അവര്‍ക്ക് ധനവും സൗന്ദര്യവും നല്‍കും”.

💥ഒരു സ്ത്രീയെയും അവളുടെ സൗന്ദര്യത്തിനു പ്രാധാന്യം നല്‍കി വിവാഹം ചെയ്യരുത്‌.അത് അവളെ നാശത്തിലെക്കായിരിക്കാം.സ്ത്രീയുടെ സമ്പത്തിന് പ്രാധാന്യം നല്‍കി കൊണ്ടും വിവാഹം ചെയ്യരുത്‌ സമ്പത്ത് അവളെ അതിക്രമം കാണിക്കാന്‍ ഇടയാക്കിയേക്കാം .സ്ത്രീകളെ വിവാഹം ചെയ്യുമ്പോള്‍ മതനിഷ്ഠക്ക് പ്രാധാന്യം നല്‍കുക”.

🍀മതനിഷ്ഠയുള്ള സ്ത്രീയെ വിവാഹം ചെയ്യുന്നതിന് നബി(സ) ഇത്രയധികം പ്രോത്സാഹിപ്പിച്ചത് അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന് മതനിഷ്ഠ പാലിക്കുവാന്‍ സഹായകമായി തീരുന്നതിനലാണ്.ഭാര്യ മതനിഷ്ഠയുള്ളവള്‍ അല്ലെങ്കില്‍ അവന്‍റെ ശ്രദ്ധയെ തിരിക്കുന്നവളും അവനു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവളുമായിരിക്കും.

2⃣ സല്‍സ്വഭാവം

മതനിഷ്ഠ പാലിക്കുന്നതില്‍ സഹായകമാകുന്നതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് സല്‍സ്വഭാവം . സ്ത്രീ നാവ്‌ ദുഷിച്ചവളും മൂര്‍ച്ചയുള്ളവളും സ്വഭാവം ചീത്തയായവളും നന്ദികേട്‌ കാണിക്കുന്നവളുമാണെങ്കില്‍ അവളുടെ ഉപദ്രവം ഉപകാരത്തെ ക്കാള്‍ കൂടുതല്‍ ആയിരിക്കും . അല്ലാഹുവിന്‍റെ പുണ്യാത്മാക്കളായ ഔലിയാക്കളെ അല്ലാഹു പലവിധത്തില്‍ പരീക്ഷിക്കാറുണ്ട് . അതില്‍ പെട്ടതാണ് ഭാര്യയുടെ നാക്കുകളില്‍ നിന്നുണ്ടാകുന്ന കൊള്ളരുതാത്ത വാക്കുകളില്‍ ക്ഷമ കൊള്ളുന്നുണ്ടോ എന്നത്.

❗ അറേബ്യന്‍ തത്വജ്ഞാനികളില്‍ പെട്ട ഒരാള്‍ പറഞ്ഞു.നിങ്ങള്‍ ആറിനത്തില്‍ പെട്ട സ്ത്രീകളെ വിവാഹം ചെയ്യരുത്‌.

I. അന്നാന്നത്ത്: എപ്പോഴും ഞരങ്ങി കൊണ്ടിരിക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്നവള്‍ . രോഗം ബാധിച്ചവളെയും രോഗിയായി അഭിനയിക്കുന്നവരെയും വിവാഹം ചെയ്യുന്നതില്‍ ഒരു നന്മയും ഇല്ല.

II.മന്നാന്നത്ത് : ഭര്‍ത്താവിന് ഔദാര്യമായി ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ എടുത്തുപറയുന്നവള്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഇന്നയിന്ന ഉപകാരങ്ങള്‍ ചെയ്തു തന്നില്ലേ; എന്ന് പറഞ്ഞു ഭര്‍ത്താവിനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും.

III. ഹന്നാന്നത്ത് : ആദ്യമുണ്ടായിരുന്ന ഭര്‍ത്താവിനെ ആശിക്കുന്നവള്‍ , അല്ലെങ്കില്‍ ആദ്യഭര്‍ത്താവില്‍  നിന്നുണ്ടായ അവളുടെ കുട്ടിയോട് പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നവള്‍, ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുത്‌.

IV.ഹദ്ദാഖത്ത് : കണ്ണില്‍പെടുന്ന വസ്തുക്കല്‍ക്കെല്ലാം ആശ വെക്കുകയും അത് വാങ്ങികൊടുക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നവള്‍ .

V.ബര്‍റാഖത്ത് : മുഖത്തിന്‌ കൃത്രിമ തെളിച്ചവും ഭംഗിയുമുണ്ടാകാന്‍ പകല്‍ മുഴുവനും അതില്‍ വ്യാപൃതയാകുന്നവള്‍.മറ്റൊരു അര്‍ത്ഥത്തിലും ഇത്  പറയാറുണ്ട് , ഭക്ഷണത്തോട് ദേഷ്യപ്പെടുന്നവള്‍. അവള്‍ ഒറ്റയ്ക്കേ ഭക്ഷണം കഴിക്കൂ . ഏതു വസ്തുവില്‍ നിന്നും അവള്‍ക്കുള്ള ഓഹരി കുറഞ്ഞതായി കാണും.

VI.ശദ്ദാഖത്ത് : വായാടി . സൂക്ഷ്മത ഇല്ലാതെ സംസാരം വര്‍ദ്ധിപ്പിക്കുന്നവള്‍  , കടവായ വിസ്താരമാക്കി ചറപറ പറഞ്ഞു സംസാരം വര്‍ധിപ്പിക്കുന്നവരോട് അല്ലാഹു കോപിക്കുമെന്നു നബി(സ) പറഞ്ഞിട്ടുണ്ട് .

3⃣ സൗന്ദര്യം

ചാരിത്ര്യശുദ്ധിയും  മനസംതൃപ്തിയും ഭര്‍ത്താവിനുണ്ടാക്കുന്നതില്‍ അതിനു വല്യ പങ്കുണ്ട് . വിരൂപിണിയെ സാധാരണ ആരും ഇഷ്ടപ്പെടാറില്ല. അതുകൊണ്ടാണ് വിവാഹത്തിന് മുന്‍പ്‌ സ്ത്രീയെ കാണല്‍ സുന്നത്തായത്.മതനിഷ്ഠയില്ലാത്ത സ്ത്രീയെ അവളുടെ സൗന്ദര്യം മാത്രം നോക്കി വിവാഹം ചെയ്താല്‍ അത് ദോഷമായി ഭവിക്കലാണ് പതിവ്.സൗന്ദര്യം, സല്‍സ്വഭാവം, വെളുത്തനിറം , വലിയ കണ്ണ് , മുടിയും കൃഷ്ണമണിയും കറുപ്പ് , ഭര്‍ത്താവിനോട് ആത്മാര്‍ത്ഥമായ സ്നേഹം , അന്യപുരുഷന്മാരിലേക്ക് നോക്കാതിരിക്കല്‍ എന്നീ ഗുണങ്ങളുള്ള സ്ത്രീകള്‍ സ്വര്‍ഗ്ഗസുന്ദരികളുടെ വിശേഷണങ്ങള്‍ ഉള്ളവളാണ് എന്ന് പറയപ്പെട്ടിട്ടുണ്ട് .

4⃣ മഹര്‍ കുറഞ്ഞവളായിരിക്കല്‍

സൗന്ദര്യമുള്ളവളും മഹര്‍ കുറഞ്ഞവളും ആണ് ഉത്തമസ്ത്രീയെന്നു ഒരു ഹദീസില്‍ കാണാം .സ്ത്രീയുടെ ഭാഗത്ത്‌ നിന്ന് മഹര്‍ വര്‍ധിപ്പിക്കല്‍ കറാഹത്ത് ഉള്ള പോലെ പുരുഷന്‍റെ ഭാഗത്ത്‌ നിന്ന് സാമ്പത്തിക സ്ഥിധി അന്വേഷിക്കലും കറാഹത്ത് ആണ്.എന്നാല്‍ പുരുഷന്‍ സ്ത്രീക്കും സ്ത്രീ പുരുഷനും സമ്മാനം നല്‍കല്‍ സുന്നത്തുണ്ട്‌.അത് പരസ്പരസ്നേഹത്തിനു കാരണമാണ്.നിങ്ങള്‍ അന്യോന്യം സമ്മാനം നല്‍കണം . എന്നാല്‍ നിങ്ങള്‍ക്കിടയില്‍ സ്നേഹമുണ്ടാകുമെന്നു നബി(സ) പറഞ്ഞിട്ടുണ്ട്.കൂടുതല്‍ സ്നേഹം തിരിച്ചു ലഭിക്കണമെന്ന ഉദ്ദേശ്യത്തില്‍ സമ്മാനം നല്‍കുന്നത് തെറ്റുമാണ്
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆